പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

വി.ടി. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ; ടി.വി അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്

പി.പി രാമചന്ദ്രന്റെ കവിത നമുക്ക് വന്നു പെട്ട സാംസ്‌കാരിക വിപരിണാമത്തെ ചൂണ്ടി ക്കാട്ടുന്നുണ്ട്.കേരള നവോത്ഥാനത്തിന്റെ പുനര്‍വായന ഈ വരികളിലൂടെ സാധ്യമാകുന്നുണ്ട്. നവോത്ഥാനം കേരളത്തെ ഉണര്‍ത്തിയിരുന്നു.എല്ലാത്തരം അധികാരഘടനയെയും അത് ചോദ്യം ചെയ്തിരുന്നു.നിഷേധിച്ചിരുന്നു.കുത്തകയായിട്ടുള്ള മൂലധനം പിടിച്ചെടുക്കും പോലെ ജീവിക്കാനുള്ള അധികാരം പിടിച്ചെടുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതാണ് പിന്നീട് അധികാരം കൊയ്യണം നാമാദ്യം  അതിനു മേലാട്ടെ പൊന്നാര്യന്‍ എന്നതിലേക്ക് നമ്മെ എത്തിക്കുന്നത്.ഭൂപരിഷ്‌കരണം,...

സാംസ്കാരികമായ ചെറുത്തു നില്‍പ്പിന്റെ അനിവാര്യത

മാനുഷരെല്ലാരുമൊന്നുപോലെയുള്ള ഓണം പോലും കേരളസമൂഹത്തെ രണ്ടായി പിളര്‍ത്തുന്നുണ്ട്. മാവേലിയെ സ്വീകരിക്കുന്നവരും വാമനനെ ആരാധിക്കുന്നവരും എന്നതാണ് ഈ വിരുദ്ധപക്ഷങ്ങള്‍. ഇത് ഒരു മുതലാളിത്ത സമൂഹത്തിലെ അനിവാര്യതയാണ്.കേരളത്തിലാകട്ടെ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷത,മുതലാളിത്തത്തിന് എതിരായ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നതാണ്.അതുപക്ഷേ കൂടുതല്‍ വലിയ ചുമതല സമൂഹത്തെ ഏല്‍പ്പിച്ചുകൊടുക്കുന്നു.അത് സമൂഹത്തോട് കൂടുതല്‍ വേഗത്തില്‍ പുരോഗതിയിലേയ്ക്ക് നീങ്ങാന്‍ ആവശ്യപ്പെടും.പക്ഷേ ഒരു...

നടക്കാന്‍ മടിക്കരുത് നടക്കും മുമ്പ് ചിന്തിക്കാനും

നടക്കാന്‍ ഇന്ന് മിക്കവര്‍ക്കും മടിയാണ്. തൊട്ടടുത്ത കടയില്‍  പോകാന്‍ പോലും ബൈക്ക് ഇല്ലാതെ വയ്യ. അങ്ങാടിയില്‍ ബസ്സിറങ്ങിയാല്‍ അര കിലോമീറ്റര്‍ അപ്പുറമുള്ള ജില്ലാശുപത്രിയിലേക്ക് ഓട്ടോ പിടിക്കാതെ പറ്റില്ല. പഠിക്കാന്‍ വേണ്ടി നാട് വിട്ടപ്പോഴാണ് ഈ ശീലങ്ങളില്‍ കുറച്ചൊക്കെ മാറ്റം വന്നത്. മുറ്റത്ത് ഇഷ്ടത്തിനുപയോഗിക്കാന്‍ വാഹനമില്ലാത്തപ്പോള്‍ നടത്തം അനിവാര്യമായി, പിന്നെ അത് ശീലമായി. വീട്ടിലൊരിക്കല്‍ എന്നോട് കടയില്‍ പോകാന്‍ പറഞ്ഞപ്പോള്‍ വണ്ടിയില്ലാതെ പോകാന്‍ മടിച്ചു നിന്നതും ആ സമയത്ത് കോലായില്‍ ഇരുന്നിരുന്ന...

ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത

    നുജൂദും വക്കീല്‍ ഷാദാ നസീറും       'എനിക്കു പ്രായമാകുമ്പോള്‍ ഞാന്‍ ഷാദയെപ്പോലെ ഒരു വക്കീലാകും. എന്നെപ്പോലെയുള്ള മറ്റു ചെറിയ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എനിക്കു സാധിക്കുമെങ്കില്‍, ഞാന്‍ നിര്‍ദ്ദേശിക്കും, പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന്. അല്ലെങ്കില്‍ ഇരുപതോ ഇരുപത്തിരണ്ടോ. വിശുദ്ധനബി ഐഷയെ ഒമ്പതാം വയസ്സില്‍ വിവാഹം കഴിച്ചു എന്നിനി അബ്ബ പറയുമ്പോള്‍ അത് തെറ്റാണെന്നു പറയാനുള്ള ധൈര്യം ഞാന്‍ കാണിക്കും.            വിവാഹിതരായി രണ്ടു...

കലികാല വൈഭവം

'രാമാ, വരുന്നുണ്ടത്രെ ഒരു വിദ്വാന്‍. ധൂമന്‍, ധൂമകേതു. കലികാല വൈഭവം. ഒക്കെ തീരാന്‍ പോവ്വാണ്. ശിവ.. ശിവ.' 'തിരുമേനീ, ഇതൊന്നും ഇന്നാരും വിശ്വസിക്കില്ല. ആ യുവസമിതിക്കാരുടെ വക ഒരു ക്ലാസ്സുണ്ടായിരുന്നില്ലെ, അങ്ങും ഉണ്ടായിരുന്നല്ലൊ.' 'ഉണ്ടായിരുന്നു. ഒരു താടിക്കാരന്‍, വേന്ദ്രന്‍, എന്തൊക്കെയാ തട്ടിവിട്ടത്. ഒക്കെ അന്ധവിശ്വാസാത്രെ. എനിക്കങ്ങട്ട് ചൊറിഞ്ഞു വന്നതാണ്. ക്ഷമിച്ചു, അത്രതന്നെ.' 'ന്നാലേ തിരുമേനി, വായിച്ചപ്പോഴല്ലെ കൂടുതല്‍ വ്യക്തമായത്. മകന്റെ പുസ്തകത്തില്‍ ഇതൊക്കെ വിസ്തരിച്ച് എഴുതീട്ടുണ്ട്.' 'താന്‍...

