ആണിനെ പഠിപ്പിക്കുന്നത്...

ഒരാണ്‍കുട്ടിയെ  പുരുഷ നായി വളര്‍ത്തുന്നത് എപ്രകാരമ ാണ് മനസ്സി ലാക്കി യാല്‍ നിലനില്‍ക്കുന്ന സ്ത്രീ പ്രശ് നങ്ങളെ തിരിച്ചറിയാന്‍  പുരുഷന് സാധി ക്കും. ആണ്‍കുട്ടിയുടെ സ്ത്രീ കളുമാ യുള്ള സാമൂഹ്യവത്ക രണം സ്ത്രീകളുമായുള്ള സാമൂഹ്യവത്കരണം സ്ത്രീയെ അമ്മ, സഹോദരി എന്നീ നിലകളില്‍ കാണുന്നത് കൊണ്ട് മാത്രം ഉണ്ടാകു ന്നതല്ല. സ്ത്രീയെ കുറിച്ചുള്ള മുന്‍ധാരണക്കനുസൃതമായി ആണ്‍കുട്ടി അംഗീകരിക്കേണ്ടതും പ്രകടിപ്പിക്കേണ്ടതുമായ സ്വഭാവവിശേഷങ്ങളിലധി ്ഠിതമായാണ് അവന്റെ സാമൂഹ്യവത്കരണം പൂര്‍ണ്ണമാകുന്നത്.
    പ്രാദേശികവും പരിമിതവുമായ വിവരങ്ങളാണ് താഴെ വിവരിക്കുന്നത് എങ്കിലും പരമ്പരാഗതരീതിയില്‍ നിന്ന് വ്യത്യസ്ഥമായി നമ്മുടെ രാജ്യത്തെ പുരുഷപ്രകൃതത്തിന്റെ കാരണങ്ങള്‍ മനസ്സിലാക്കു ന്നതിന് ഇത് സഹായിക്കുമെന്ന് കരുതുന്നു..ഈ വിവരങ്ങള്‍ മധ്യപ്രദേ ശിലെ ഒരു ഒരു ചെറു ഗ്രാമത്തില്‍ നിന്നുള്ള അനുഭവമാണ്. ഇത്തര ത്തിലുള്ള നൂറുകണക്കിനു പുരുഷന്‍മാരുടെ അനുഭവങ്ങള്‍ സമാഹരി ക്കുന്നതിലൂടെ പുരുഷസാമൂഹ്യവത്കരണത്തിന്റെ  വലിയ ചിത്രം ലഭിക്കുന്നതാണ്.
    എന്റെ ചിന്തയില്‍ സ്ത്രീക്കും-പുരുഷനും പ്രത്യേകസ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച സംഭവം നടക്കുന്നത് പ്രൈമറിസ്‌കൂളിന്് ശേഷം സെക്കന്ററിപഠനത്തിനായി ബോയ്‌സ് സ്‌കൂളില്‍ ചേരുമ്പോളാണ്. അക്കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന പ്രൈമറി സ്‌കൂളുകള്‍ പോലും കുറവായിരുന്നു. ഞാന്‍ പഠിച്ച പ്രൈമറി സ്‌കൂളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചി രുത്താന്‍ സഹായിച്ചത് ‘ബേസിക് എഡ്യുക്കേഷന്‍‘സംസ്‌കാരത്തിന്റെ  സ്വാധീനമാണ്. (ബേസിക് എഡ്യുക്കേഷന്‍ സംസ്‌കാരം എന്നുമാത്രമാണ് പറയുന്നത്. ഇതൊരു നയത്തിന്റെ ഭാഗമായിരുന്നില്ല. ഗാന്ധിജിയും ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്). ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും കൈത്തൊഴിലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളിലും (ബുക് ബൈന്റിംഗ് , നെയ്ത്ത് , എംബ്രോയ്ഡറി , പാചകം , പൂന്തോട്ട പ്രവര്‍ത്തനം ) ഒരുമിച്ച് പങ്കെടുത്തിരുന്നു.  