പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം



2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും “ ഈ ചേറില്‍ നിന്ന് നമ്മുടെ ചോറ്”, വരൂ ഇന്ത്യയെ കാണാം”, ഒറ്റ മരം കാടല്ല” തുടങ്ങിയ കൊലായകളില്‍ വിവിധ വിഷയങ്ങളില്‍ ചരച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.ജൈവ കൃഷിയുടെ സാധ്യതകള്‍, തിളങ്ങുന്ന ഇന്ത്യയുടെ കാണാത്ത മുഖങ്ങള്‍, കാടനുഭവങ്ങള്‍ തുടങ്ങി തികച്ചും വെത്യസ്തമായ ചര്‍ച്ചകള്‍ .
    സാംസ്കാരിക ചിന്തകനും, എഴുത്തുകാരനുമായ ശ്രീ. കെ.ഇ.എന്‍. സംഗമം ഉദ്ഘാടനം ചെയ്തു.അധിനിവേശവും അധികാരവും ജനാധിപത്യ പ്രക്രിയകളെ മാറ്റിതീര്‍ത്തതിന്റെ ഭാഗമായി എങ്ങനെയാണ്  ഫാസിസം ആധിപത്യമുറപ്പിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്നതില്‍ കൂട്ടായ ആലോചനകളുടെ പ്രസക്തിയെന്തെന്നും ശ്രീ. കെ.ഇ.എന്‍. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
    “നാട്ടുനടത്തവും വീടറിയലും” തികച്ചും വെത്യസ്തമായ അനുഭവമായിരുന്നു. കൂട്ടുകാര്‍ പല പല ഗ്രൂപ്പുകളായി തിരിഞ്ഞു  പെരുവള്ളൂര്‍ ഗ്രാമത്തിനെ അറിയുന്നതിനായി വിവിധ വീടുകള്‍ സന്ദര്‍ശിച്ചു. രസകരമായ കഥകള്‍ കേള്‍ക്കുകയും അരുവിയും ചോലയുമെല്ലാം കാണുകയും ചെയ്തു ഞങ്ങള്‍.ഗ്രാമം ഇരുട്ടി തുടങ്ങും നേരത്ത് ഞങ്ങള്‍ കൈ കൊട്ടി,കൂട്ട പാട്ട് പാടി ഗ്രാമജാഥ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതക്കുമെതിരെയുള്ള പുത്തന്‍ തലമുറയുടെ ശാസ്ത്രീയതയിലൂന്നിയ സര്‍ഗാത്മക പ്രതികരണമായിരുന്നു ഗ്രാമജാഥ. ഏറെ വയ്കാതെ ഞങ്ങള്‍ക്ക് തികച്ചും ആവേശമായി മഴയെത്തി.മഴജാഥ,ഗ്രാമജാഥ.
    പെരുവള്ളുരിലെ നാടന്‍പാട്ട് കലാകാരന്മാര്‍ക്കൊപ്പമായിരുന്നു ആ സായാഹ്നം.നാട്ടുകാരെല്ലാം വന്നു ചേര്‍ന്ന് തികച്ചും ഒരു ഉത്സവ വേദിയായി മാറി യുവസന്ഗമം.രാത്രി തൃശ്ശൂരിലെ മുരളിയേട്ടന്റെ രസകരമായ ക്ലാസ്സ്‌, പ്രണയതിനെയും സൗഹൃദത്തിനെയും, അവയുമായി ബന്ധപ്പെട്ട നമ്മുടെ പോതുബോധങ്ങളെയും പറ്റി ചര്‍ച്ചയും അവതരണങ്ങളും.
    രണ്ടാം ദിവസം “ചരിത്രത്തിലെ യുവത” എന്ന വിഷയത്തില്‍ യുവസമിതി കൂട്ടുകാരനായ വിമലും, മംഗല്‍യാനെ പറ്റി അപര്‍ണ മാര്‍കൊസും ക്ലാസുകള്‍ എടുത്തു. യുവസമിതി ഇത് വരെ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ വീഡിയോ അവതരണം നടന്നു. യുവസമിതിയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു.പിരിഞ്ഞു പോകുന്നതിനു മുന്‍പ് എല്ലാ കൂട്ടുകാരും ചേര്‍ന്ന് പാട്ടുകള്‍ പാടി.
    പഴയ തിന്മകള്‍ തീണ്ടിടാത്ത പുതിയൊരു നാടിനായി പടയൊരുക്കം തുടങ്ങാന്‍, പ്രതീക്ഷകളുടെ താഴ്വരകള്‍ കണ്ടെത്താനുള്ള തുയിലുണര്ത്താന്‍, നാട്ടു കൂട്ടത്തിന്റെ നന്മകളില്‍ നിന്നും  ഒരു പുതിയ യുവത തീര്‍ച്ചയായും  വരുന്നുണ്ട്.  