പ്രായപൂര്‍ത്തി

തളിരിലകള്‍ പൊഴിച്ചിട്ട മാവിന്‍ ചുവട്ടിലായിരുന്നു എല്ലാവരും. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ സര്‍വ്വേക്കുവേണ്ടിയാണവരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ആദ്യത്തെ കൂട്ടുകാരിയോട് അഭിപ്രായമാരാഞ്ഞപ്പോള്‍, "മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് ആധികാരികമായി ഹിന്ദുവായ ഞാനെന്തുപറയാന്‍...! ചിലപ്പോള്‍ വര്‍ഗ്ഗീയലഹളയുണ്ടായേക്കും..." എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. "പിന്നെ മുസ്ലിം പെണ്‍കുട്ടികള്‍ മറ്റുുള്ള പെണ്‍കുട്ടികളേക്കാള്‍ മുന്‍പേ പ്രായപൂര്‍ത്തിയാവുകയും പക്വമതിയാവുകയും ചെയ്യുന്നുണ്ടോ എന്ന് ദാ ഇവളോട് ചോദിച്ചോളൂ..." എന്നൊരഭിപ്രായം കൂടി കൂട്ടിച്ചേര്‍ത്തു....

വിടരാത്ത ബാല്യം

ഒരു പൂമൊട്ടാണു ഞാന്‍ നിറവും മണവും പകര്‍ന്ന് വിടരാന്‍ കൊതിക്കുന്ന പനിനീര്‍മൊട്ടാണു ഞാന്‍ പൂപറിക്കുന്ന കൈകളില്‍ തറക്കേണ്ട മുള്ളുകള്‍ എന്നിന്‍ ദംഷ്ട്രകളായി പത്ച്ചപ്പോള്‍ ഞെട്ടി, വേഗം വിടരാനാഗ്രഹിച്ചു മെല്ലെ കണ്‍തുറന്നു നോക്കവേ കണ്ടു പലപല പുക്കളെ എന്റെ തളിര്‍മേനിതന്‍ സ്വാദില്‍ കൊതിയൂറി ന്ില്‍ക്കും കാപാലികരേ പോഷകമില്ലാതെ വിളറി ഞാന്‍ നിറവും മണവും പൊഴിക്കാതെ കഠിനമാം സൂര്യന്റെ ചൂടില്‍ വിടരാതെ കൊഴുഞ്ഞു പോയി                      ...

101 ചോദ്യങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ

          നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പഠന ബോധന പ്രക്രിയയെ വിമർശനാത്മകമായി വിലയിരുത്തുന്ന സിനിമകൾ മലയാളത്തിൽ നന്നേ കുറവാണ്. കുട്ടിയുടെ കണ്ണിലൂടെ ലോകത്തെ നോക്കി കാണുന്നതിനു നമ്മുടെ സിനിമകൾക്ക് കഴിയാറില്ല. സിദ്ധാർത്ഥ് ശിവയുടെ 101 ചോദ്യങ്ങൾ പ്രസക്തമായ അതിലേറെ ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസ്സിലിട്ടിട്ടാണ്‌ അവസാനിക്കുന്നത് .           അനില്‍ കുമാര്‍ ബെക്കാറോ എന്നാ അഞ്ചാം ക്ലാസുകാരന്റെ കഥയാണ് ഈ ചിത്രം. ബെക്കാറോയുടെ അച്ഛൻ ശിവാനന്തൻ പഞ്ചസാര മിൽ തൊഴിലാളി. അയാളുടെ ജോലി...

പ്രതിഷ്ഠ

ഏഴു വാതിലുകള്‍ ഏഴേഴു നാല്‍പ്പത്തൊമ്പതു കാവല്‍ക്കാരെയും കടന്നെത്തി ഞാനാ ശ്രീകോവിലിന്‍ മുന്നില്‍ പിന്നെയും ഏഴേഴു വാതിലുകള്‍ തുറന്ന് സ്വര്‍ണ്ണപലകമേല്‍ വജ്രതളിക- യിലിരിക്കും പ്രതിഷ്ഠയെ ഒരു കുഞ്ഞു മണല്‍ക്കൂനയെ തൊഴുതു ഞാന്‍                                  -ലിനീഷ്‌ ...

ഒട്ടിയവയറിന്‍ സ്വപ്‌നസാഗരം

സഹപാഠിയായ ബാലനെ നാരായണന്‍ തന്റെ കൊട്ടാര സദൃശമായ വീട്ടില്‍ കൊണ്ട് പോയി. 'പഠിച്ചു വലുതാകുമ്പോള്‍ എന്താവാനാണു നാരായണാ നിന്റെ ആഗ്രഹം?' ശങ്കയില്ലാതെ മറുപടി വന്നു. 'ഡോക്ടര്‍...' 'അപ്പ്ൊ ബാലനോ?' ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും ഉന്തിയ നെഞ്ചിന്‍ കൂടുമായി നാരായണന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ ബിസ്‌കറ്റു തിന്നുന്ന പട്ടിയെ ആര്‍ത്തിയോടെ നോക്കിക്കൊണ്ടുനിന്ന ബാലന്‍ പറഞ്ഞു 'എനിക്കു നാരായണന്റെ വീട്ടിലെ പട്ടിയായാല്‍ മതി...!...