പെണ്‍കുട്ടികളെ സാധാരണകുട്ടികളായി കണ്ടിരുന്ന എനിക്ക് പുരുഷ അധ്യാപകരും ആണ്‍കുട്ടികളും മാത്രമുള്ള സ്‌കൂളിലെത്തിയത് ആകെ അങ്കലാപ്പുണ്ടാക്കി. പെണ്‍കുട്ടികളില്‍ നിന്നും പെട്ടെന്നുള്ള  വേര്‍ത്തിരിക്കലിന് ആദ്യം പ്രത്യേക അര്‍ത്ഥമൊന്നും ഉള്ളതായി ആദ്യം  തോന്നിയില്ല.  പിന്നീട് പെണ്‍കുട്ടികള്‍ വലിയൊരു പ്രഹേളികയും നിഗൂഢതയുമായി മാറി. ഒരു പ്രത്യേക തയ്യാറെടുപ്പില്ലാതെ സ്ത്രീകളുമായി ഇടപഴകുന്നതിലെ അപകടം ഒഴിവാക്കാനുള്ള ഒരു സംരക്ഷണമാണ് സമൂഹം നല്‍കിയിരു ന്നതെന്ന് ഇതിലൂടെ മനസ്സിലായി. ഈ യുക്തിയിലേക്ക് ഞങ്ങളെ നയിച്ചത് വര്‍ഷങ്ങളോളം നീണ്ടുനിന്ന വിരസമായ പ്രവര്‍ത്തനമായിരുന്നു. തീക്ഷണമായ മാനസിക ഊര്‍ജ്ജം ഇതിന് വേണ്ടി വന്നു. പെണ്‍കുട്ടികളെ ഞങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിലെ വലിയ രഹസ്യത്തെ കുറിച്ച് മുതിര്‍ന്നവരോട് ചോദിക്കാനുള്ള അനുവാദംപോലും ഞങ്ങള്‍ക്കു ണ്ടായിരുന്നില്ല!
    ആണ്‍കുട്ടികളുടെ സ്‌കൂളില്‍ നിന്നും വ്യത്യസ്ഥമായി രൂപകല്‍പന ചെയ്ത സ്‌കൂളുകളിലേക്കായിരുന്നു പെണ്‍കുട്ടികള്‍ പോയിരുന്നത്. പുറം ലോകത്തു നിന്നും അകറ്റി നിര്‍ത്തുന്നതും സംരക്ഷിക്കുന്നതുമായ തരത്തിലുള്ള സ്‌കൂള്‍ നടുമുറ്റത്താണ് അവര്‍ കളിച്ചിരുന്നത്. ഈ അവസരത്തിലെല്ലാം തന്നെ പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്ന ബഹളങ്ങള്‍  മതില്‍ വിള്ളലുകളിലൂടെ കേള്‍ക്കാമായിരുന്നു. പലപ്പോളും മതിലില്‍ കയറണമെന്ന് തോന്നിയിരുന്നു). പെണ്‍കു ട്ടികള്‍ക്കായി ദിവസത്തില്‍ രണ്ടുതവണമാത്രം  (സ്‌കൂളില്‍ വരുന്നതിനും പോവുന്നതിനും) തുറക്കപ്പെടുന്ന ഇരുപതടിയോളം  ഉയരത്തിലുള്ള ഇരുമ്പ് ഗെയ്റ്റിലൂടെയാണ് മതിലും അശോകമരവും ക്ലാസ് മുറികളുമുള്ളിടത്തേക്ക് നിയമപരമായി പ്രവേശനം അനുവദിച്ചിരുന്നത്. ആണ്‍കുട്ടികളുടെ സ്‌കൂളിന് അത്തരത്തിലുള്ള നടുമുറ്റമോ കവാടമോ ഉണ്ടായിരുന്നില്ല. സ്‌കൂളിനോട് ചേര്‍ന്ന ഒരു സ്ഥലമായിരുന്നു ഞങ്ങളുടെ കളിസ്ഥലം. പ്രത്യേക സൂചനകളോ , നിയന്ത്രണങ്ങളോ അതിനുണ്ടാ യിരുന്നില്ല. രൂപഘടനയില്‍ സ്‌കൂളുകള്‍ക്കുണ്ടായിരുന്ന  ആണ്‍-പെണ്‍ വ്യത്യാസം  നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരത്തില്‍ ഇന്നും കാണാവുന്ന താണ്. സായാഹ്നങ്ങളില്‍ നൂറോളം പെണ്‍കുട്ടികട്ടികള്‍ നീലയുടുപ്പുകള്‍ ധരിച്ച്  ചെറുകൂട്ടങ്ങളായി അച്ചടക്കത്തോടെ പോകുന്നത് ഞങ്ങള്‍ കണ്ടു നില്‍ക്കാറുണ്ട്. ബുദ്ധിമുട്ടുള്ള ഒരു കൃത്യനിഷ്ഠത അവരുടെ നടത്തത്തില്‍ പ്രകടമായിരുന്നു. ആണ്‍കുട്ടികള്‍ തെരുവുകളെ വിവിധ തരത്തില്‍ ഉപയോഗിച്ചിരുന്നു. തരുവില്‍ കൂട്ടം കൂടി ഇരിക്കുക , ഓടിക്കളിക്കുക, സൈക്കിള്‍ പ്രകടനം നടത്തുക എന്നത് ആണ്‍കുട്ടികളുടെ ശീലമാ യിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ആയിരുന്നില്ല: ഞങ്ങളുടെ കാഴ്ച്ചയില്‍ തെരുവുകള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും വീട്ടിലേക്കും തിരിച്ചുമുള്ള വഴികള്‍  മാത്രമായിരുന്നു. ഈ പരിമിതമായ ഉപയോഗം നിലനില്‍ക്കുമ്പോള്‍ തന്നെ കൂട്ടമായി പോകാന്‍ അവരെ നിര്‍ബന്ധിച്ചിരുന്നത് ഉപദ്രവത്തെ കുറിച്ചുള്ള ഭയമായിരിക്കാം. ഈ നടത്തം വര്‍ഷങ്ങളായി കാണുക വഴി എല്ലാ മനുഷ്യജീവികള്‍ക്കും സ്വാഭാവികമായി ലഭിക്കുന്നതാണ് അവരുടെ വ്യക്തിത്വം എന്ന ആശയം എന്നില്‍ നിന്ന് പതുക്കെ മാഞ്ഞു പോയി. സ്ത്രീകള്‍ എന്നെ പോലുള്ള വ്യക്തികള്‍ അല്ലെന്ന് ഞാന്‍ വിശ്വസിച്ചു.
    പ്രായപൂര്‍ത്തിക്കു ശേഷമുണ്ടായ  ഈ വര്‍ഗീകരണം ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ടുനിന്നു. ഇത് ശാരീരികവും, മാനസികവും, സാംസ്‌കാരികവുമായ എല്ലാ യുക്തികളേയും ധിക്കരിക്കുന്ന ഒരു സാമൂഹിക സംവിധാനമായി രൂപപ്പെട്ടു. ഇത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിതെറ്റലായിരിക്കാം. ഒരിക്കല്‍ ദിനേഷ് മോഹന്‍ എന്ന സുഹൃത്ത് ‘കലാലയത്തിലെ വൈറസ് ‘എന്ന സെമിനാര്‍ പേപ്പര്‍ അവതരിപ്പിച്ചപ്പോള്‍ അതൊരു തമാശയായത് ഞാന്‍ ഓര്‍ക്കുന്നു.  ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരത്തേയും നേട്ടങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു റഫറന്‍സും ഞാന്‍ കണ്ടിട്ടില്ല. കലാലയരാഷ്ട്രീയവും സര്‍വകലാശാല സ്വയംഭരണവും ഒന്നിച്ച് പരിഗണിക്കുകയാണെങ്കിലും ഈ ലിംഗവിവേച നത്തിന്റെ സ്വാധീനത്തോളം ഉണ്ടാവില്ലെന്ന് എന്റെ മനസ്സ് പറയുന്നു.