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു.രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും “ ഈ ചേറില്‍ നിന്ന് നമ്മുടെ ചോറ്”, വരൂ ഇന്ത്യയെ കാണാം”, ഒറ്റ മരം കാടല്ല” തുടങ്ങിയ കൊലായകളില്‍ വിവിധ വിഷയങ്ങളില്‍ ചരച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.ജൈവ കൃഷിയുടെ സാധ്യതകള്‍, തിളങ്ങുന്ന ഇന്ത്യയുടെ കാണാത്ത മുഖങ്ങള്‍, കാടനുഭവങ്ങള്‍ തുടങ്ങി തികച്ചും വെത്യസ്തമായ ചര്‍ച്ചകള്‍ .
    സാംസ്കാരിക ചിന്തകനും, എഴുത്തുകാരനുമായ ശ്രീ. കെ.ഇ.എന്‍. സംഗമം ഉദ്ഘാടനം ചെയ്തു.അധിനിവേശവും അധികാരവും ജനാധിപത്യ പ്രക്രിയകളെ മാറ്റിതീര്‍ത്തതിന്റെ ഭാഗമായി എങ്ങനെയാണ്  ഫാസിസം ആധിപത്യമുറപ്പിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്നതില്‍ കൂട്ടായ ആലോചനകളുടെ പ്രസക്തിയെന്തെന്നും ശ്രീ. കെ.ഇ.എന്‍. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
    “നാട്ടുനടത്തവും വീടറിയലും” തികച്ചും വെത്യസ്തമായ അനുഭവമായിരുന്നു. കൂട്ടുകാര്‍ പല പല ഗ്രൂപ്പുകളായി തിരിഞ്ഞു  പെരുവള്ളൂര്‍ ഗ്രാമത്തിനെ അറിയുന്നതിനായി വിവിധ വീടുകള്‍ സന്ദര്‍ശിച്ചു. രസകരമായ കഥകള്‍ കേള്‍ക്കുകയും അരുവിയും ചോലയുമെല്ലാം കാണുകയും ചെയ്തു ഞങ്ങള്‍.ഗ്രാമം ഇരുട്ടി തുടങ്ങും നേരത്ത് ഞങ്ങള്‍ കൈ കൊട്ടി,കൂട്ട പാട്ട് പാടി ഗ്രാമജാഥ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതക്കുമെതിരെയുള്ള പുത്തന്‍ തലമുറയുടെ ശാസ്ത്രീയതയിലൂന്നിയ സര്‍ഗാത്മക പ്രതികരണമായിരുന്നു ഗ്രാമജാഥ. ഏറെ വയ്കാതെ ഞങ്ങള്‍ക്ക് തികച്ചും ആവേശമായി മഴയെത്തി.മഴജാഥ,ഗ്രാമജാഥ.
    പെരുവള്ളുരിലെ നാടന്‍പാട്ട് കലാകാരന്മാര്‍ക്കൊപ്പമായിരുന്നു ആ സായാഹ്നം.നാട്ടുകാരെല്ലാം വന്നു ചേര്‍ന്ന് തികച്ചും ഒരു ഉത്സവ വേദിയായി മാറി യുവസന്ഗമം.രാത്രി തൃശ്ശൂരിലെ മുരളിയേട്ടന്റെ രസകരമായ ക്ലാസ്സ്‌, പ്രണയതിനെയും സൗഹൃദത്തിനെയും, അവയുമായി ബന്ധപ്പെട്ട നമ്മുടെ പോതുബോധങ്ങളെയും പറ്റി ചര്‍ച്ചയും അവതരണങ്ങളും.
    രണ്ടാം ദിവസം “ചരിത്രത്തിലെ യുവത” എന്ന വിഷയത്തില്‍ യുവസമിതി കൂട്ടുകാരനായ വിമലും, മംഗല്‍യാനെ പറ്റി അപര്‍ണ മാര്‍കൊസും ക്ലാസുകള്‍ എടുത്തു. യുവസമിതി ഇത് വരെ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ വീഡിയോ അവതരണം നടന്നു. യുവസമിതിയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു.പിരിഞ്ഞു പോകുന്നതിനു മുന്‍പ് എല്ലാ കൂട്ടുകാരും ചേര്‍ന്ന് പാട്ടുകള്‍ പാടി.
    പഴയ തിന്മകള്‍ തീണ്ടിടാത്ത പുതിയൊരു നാടിനായി പടയൊരുക്കം തുടങ്ങാന്‍, പ്രതീക്ഷകളുടെ താഴ്വരകള്‍ കണ്ടെത്താനുള്ള തുയിലുണര്ത്താന്‍, നാട്ടു കൂട്ടത്തിന്റെ നന്മകളില്‍ നിന്നും  ഒരു പുതിയ യുവത തീര്‍ച്ചയായും  വരുന്നുണ്ട്.  

0 comments:

Post a Comment