ഇനി അവളുടെ ഊഴമാണ്

ഇന്നേ വരെയുള്ള ചരിത്രം his-story ആയിരുന്നു. അവനെഴുതിയ അവനെകുറിച്ചുള്ള ചരിത്രം. രാജാക്കന്മാരെ, യുദ്ധങ്ങളെ, പിടിച്ചടക്കലുകളെക്കുറിച്ചുള്ള ചരിത്രം. ഇന്നേവരെയുള്ള അധികാരത്തിന്റെ ഭാഷ പുരുഷന്റേതാണ്. അതിനെക്കുറിക്കുന്ന പദാവലികളാണ് ഉടനീളം. അവൾക്ക് പറയാനുള്ളാത് വേറെയാണ്. അതു പിടിച്ചടകക്ലുകളിൽ മുറിവേറ്റവളെക്കുറുച്ചുള്ളതാണ്. എഴ്ഗുതപ്പെട്ടവയിൽ നിന്ന് തിരസ്കൃതമായവയെപ്പറ്റി... അധികാര കൈമാറ്റങ്ങളും തിരഞ്ഞെടുപ്പുകളും അരങ്ങുതകർക്കുമ്പോഴും അകത്ത ഇരുട്ടിലിരുത്തപ്പെട്ടവളെപ്പറ്റി... 'എനിക്ക് ചോളമണികളായ് പൊട്ടി വിടരാൻ...

പെണ്ണ് അടുക്കളയിലെത്തിയ കഥ

കാട്ടിൽ വേട്ടയാടിയും കാട്ടുകിഴങ്ങുകൾ മാന്തിതിന്നും ജീവിച്ചിരുന്ന പ്രാകൃത മനുഷ്യർ ആദ്യമായി 'കാട്ടുതീ' എന്തെന്നറിഞ്ഞു. കാട്ടുതീയിൽ വെന്ത മാംസത്തിനും കിഴങ്ങുകൾക്കും അപാര രുചി! ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനും 'തീ' ഉപകരിക്കുമെന്നവർ ക്രമേണ തിരിച്ചറിഞ്ഞു. അങ്ങനെ 'തീ' യുടെ മഹത്വമറിഞ്ഞ പൂർവ്വികർ അഗ്നിയെ കെടാതെ സൂക്ഷിക്കാൻ പഠിച്ചു. ഭക്ഷണം തേടിയുള്ള അലച്ചിലിനിടയിൽ മഴയിലും മഞ്ഞിലും അഗ്നികെടാതെയും വേനലിൽ പടരാതെയും സൂക്ഷിക്കണാമെന്ന് വന്നപ്പോൾ അഗ്നിക്ക് കാവൽനിൽക്കാൻ ചിലർ വേണമെന്നായി. ഗോത്രങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്ന...

പ്രണയത്തെ തിരിച്ചുപിടിക്കുക

ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി. കായിക ബലമുള്ളവരും അധികാരമുള്ളവരും, സ്വാധീന ശക്തിയുള്ളവരും മാത്രം വിജയിക്കുന്ന അസുരമായ വ്യവസ്ഥിതിയിൽ സ്ത്രീ കൂടുതൽ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയൂന്നതിലെ രാഷ്ട്രീയത്തെപ്പറ്റി ചർച്ച ചെയ്യാൻ ഒരു ദിനം കൂടി. ഉള്ളു തുറന്നു ചിരിക്കാൻ, ഭയം കൂടാതെ സഞ്ചരിക്കാൻ, ആധുനികതയുടെ ഗുണഫലങ്ങൾ വിവേചനം കൂടാതെ അനുഭവിക്കാൻ, ആത്മീയാന്വേഷകയാവാൻ, ആത്മ സാക്ഷാത്കാരം നേടിയെടുക്കാൻ സ്ത്രീ പൊരുതേണ്ടി വരുന്നുണ്ടെങ്കിൽ മനുഷ്യസംസ്കാരത്തിന്റെ ഗതി മുമ്പോട്ടോ അതോ പിന്നോട്ടു തന്നെയോ...

ആൻഡ്രോഫോബിയ

ഈയിടെയായ് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പീഢനകഥകൾ സമൂഹത്തിൽ വല്ലാത്തൊരു ഭീതിജനിപ്പിക്കുന്നുണ്ട്. സ്വന്തം അച്ഛനെയും ആങ്ങളയെയും വരെ സംശയിക്കേണ്ടിവരുന്ന സ്ത്രീകളുടെ മാനസികാവസ്ഥ എത്ര ഭയാനകമാണ്! പെൺകുഞ്ഞിനെ സ്നേഹിക്കാനും താലോലിക്കാനും ഭയക്കുന്ന അച്ഛന്മാരുടെ ഹൃദയവേദന അവർക്ക്മാത്രമേ അറിയൂ. എല്ലാവരേയും പേടിച്ചുകൊണ്ട് സമൂഹത്തിൽ ഒരു സ്ത്രീക്കെങ്ങനെ ജീവിക്കാനാവും? അവൾക്ക് ബസ്സിലും ട്രയിനിലും ഓട്ടോയിലും എന്തിന് ബൈക്കിൽ പോലും യാത്ര ചെയ്യാൻ ഭയമാണ്. സത്യത്തിൽ ഈ ഭയത്തിന്റെ ആവശ്യമുണ്ടോ? മറ്റു ഹിംസ്രജന്തുക്കളിൽ...