    ആണ്‍പെണ്‍ വേര്‍തിരിവില്ലാത്ത വിദ്യാഭ്യാസത്തെ കുറിച്ച് സര്‍ക്കാറിന് പ്രത്യേക നയങ്ങളില്ല. സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്റെ പേരില്‍ സെക്കണ്ടറിതലത്തിലും കോളേജ് തലത്തിലും  വ്യത്യസ്ഥ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നു. ‘പര്‍ദ‘ പോലുള്ള സംവിധാനങ്ങളെ ന്യായീകരിക്കുന്നതിന്നപ്പുറത്ത് ഈ സ്ഥാപനങ്ങള്‍ അപകടകരമായ ഒരു സാമൂഹ്യവത്കരണ പ്രക്രിയ ശക്തമാക്കുന്നു. പുരുഷന്മാരെ അമാനവീകരിക്കുന്നതിനാലാണ്  (മനുഷ്യത്ത്വമില്ലാത്തവരാക്കുക )
    അപകടകരമാണെന്ന് ഞാന്‍ പറയുന്നത്. സ്ത്രീയെ വസ്തുവായി കാണിക്കുക  വഴി ഒരാണിന് പെണ്‍സൗഹൃദം നഷ്ടമാവുകയും, തന്റെ ജീവിതം സമ്പുഷ്ടമാക്കാനുള്ള അവസരം ഇല്ലാതാക്കുകയും  ചെയ്യുന്നു. ആണുങ്ങള്‍ തന്റെ തന്നെ സ്വഭാവത്തിന് ഇരയാവുകയും  ലൈംഗികപരമായ തന്റെ ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താനുള്ള ബോധമായി മാറുന്നു. നമ്മുടെ കോളേജുകളിലും സരവകലാശാലകളിലും ഇത്തരത്തിലുള്ള ധാരാളം ആണ്‍കുട്ടികളെ കാണാവുന്നതാണ്.
    ആണ്‍-പെണ്‍ വേര്‍തിരിവില്ലാത്ത സ്‌കൂളുകളാണ് പ്രശ്‌നത്തിന്റെ പരിഹാരമെന്ന് നമുക്ക് തോന്നാം. ഒരു പക്ഷെ ഈ പ്രശ്‌നങ്ങള്‍ ക്കുള്ള ഉത്തരവും അതാകാം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.  ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തുന്നതിലൂടെ അധ്യാപകരുടെയും ആണ്‍കുട്ടികളുടെയും  നിലവിലുള്ള പെണ്‍ധാരണകള്‍ മാറുകയില്ല. ഭാരതി റോയ് ചൗധരിയുടെ ഡല്‍ഹിയിലെ പുരുഷ അധ്യാപകരെ കുറിച്ചുള്ള പഠനം കാണിക്കുന്നത് അവര്‍ പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ പരിഗണനയും പ്രോല്‍സാഹനവുമാണ് നല്‍കുന്നുവെന്നാണ്.മിക്‌സഡ് സ്‌കൂളുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രധാനമായും ചെയ്യേണ്ടത്, കൃത്യമായ പരിശീലനത്തിലൂടെ അധ്യാപകര്‍ക്ക് ഇതേകുറിച്ചുള്ള അവബോധവുമു ണ്ടാക്കുകയാണ്. ഇല്ലെങ്കില്‍ അത് പെണ്‍കുട്ടികളെ പ്രതികൂലമായി ബാധിക്കും. ലിംഗപരമായ തെറ്റിദ്ധാരണകള്‍ സമൂഹത്തിലെ മറ്റുള്ളവര്‍ ക്കുള്ളതു പോലെ അധ്യാപകരിലുമുണ്ട്.