പരിഹാരം

ആൺകുട്ടിയും പെൺകുട്ടിയും 'ആണും പെണ്ണു'മെന്ന് വർഗീകരിക്കപ്പെടാതെ തിരിച്ചറിവുണ്ടായി വളരട്ടേ. ഒരുമിച്ചിരുന്ന് കളിച്ചുപഠിച്ച് പരസ്പരം തണലാവട്ടേ. സമാന്തരമായപാതയിലൂടെ ലക്ഷ്യത്തിലേക്ക് നടക്കുമ്പോൾ- ഇടറിവീഴുമ്പോഴും തളരുമ്പോഴും പരസ്പരം കൈകോർത്തുപിടിച്ച് ഒരുമിച്ചു നീങ്ങാൻ പഠിക്കട്ടേ... ആണ് ആണാവട്ടേ. പെണ്ണ് പെണ്ണാവട്ടേ... അവർ മനുഷ്യരാവട്ടേ.....

ഈറ്റില്ലത്തിലേയ്ക്കുള്ള വഴിയിൽ

വീർത്ത വയറുകൾ താങ്ങി എന്നക്കിണറുകളിൽ മഥനം നടത്തുന്ന ഒറീസ്സയിലെ അമ്മമാർ നേർത്ത ശരീരത്തിൽ ശേഷിച്ച ഇറ്റുപാലിലെ വിഷമറിഞ്ഞ ഭൂമിയിലെ അമ്മമാർ കോർത്തമാലയിൽ മുത്തുപോരാഞ്ഞ് മക്കളുടെ ചിരിമുത്തുകോർത്തണിഞ്ഞ തെരുവിലെ അമ്മമാർ ചാർത്തിയ മാല്യം കുരുങ്ങി ശ്വാസം വെടിഞ്ഞ മക്കളുടെ കണ്ണീരണിഞ്ഞ വീട്ടിലെ അമ്മമാർ മൂർത്തമായ ഭ്രൂണങ്ങൾ ലിംഗനീതിയറിഞ്ഞ് സ്വയം ഇല്ലാതാവുന്നു ചുറ്റിലും ഇവരുള്ളപ്പോൾ ഈറ്റില്ലത്തിലേക്കുള്ള വഴിയിൽ പേറ്റുനോവകറ്റാൻ വേദനസംഹാരി മറ്റുവേണോ? -ആതിരാ നന്ദ...

പ്രണയം

'എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്ല്യാണം കഴിക്കും' "ഇല്ലെങ്കിൽ?" "നിന്നെ തീവണ്ടിയിൽ നിന്ന് ഉന്തിയിട്ടോ, നിരത്തിൽ വെച്ച് കത്തികൊണ്ട് കുത്തിയോ, വീട്ടിൽകേറി വന്ന് ബലാൽസംഗം ചെയ്തോ ഞാൻ കൊല്ലും. കാരണം എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല." "എങ്കിൽ...ഞാൻ നിന്നെ വെറുക്കുന്നു. കാരണം ഞാനില്ലാതെ നിനക്ക് ജീവി ക്കാനാവില്ലെങ്കിൽ നീ ജീവിക്കേണ്ട. നിന്നോടൊപ്പം ജീവിക്കുന്നത് മുതൽ ഞാൻ മരിക്കും. അത് കൊണ്ട് നീയെന്നെ കൊന്നോളോ..." ...

തിരിച്ചറിവ്

ആദ്യൻ നുണഞ്ഞ അമ്മിഞ്ഞപ്പാലിനാൽ സ്ത്രീത്വം ഞാൻ തിരിച്ചറിഞ്ഞു കുഞ്ഞുമനസ്സിന്റെ പൊട്ടിച്ചിരിയിലും കൗമാരത്തിന്റെ അങ്കലാപ്പിലും സ്ത്രീത്വം ഞാൻ തൊട്ടറിഞ്ഞു പിന്നീട് എപ്പോഴോ പലപ്പോഴായി പത്രത്താളുകളിലും, ദൃശ്യമാധ്യമങ്ങളിലും പൊതുനിരത്തിലും റെയില്വെട്രാക്കിലും ഇരുളിലും പകലിലും സ്ത്രീ എന്തെന്നു ഞാൻ തിരിച്ചറിഞ്ഞു -ദിവ്യശ്രീ. ആ...

ഫോട്ടോഫീച്ചർ

വിറങ്ങലിച്ച കൈതണ്ടകളിൽ കുപ്പുവളപ്പൊട്ടുകൾ ആഴത്തിൽ ചിരിച്ചു നീങ്ങിയിരുന്നു. മെല്ലിച്ച കഴുത്തിലും ഒട്ടിയ അടിവയറ്റിലും തണുത്ത കാലുകളിലും ചുവന്ന ചന്ദ്രക്കലകൾ വായപിളർത്തി നിന്നിരുന്നു. വിളരിയ മുഖത്തൊരു തേങ്ങലപ്പോഴും തങ്ങിയിരുന്നു... ഒരു നിമിഷം എന്റെ ക്യാമറക്കണ്ണിനുനേർക്ക് നീണ്ട വക്കുപൊട്ടിയ ചുണ്ടുകൾ മന്ത്രിച്ചു; വെറുതെ വിടുക, ഇനിയെങ്കിലും -സിതാര കെ.ജ...

നിങ്ങൾക്കറിയാമോ?

ഒരു പെൺകുട്ടിയെ 18 വയസ്സിന് മുൻപ് വിവാഹം കഴിക്കുന്ന പുരുഷനും വിവാഹം നടത്താൻ സമ്മതിക്കുന്ന കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള രക്ഷിതാവോ, ഏതെങ്കിലും സംഘടനയോ ശൈശവ വിവാഹം നടത്തുകയോ, നിർദ്ദേശം കൊടുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ശൈശവ വിവാഹതടയൽ നിയമം, 2006. 9,10,11 വകുപ്പു പ്രകാരം 2 വർഷം വരെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാൻ അർഹരായിരിക്കും. ശൈശവവിവാഹം തടയൽ ഉദ്യോഗസ്ഥന്റേയോ ഏതെങ്കിലും വ്യക്തിയുടേയോ സംഘടനകളുടേയോ പരതിയിന്മേലോ അല്ലെങ്കിൽ ഏതെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വയമേവയോ ശൈശവവിവാഹ തടയൽ ഉത്തരവ് (ഇഞ്ചങ്ഷൻ) ഇറക്കാൻ സെക്ഷൻ 13 പ്രകാരം മജിസ്ട്രേറ്റിന് അധികാരമുണ്ട്. കേരളത്തിൽ...

കഥ

മെട്രോ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുകളിൽ ഉയർന്നു നിൽക്കുന്ന ഫ്ലക്സിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. 'പൊന്നണിയിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് പെണ്ണ്.' വീടിനടുത്ത വഴിയിലൂടെ അപരിചിതനായ പുരുഷൻ കടന്നുപോയ നേരത്ത് ഗ്രാമത്തിലെ സ്ത്രീ തന്റെ ഭർത്താവിനോട്; 'നോക്കീ. അത്ലേ ഒരു മനുഷ്യൻ പോയി.' -അജിത്...

ഡൽഹിയിൽ നിന്നും തുടങ്ങേണ്ടത്

ഏതുവിധത്തിൽ പ്രതികരിക്കണം എന്നുപോലും ചിന്തിക്കാൻ കഴിയാത്തവിധം മനസിനെ മരവിപ്പിച്ച ഒരു ദാരുണ സംഭവം. ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് അവഗണിക്കാൻ സാധിക്കാത്ത വിധം വീണ്ടും വീണ്ടും നമുക്കിടയിലേക്ക് കടന്നുവരുന്ന സമാന സംഭവങ്ങൾ ! ഒരേ മനസ്സുമായി പ്രതിഷേധമുയർത്തുന്ന ഒരു വലിയ ജനക്കൂട്ടത്തിനെതിരായി നിയമജ്ഞരുടെയും തണുപ്പൻ പ്രതികരണങ്ങൾ... സ്വന്തം അമ്മയേയും അനുജത്തിയേയും, ഭാര്യയേയും, മകളേയും സംരക്ഷിക്കാൻ വൈകാരികമായും ശാരീരികമായും പാടുപെടുകയാണ് ഇന്ന് സമൂഹം. മനുഷ്യ കുലത്തിൽ നിന്നു തന്നെ കടിച്ചുകുടഞ്ഞുകളെയേണ്ട ചില ജന്മങ്ങൾ...

ആർത്തവവും ഒരസവവും പെണ്ണിന്റെ പരിമിതിയാണോ?

ഇവ രണ്ടും പ്രത്യുല്പാദനത്തിനുവേണ്ടിയാണ്. പ്രത്യുല്പാദനം നടക്കണമെങ്കിൽ ആണും പെണ്ണും വേണം. മനുഷ്യന്റെ ജീവിതലക്ഷ്യത്തിൽ ഒന്നായ വംശവർദ്ദനവിന് ഒഴിച്ചുകൂടാനാവാത്ത ആർത്തവവും പ്രസവവും അപ്പോൾ ആണിന്റേകൂടിയല്ലേ? അപ്പോൾ അതെങ്ങനെ പെണ്ണിന്റെ മാത്രം പരിമിതിയാകും? അതൊരു പരിമിതിയാണെങ്കിൽ അത് ആണിന്റേയും പെണ്ണിന്റേയും പരിമിതിയാണ്. നേട്ടമാണെങ്കിൽ അതും ആണിന്റേയും പെണ്ണിന്റേയുമാണ്. അല്ല...

പെൺബുദ്ധി

 പക്ഷേ, പെൺപള്ളിക്കൂടത്തിന് വല്ലാത്തൊരു തരക്കേടുമെന്ന് വിലാസിനി കണ്ടു. പഠിക്കാൻ മിടുക്കരെയാണ് അദ്ധ്യാപകമാർക്കേറ്റവുമിഷ്ടം. പൊതുവിൽ അദ്ധ്യാപികമർക്ക് അങ്ങനെയല്ല. കുട്ടിയുടെ അച്ഛന്റെ ഉദ്യോഗം, ആഭരണം, സൗന്ദര്യം, ഇതിലൊക്കെയാണ് ആദ്യത്തെ നോട്ടം. ബുദ്ധിശക്തിക്കും പഠന സാമർത്ഥ്യത്തിനും രണ്ടാം സ്ഥാനമേയൊള്ളൂ. വിദ്യാർത്ഥിനികളും അങ്ങനെതന്നെ. കാണാൻ ചന്തമുള്ള, മോടിയായി അണിഞ്ഞൊരുങ്ങുന്ന, അധ്യാപികയോടാണ് അവർക്ക് കൂടുതൽ ആദരവും സ്നേഹവും. വിലാസിനി നിസ്സാര ഭാവത്തിൽ ചിരിച്ചല്ലാതെ ഒന്നും മിണ്ടിയില്ല്ല. വിജയൽക്ഷ്മി...

ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ

കാർ ഡ്രൈവർ പോലീസിനോട് പറഞ്ഞു. പിന്നിലിരിക്കുന്നത് എന്റെ മകനാണ്. പിന്നിലിരിക്കുന്ന ആളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് കാറോടിക്കുന്നത് എന്റെ അച്ചനല്ല എന്നാണ്. രണ്ടുപേരും പറഞ്ഞത് ശരിയായിരുന്നു.. നമുക്ക് ഉത്തരം മുട്ടിയെങ്കിൽ അതിനു കാരണം നമ്മുടെ ചില മുൻധാരണകളാണ്. ഡ്രൈവർ, ഡോക്ടർ, പോലീസ്, എന്നൊക്കെ പറയുമ്പോൾ നമ്മുടെ ഉള്ളിൽ ആണിന്റെ ചിത്രമാണ് വരുന്നത്. വാക്ക് നിർമ്മിക്കുന്ന പ്രതീകം ആണിന്റേതായി മാറിയത് കൊണ്ടാണിത്. 'മിസ്' (കുമാരി) ന്റെ പുല്ലിംഗം എന്താണ്? 'അപ്പോൾ 'മിസ്സിസ്' (ശ്രീമതി) ന്റെയോ? 'ചെയർമാന്റെ'...