    പെണ്‍കുട്ടികളെ കുറിച്ചുള്ള ഭയത്തില്‍ നിന്നും രൂപപ്പെടുന്ന അക്രമസ്വഭാവവും,  ‘ആണത്തം’പ്രകടിപ്പിക്കാനുള്ള അതിയായ ആഗ്ര ഹവും സെക്കന്ററി സ്‌കൂള്‍ അവസാന വര്‍ഷത്തിലെ ആണ്‍ കുട്ടികള്‍ക്കുണ്ടായിരുന്നു. കല്യാണം സാഹസികവും അപകടകരവുമായ ഏര്‍പ്പാടായിട്ടാണ്് മുതിര്‍ന്ന ആണ്‍കുട്ടികള്‍ പറഞ്ഞിരുന്നത്. ഭക്തികാലഘട്ടത്തിലെ  കവികളുടെ ജീവിതത്തെ കുറിച്ചുള്ള പാഠങ്ങളി ലൂടെയും പാട്ടുകളിലൂടെയും നാടകങ്ങളിലൂടെയും സ്ത്രീകളില്‍ നിന്നുള്ള മോചനം വളരെ പ്രധാനപ്പെട്ട ഒന്നായിക്കരുതിയിരുന്നു.  സ്ത്രീ ശരീരത്തെക്കുറിച്ചുള്ള  ചില പാഠഭാഗങ്ങള്‍ ഉറക്കെ വായിക്കുന്നത് അധ്യാപകരില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
    സ്ത്രീകളുമായി അടുത്തിടപഴകാനുള്ള ഒരേ ഒരു അവസരം കല്യാണമാണെന്ന് ഞങ്ങള്‍ക്ക് പിടികിട്ടി. ഇതിനായി അനുഭവിക്കേണ്ട പ്രശ്‌നങ്ങളും ഒളിച്ചിരിക്കുന്ന വലിയ അപകടവും ആലോചിച്ചപ്പോള്‍ വളരെ ക്രൂരമായ  പരിപാടിയാണെന്ന് തോന്നിയിരുന്നു. എന്താണ് ഇതിലെ അപകടം എന്ന് ആര്‍ക്കും കൃത്യതയുണ്ടായിരുന്നില്ല. പെണ്ണിന്റെ അടുത്ത് തോല്‍ക്കാതിരിക്കണമെങ്കില്‍ ‘ആധിപത്യം‘ സ്ഥാപിക്കുകയാണ് വേണ്ടതെന്ന് ഉറപ്പായിരുന്നു. സ്വന്തം കഴിവിനെക്കുറിച്ച് വീമ്പ് പറയുക എന്നത് സര്‍വ്വ സാധാരണമായിരുന്നു. കൂട്ടത്തലില്‍ മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഹനുമാന്റെയും ശിവന്റെയും ആരാധകരായി മാറി ഈ ദൈവളെല്ലാം ആണുങ്ങള്‍ക്ക് വേണ്ടിയാണെന്ന് അവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഹിന്ദി കവി ഹരിവംശറായ് ബച്ചന്റെ ആത്മകഥയിലെ (ഗ്യമ യവീഹീീാ സ്യമ ്യമൃറ സമൃീീാ) ആദ്യഭാഗത്ത് കല്യാണം കഴിഞ്ഞ് ആദ്യമാസങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന അതിയായ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ അസ്വസ്ഥതയെ മനുഷ്യ പ്രകൃതമെന്ന് വളരെ ലളിതമായി അവതരിപ്പിക്കുന്നതും തള്ളിക്കളയുന്നതും തെറ്റായിരിക്കും. കല്യാണത്തിനുശേഷം തന്റെ ലൈംഗിക ജീവിതത്തില്‍ വിജയം നേടുക എന്ന അതിയായ ആഗ്രഹം ഒരു തെറ്റായ സാസ്‌കാരിക ബോധമാണെന്ന് കരുതണം. ഈ ചിന്തയുടെ തായ്‌വേരുകള്‍ നമ്മുടെ വിദ്യാലയ സര്‍വ്വകലാശാല സംസ്‌കാരങ്ങളില്‍ കാണാന്‍ സാധിക്കും.