ഇവൾ/ഇവൻ ന്റെ ചങ്ങാതിയാണ്

ഇവൾ/ഇവൻ എന്റെ സുഹൃത്താണ് എന്ന് പറയാൻ സാധ്യമാകാത്ത നിലയിൽ ആൺ-പെൺ സൗഹൃദത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് സൗഹൃദത്തിന് പെങ്ങൾ പോലെ (കൂടപ്പിറപ്പ്), കുടുംബത്തിലെ ആരോ ഒരാൾപോലെ തുടങ്ങിയ 'പദവി'കൾ നൽകുന്നത്. ഒരു ജനാധിപത്യ ഇടത്തെ അംഗീകരിക്കാതിരിക്കനുള്ള തന്ത്രമാണ് ഇത്. ആണും പെണ്ണും ഇടകലരുന്നതിനെ മതം, അധികാരം എന്നിവ ഭയക്കുന്നുണ്ട്. കുടുംബമെന്ന അധികാര പ്രയോഗത്തിനകത്തേക്ക് ഓരോ സൗഹൃദവും പറിച്ചു നടേണ്ടത് വ്യവസ്ഥയുടെ ആവശ്യമാണ്. കുടുംബമെന്ന സ്ഥാപനത്തെ തൊടാതെയും ഒരു പോറലുമേൽക്കാതെയും...

അങ്ങാടിക്കുരുവികൾ

പണ്ടുപണ്ട് കുഞ്ഞുഷിമ്മീസിട്ട് ചില്ലറയും കൊണ്ട് മിഠായിക്കുപ്പികൾ തേടി അങ്ങാടി തെണ്ടിയ കാലത്ത് കണ്ടിരുന്നു നിറയെ... അടക്കയോളം വലുപ്പത്തിൽ, മിനുത്ത തൂവൾപ്പക്ഷികൾ, തെണ്ടി നടപ്പ് ഷോപ്പിംഗായപ്പോൾ തേടിയിരുന്നു അവയെ... ചിലയ്ക്കുന്ന യന്ത്രക്കുരുവികൾ കയ്യടക്കിയ ഷോപ്പിംഗ് മാളുകളുടെ മിനുത്ത ഭിത്തിയിൽ ചിന്തകൾ ചിതറിത്തെറിക്കുന്നു.! ചോന്ന ബുക്കിലൊരു കുഞ്ഞു കോളത്തിൽ വംശനാശം വന്നവയായ് എന്റെ അങ്ങാടിക്കുരുവികൾ സ്റ്റഫ് ചെയ്യപ്പെടുന്ന കാലത്ത് അവയെ സ്നേഹിച്ച ഹൃദയം ഞാൻ ഫോർമാലിനിൽ സൂക്ഷിക്കുകയാണ്.    ...

നിശബ്ദ വസന്തത്തിന് 50 വയസ്സ്

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി 1962-ൽ അമേരിക്കൻ സമുദ്രജീവി ശാസ്ത്രജ്ഞനായ റേച്ചൽ കാഴ്സൺ എഴുതിയ 'സൈലന്റ് സ്പ്രിങ്ങ്' എന്ന പുസ്തകത്തിന് 50 വയസ്സാകുന്നു. കൃഷിപരിപാലന മുറകളിൽ കീടനാശിനികളായ ഡിഡിറ്റി മുതലായ രാസവസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നത് വന്യ ജീവികളേയും അവയുടെ ആവാസ സ്ഥാനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നും അതുവഴി മാനവകുലത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിത്തീരുമെന്നുമുള്ള അവബോധം ജനങ്ങൾക്കും സർക്കാരുകൾക്കും നൽകാനായിട്ടാണ് അവർ ഈ പുസ്തകം രചിച്ചത്. രാജ്യത്തൊട്ടാകെ ഡിഡിറ്റി നിരോധിക്കുന്നതിനും...

പരസ്യം

കണ്ടവരുണ്ടോ, കൊണ്ടുതരാമോ തോട്ടിൻവക്കിലെ പൂകൈതപ്പൂ. കഥയിലും കവിതയിലും മുടങ്ങാതെ പൂത്ത്, നായികമാർക്കൊക്കെ ഒടുക്കത്തെ ഗന്ധം കൊടുത്ത് നായക്ന്മാരെയൊക്കെ ഭ്രാന്തെടുപ്പിച്ച പൂവ്! തോട്ടുവക്കുകളും തോട്ടുവരമ്പുകളും എമർജ് ചെയ്യുന്നതിനിടയിൽ വംശനാശം വന്നുവെന്നു ഞാൻ കരുതുന്ന പൂകൈതപ്പൂവ്! തോടുകണ്ടാൽ നിൽക്കണം. കൈതക്കാടു കണ്ടാൽ നോക്കണം. പൂവുണ്ടേൽ പറിക്കണം. atlijisha@gmail.com-ൽ അറിയിക്കാൻ മനസുണ്ടാവണ...

അതിഥിദേവോ ഭവ:

വെളുത്ത തൂവലുവീശിയെന്നരികിൽ ഒരു പക്ഷി വന്നെത്തി. അവനുഞാനാതിഥേയത്വമരുളി, അവൻ വൃന്ദാവനത്തിലെ കൃഷണനായി നാടെങ്ങും സഖികളായി.' സന്തതികൾ പെരുകി. ഗോപുരമുകളിൽ നിന്നും പെടുന്നനെയവ വേട്ടയാടാനിറാങ്ങി. പൊഴിയുന്ന തൂവലുകളെന്റെ നടത്തം മന്ദഗതിയിലാക്കി. രക്ഷക്കു ഞങ്ങൾ തൂവലുകൾ കത്തിച്ചു. ആ പുക ഞങ്ങളെ ശ്വാസം മുട്ടിച്ചു. യുഗങ്ങൾക്കൊടുവിലൊരു പേടകം ഒഴുകിയിറങ്ങി പുറത്തിറങ്ങിയവർ മൂക്കു പൊത്തി ഞൊടിയിടയിൽ അവർ തിരിച്ചു പറന്നു.    -പ്രസ...