    ലൈംഗിക പരമായ തരംതിരിവുകള്‍ക്കപ്പുറം ഈ സംസ്‌കാരം ലൈംഗിക സ്വഭാവത്തെ നിശബ്ദമാക്കുകയും സൂക്ഷ്മ തലത്തില്‍ ബ്രഹ്മചര്യത്തെ പുണ്യമാക്കുകയും ചെയ്യുന്നു. ആണ്‍പെണ്‍ സ്വഭാവത്തെ തെറ്റിദ്ധരിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സംസ്‌കാരത്തിന്റെ ഒരു ഘടകം മാത്രമാണ്. ഈ തെറ്റിദ്ധാരണകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായപ്പോള്‍ കൃതൃമ കഥാപാത്രങ്ങളുപയോഗിച്ച് ചഇഋഞഠ യിലെ വിദഗ്ധര്‍ പ്രശ്‌നം പരിഹരിച്ചെന്ന് പറയാം. എങ്കിലും പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും അമാനവീകരിക്കുന്ന(മനുഷ്യത്വരഹിതരാക്കുന്ന) പരിപാടി വ്യത്യസ്ഥരീതിയില്‍
പ്രവര്‍ത്തിക്കും.
    ആണുങ്ങളെ വളര്‍ത്തുന്നതിലെ പ്രധാന ഘട്ടം സ്ത്രീകളെ വസ്തുവായി കാണാന്‍ പഠിപ്പിക്കുന്നതാണ്. ‘പഠിപ്പിക്കുക’ എന്നത് ഞാന്‍ ഊന്നിപ്പറയാന്‍ കാരണം സ്ത്രീകളെ വസ്തുവായി കണ്ടിരുന്നതിനുമുമ്പും പിന്നീടുമുള്ള സ്ത്രീ സങ്കല്‍പങ്ങള്‍ ഞാനിന്നും ഓര്‍ക്കുന്നതുകൊണ്ടാണ്. ഈ അവബോധം  പഠിക്കുന്നതിനുളള കാരണങ്ങള്‍ പലതാണ്. എന്നാല്‍ പ്രധാനമായത് മറ്റൊരു ആണ്‍കുട്ടിയാവുകയാണ്. ബന്ധുക്കളല്ലാതെ ഒരു പെണ്‍കുട്ടിയുമായും ഞാന്‍ സംസാരിക്കാറില്ല. സഹോദരിയെയാണെങ്കില്‍ ഒരു ‘പെണ്‍കുട്ടി’യായി കണക്കാക്കുന്നുമില്ല. സംസാരിക്കാനാകുമെന്ന്് കരുതാന്‍ പോലും സാധിക്കാത്ത നൂറുകണക്കിന് പെണ്‍കുട്ടികളെ കാണുന്നുമുണ്ട്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട സിനിമാ കഥാപാത്രങ്ങളും പോസ്റ്ററുകളുമായിരുന്നു സ്ത്രീകളെക്കുറിച്ചറിയാനുള്ള ഒരുവഴി. നീലച്ചിത്രങ്ങളോട് സാമ്യമുള്ള ചില പുസ്തകങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതിലെ സ്ത്രീകളാവട്ടെ സഹിക്കുവാനോ സന്തോഷിക്കുവാനോ കഴിയാത്ത ജീവനില്ലാത്ത വസ്തുക്കളായിരുന്നു. ഞങ്ങള്‍ക്കു പുറത്തുള്ള സംഭാഷണങ്ങളിലും സ്ത്രീകള്‍ പ്രശ്‌നക്കാരായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. പ്രായമായ സ്ത്രീകളില്‍ ചിലര്‍ പെണ്‍കുട്ടികള്‍ താല്ക്കാലിക സ്വത്തുക്കളാണെന്ന് പറയുകയുണ്ടായിരുന്നു.
    വളരെ തീവ്രമായ മറ്റൊരു സംഗതി അശ്ലീല വാക്കുകളുടെ ഉപയോഗമായിരുന്നു. മുതിര്‍ന്നവരുടേയും അധ്യാപകരുടേയും സാമീപ്യത്തിലും ഈ വാക്കുകള്‍ ഉപയോഗിക്കപ്പട്ടിരുന്നു.ഈ വാക്കുകളെല്ലാം തന്നെ ലൈംഗിക വേഴ്ച ബന്ധപ്പെട്ടതായിരുന്നു. വ്യത്യാസം തലത്തിലുള്ള ലൈംഗിക ബന്ധങ്ങളിലെ പൗരുഷവും അക്രമവാസനയും അര്‍ത്ഥമാക്കുന്നതായിരുന്നു ഈ പദങ്ങള്‍.ശക്തമായ വ്യവഹാരത്തിന്റെ (ഉശരെീൗൃലെ) ഭാഗമായ ആണ്‍കുട്ടി പെണ്‍കുട്ടികളെ ആഗ്രഹങ്ങളോ വികാരങ്ങളോ ഇല്ലാത്ത ലൈംഗിക വസ്തുവായാണ് മനസ്സിലാക്കിയത്. ഈ ചര്‍ച്ചകളെല്ലാം തന്നെ സാമൂഹ്യവല്‍ക്കരണം അടഞ്ഞ പ്രവര്‍ത്തനമാണോ എന്ന അതിശയോക്തിക്ക് കാരണമാകും. വിദ്യാലയവും സമൂഹവും യുവാക്കളെ സാമൂഹ്യവത്ക്കരിക്കുന്നതില്‍ തോളോട്‌തോള്‍ ചേര്‍ന്ന സമീപനമാണ്  സ്വീകരിക്കുന്നത് എന്ന് നിസംശയം പറയാം. ഇത് പിന്‍തുടരുകയാണെങ്കില്‍  സാംസ്‌കാരിക പുനരുത്പാദനത്തിലൂടെ (ടീരശമഹ ൃലുൃീറൗരശേീി) ലൈംഗികമായ വിഭജനത്തിന് കാരണമാകുന്ന സങ്കല്‍പങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ ശക്തി പ്രാപിക്കുന്നത്  ് തടയാന്‍ ഒരിക്കലും സാധിക്കുകയില്ല.
    വിദ്യാഭ്യാസം മാറ്റത്തിനു വേണ്ടിയാണെന്ന് നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ വൈരുദ്ധ്യങ്ങളില്‍ എങ്ങനെയാണ് പുറത്തുകടക്കേണ്ടത് ? നിലനില്‍ക്കുന്ന സാമൂഹ്യവല്‍ക്കരണ പ്രക്രിയക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ബദല്‍ രൂപീകരിക്കുകയുമാണ് വിദ്യാലയങ്ങള്‍ ചെയ്യേണ്ടത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗബോധനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക സ്ഥാപനമായി വിദ്യാലയങ്ങള്‍ മാറണം. വിദ്യാലയങ്ങളില്‍ ലിംഗബോധം സൃഷ്ടിക്കപ്പെടുന്നത് എപ്രകാരമാണെന്ന്  മനസ്സിലാക്കണം. കൗമാര കാലഘട്ടത്തില്‍ സമൂഹം ലിംഗപരമായ വേര്‍തിരിവ്് സൃഷ്ടിക്കുമ്പോള്‍ വിദ്യാലയങ്ങള്‍ അടില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. സമൂഹം തെറ്റിദ്ധരിക്കപ്പെട്ട സ്ത്രീപുരുഷ കര്‍ത്തവ്യങ്ങള്‍ നല്‍കുമ്പോള്‍  മുതിര്‍ന്നവര്‍ ഈ കര്‍ത്തവ്യ ബോധത്തിലല്ല ജീവിക്കുന്നതെന്ന് കാണിക്കാന്‍ സാധിക്കണം. സ്വന്തം കഴിവിലൂടെയും പരിശ്രമത്തിലൂടേയുമാണ് മനുഷ്യര്‍ വ്യക്തിത്വം സ്വന്തമാക്കുന്നത്. കൃത്രിമമായി നിര്‍മ്മിക്കുന്ന സങ്കല്‍പങ്ങളിലൂടെയല്ല അതുണ്ടാകുന്നതെന്നും പാഠപുസ്തകങ്ങളും വിദ്യാലയ സംവിധാനങ്ങളും ആവര്‍ത്തിച്ചു പറയണം.നിലനില്‍ക്കുന്ന സംവിധാനമാണ്  സമൂഹം ആവശ്യപ്പെടുന്നതെങ്കില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സജ്ജരാകണം. ഇതെല്ലാം ആദര്‍ശവാദമായി ആരെങ്കിലും കുരുതുന്നുണ്ടെങ്കില്‍ അവര്‍ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനവും കര്‍ത്തവ്യവും മാറാന്‍ അഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം.


0 comments:

Post a Comment