ഇത് കേരളത്തിന്റെ മഴുക്കാലം

എമർജിങ്ങ് കേരളക്ക് വളമായി വന്ന സമസ്ത മേഖലകളിലെയും സ്വകാര്യവൽക്കരണം നമ്മെ നമ്മളാക്കിയ ഒട്ടേറെ ചരിത്ര പോരാട്ടങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. എണ്ണപ്പെട്ട ധനികരെയും എണ്ണിയാലൊതുങ്ങാത്ത പട്ടിണിക്കോലങ്ങളേയും സൃഷ്ടിക്കലാവും ഫലം. ഇനിമേൽ ഇവിടെ സർക്കാരാശുപത്രികൾ ഉയരില്ല. ആശുപത്രികൾ ഉയരില്ല. ആശുപതിക്കിടക്കയിൽ പണക്കെട്ടുകൾ രോഗമളക്കും. വിദേശ നിർമിത മരുന്നുകളുടെ പരീക്ഷണശാലകളാകുന്ന സ്വകാര്യാശുപത്രികളിൽ സാധാരണക്കാർ ഗിനിപ്പന്നികളാകും. ഇന്ന് കേരളത്തിലെ എത്ര സർക്കാർ ആശുപതികളിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ട്?...

വിദ്യാഭാസത്തിന്റെ പുത്തൻ ഇടങ്ങൾ

എമർഗിംഗ് കേരളയുടെ പ്രധാന പദ്ധതികളിലൊന്നാണ്, പാണക്കാട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന Educity ഇതിനുവേണ്ടി 74 ശതമാനം സ്വകാര്യ നിക്ഷേപവും 26 ശതമാനം സർക്കാർ ഓഹരിയുമാണ് പ്രതീക്ഷിക്കുന്നത്. നിർദ്ദിഷ്ട പ്രോജക്ടിനുവേണ്ടി 83 ഏക്കർ സ്ഥലം കൈവശമുണ്ടെന്നാണ് സർക്കാരിന്റെ വാദം. മാത്രമല്ല ഇതിനു കീഴിൽ ഒരു സാശ്രയ മെഡിക്കൽ കോളേജിനുള്ള ചർച്ചകളൂം നടക്കുന്നു. മലബാറിന്റെ ഹൃദയത്തിൽ ഉയരാൻ പോകുന്ന ഇത്തരം സ്വാശ്രയ ഇടങ്ങൾ സാധാരണക്കാരന്റെ മക്കൾക്ക് ആശ്രയമാകുമെന്ന് തോന്നുന്നുണ്ടോ? Educity (വിദ്യാനഗരി) ഗ്രാമീണതയെ പരിഗണിക്കില്ലെന്നുറപ്പ്. ഇവിടെ...

വികസനം എന്നാലെന്ത്? അത് അർത്ഥമാക്കുന്നതെന്ത്?

         എൽമ് മരങ്ങളിൽ നിന്നു ചത്തുവീണ വസന്തകാല റോബിൻ പക്ഷികളുടെ ആർത്തനാദം ചെവികളെ ഇപ്പോഴും തുളയ്ക്കുന്നുണ്ട്. അതിനിപ്പോൾ എന്മകജെയുടെയും ചീമേനിയുടെയുമൊക്കെ ഭാഷയാണ്. മൂകവസന്തത്തിന്റെ 50 വർഷങ്ങൾ വാചാലമായ ചിന്തകളാൽ മതിക്കുന്നുണ്ട്, മനസുകളെ.     വികസനം എന്ന വാക്കിന് എമർജിംഗ് എന്നും 'ആണവം' എന്നും പര്യായമുണ്ടാക്കുന്ന വ്യവസ്ഥിതിയോട് അമർഷവും സഹതാപവുമുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കും നിശാ ക്ലബ്ബുകൾക്കും ഇരട്ടപ്പതകൾക്കുമപ്പുറം ആണവ കിരണങ്ങളുടെ ഭീതിദമായ ഭീഷണികൾക്കുമപ്പുറം  ...

അവർ നമ്മെ പഠിപ്പിക്കുന്നത്...

   ശാസ്ത്രത്തിന്റെ വളർച്ച ദ്രുതഗതിയിലാണ്. ഒരു പക്ഷേ ഇന്നു നാം കാണുന്ന ലോകത്തിലായിരിക്കില്ല നാളെ നാം ജീവിക്കുന്നത്. ഇന്നുപയോഗിച്ചുവരുന്ന സാങ്കേതികതയ്ക്കു പിന്നിലെല്ലാം ശാസ്ത്രമാണ്. സൗകര്യങ്ങൾ വർദ്ധിക്കുന്നതിനോടൊപ്പം ജീവിതം എത്ര ലളിതവും ഹ്രസവുമായി മാറുന്നു.ഇതുവരെയുണ്ടായ മുന്നേറ്റങ്ങൾകെല്ലാം ഒരു പിന്നാമ്പുറമുണ്ട്. അനേകം പേരുടെ മസ്തിഷ്കവും അധ്വാനവും വിയർപ്പുമുണ്ട്. ഓരോ കണ്ടുപിടുത്തങ്ങളും ഓരോരുത്തരുടെ ജീവിതങ്ങളാണ്.       ഔപചാരിക വിദ്യാഭാസത്തിന്റെ നാളുകളിൽ 'മണ്ടെനെന്നു' മുദ്രകുത്തപ്പെടുകയും തുടർന്ന് മഹാനെന്ന പദവിയിലേക്കുയരുകയും ചെയ്ത എഡിസണിൽ നിന്നാരംഭിക്കാം. പഠനത്തിൽ പുരകിലായിരുന്ന...

Sustainable Development by utilizing Local Resources

            How wonderful is the living world! The wide range of living types organism, be it cold mountains, deciduous forests, oceans, fresh water lakes, deserts or hot springs, eave us speechless. The beauty of a galloping horse, deserts or hot springs, eave us speechless. The beauty of a galloping horse, of the migrating birds, the valley of flowers or the attacking elephant evokes awe and a deep sense of wonder. How wonderful our resources are? Human population size has grown enormously over the last hundred...

ദർശനം

എങ്ങും ഉരുൾപൊട്ടൽ! അതിവർഷം! പ്രകൃതി ഇതുവരെ എടുത്തണിയാത്ത ഒരു വേഷമെടുത്ത് ഉന്മാദ നൃത്തത്തിലാണ്... ഒരു തിരയിലൂയലാടി, മഴത്തുള്ളികളുടെ താരാട്ടും കാറ്റിന്റെ തഴുകലും ആസ്വദിച്ച്, വിരലുണ്ട് രസിച്ചൊഴികിയൊഴികി കണ്ണനണഞ്ഞു.. ഓടിച്ചെന്നു കോരിയെടുത്തുമ്മ വച്ചു പിന്നിൽ കുടച്ചൂടി നിന്ന അനന്തന്റെ ദംശനം ആ പ്രളയജലത്തിൽ തളർന്നുവീണു മുങ്ങിത്താഴ്ന്നപ്പോഴും ഒന്നേ നിനച്ചുള്ളൂ, കണ്ണിനെ കണ്ടല്ലോ!...     -ആതിരാ നന്ദൻ       ഇംഗ്ലീഷ് വിഭാഗ...

ആണവം

എന്റെ രാജ്യം ആണാവാൻ പോകുന്നു തീ തുപ്പുന്നവൻ, പുക യൂതുന്നവൻ ആണവൻ       -അജിത്.കെ        നാലാം സെമസ്റ്റർ ഇംഗ്ലീഷ...

ചരട്

അവൾക്കും അവനും ഒരേ ആകാശം അവന്റെ ആകാശത്തിൽ പറവകളും അവളുടെ ആകാശത്തിൽ പട്ടങ്ങളും അവൻ അനന്തതയെ കീഴടക്കിയപ്പോൾ അവൾ പറവകളെ സ്വപ്നം കണ്ടു     -അഞ്ജലി കൃഷ്ണൻ. പി.കെ      രണ്ടാം വർഷ ബി.എസ്.സി. സുവോളജ...

പ്രകൃതിയും പൈതൃക സ്വത്തുക്കളും

       പൂർവ്വികരിൽ നിന്നും നമുക്കു ലഭ്യമായതും, നാം നിലനിർത്തുന്നതും അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യുന്നതിനേയുമാണല്ലോ പൈതൃക സ്വത്തുക്കൾ എന്ന് വിളിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട സാംസ്കാരിക-പ്രാകൃതിക പൈതൃകങ്ങളുടെ സുരക്ഷയും സംരക്ഷണവും ഏറ്റെടുക്കുന്നതിനായി യുനെസ്കോ അത്തരം പ്രദേശങ്ങളെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുവരുന്നു. ഈ പ്രദേശങ്ങളിൽ കാടുകൾ, പർവ്വതങ്ങൾ, തടാകങ്ങൾ, മരുഭൂമികൾ, സ്മാരകങ്ങൾ, പൗരാണിക മന്ദിരങ്ങൾ, നഗരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഭാരതത്തിൽ ഇതുവരെ ഇത്തരം 28 കേന്ദ്രങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 1983-ൽ ആദ്യം പ്രഖ്യാപിക്കപ്പെട്ട ആഗ്രോ കോട്ടയും, അജന്താ ഗുഹകളും...

എഴുത്ത് സർഗാത്മകമായ ഭ്രാന്തിന്റെ പ്രകടനമാണ്. ലോകത്തെ നിലനിർത്തുന്ന ഭ്രാന്തിന് പ്രപഞ്ചത്തിന്റെ സാധ്യതകളുണ്ട്. കാടത്തം വെടിഞ്ഞ പാപ്പിറസ് ഇലകളിലൂടെ ഇലക്ട്രോണിക് യുഗത്തിലെത്തി നിൽക്കുന്ന നമ്മൾ പുതുതലമുറയ്ക്ക് ഭ്രാന്ത് നഷ്ടമാകുന്നുണ്ടോ? കാൽപ്പനിതയ്ക്കപ്പുറം ഗൗരവമായ ചിന്തകളും സർഗാത്മക പ്രതികരണങ്ങളുമുണ്ടായിരുന്ന ക്യാമ്പ്സ് നമുക്കു നഷ്ടമാകുന്നുണ്ടോ? എങ്കിൽ ഇലയെഴുത്തുകളിലൂടെ ക്യാമ്പസിന്റെ സ്പന്ദനവും സൗന്ദര്യവും തീവ്രതയും നമുക്ക് പുന:സൃഷ്ടിച്ചാലോ... യുക്തിപൂർവ്വം ചിന്തിക്കുകയും സർഗ്ഗത്മകമായ് പ്രതികരിക്കുകയും ചെയ്യുന്ന യുവതയുടെ കൂട്ടായ്മയാണ് യുവസമിതി. സമിതിയിലൂടെ നാം ആർജ്ജിച്ചെടുത്ത ആശയങ്ങളെ ഹൃദയത്തോടു...

Page 1 of 2012345Next