പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

നദീതട സംരക്ഷണം - നിയമങ്ങളിലൂടെ



ഇന്ത്യന്‍ ഭരണഘടനയുടെ 48A, SIA (G) വകുപ്പുകളനുസരിച്ച്‌ നദീസംരക്ഷണം സര്‍ക്കാരിന്റെ അനിവാര്യ ചുമതലയില്‍ പെടുന്നു. പഞ്ചായത്ത്‌ രാജ്‌ ആഗ്‌ട്‌ 218 പ്രകാരം ജലസ്രോതസ്സുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെ ബാധ്യതയാണ്‌. നദികളുടെ സംരക്ഷണാര്‍ത്ഥം 2002 ഏപ്രില്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന നദീതട സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണ നിയമവും നിയന്ത്രിച്ചു മണല്‍ വാരുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.

നദികളുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ, പോലീസ്‌, ഇറിഗേഷന്‍, പൊതുമരാമത്ത്‌, മൈനിംഗ്‌ & ജിയോളജി, തൊഴില്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും രണ്ട്‌ നദീതോ സംക്ഷണ പ്രവര്‍ത്തകരുമടങ്ങുന്ന ജില്ലാ വിദഗ്‌ധസമിതി നിയമപ്രകാരം രൂപീകരിച്ചിരിക്കുന്നു. ജില്ലാകളക്‌ടര്‍ ചെയര്‍മാനായ വിദഗ്‌ധസമതിതി മൂന്നുമാസത്തിലൊരിക്കല്‍ കൂടണം.

നദീ തീരത്തുള്ള പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും മണല്‍വാരല്‍ നയന്ത്രണം നടപ്പാക്കുന്നതിന്‌ കടവ്‌ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കണമെന്നും വ്യവസ്ഥയുണ്ട്‌. പഞ്ചായത്ത്‌/മുന്‍സി ചെയര്‍മാന്‍, ചെയര്‍മാനും എഞ്ചിനീയര്‍മാരും, ലേബര്‍ ഓഫീസര്‍, വാര്‍ഡ്‌ മെമ്പര്‍ രണ്ട്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളുമാണ്‌.

നദീതീര ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്‌ നിര്‍ദ്ദേശങ്ങള്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. നദീസംരക്ഷണ ഫണ്ട്‌ രൂപികരിക്കുന്നതിനും മണല്‍ വാരുന്നതിന്‌ റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന ഫണ്ടിന്റെ 50 ശതമാനവും നിയമ വ്യവസ്ഥയില്‍ ശിക്ഷിക്കപ്പെട്ടു കിടക്കുന്ന പിഴ തുകയും നദീ സംരക്ഷണ ഫണ്ടില്‍ ചേര്‍ക്കും.

നിര്‍മ്മിതികളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മണല്‍ വാരാന്‍ പാടില്ല. മണല്‍ വഹാനം നദീതീരത്തു നിന്നും 25 മീറ്റര്‍ അകലെ മാത്രമേ പാര്‍ക്ക്‌ ചെയ്യാന്‍ പാടുള്ളൂ.

മണല്‍ വാരലിന്‌ കൊല്ലി വലയോ പോള്‍സ്‌കുപ്പിംങ്ങോ മറ്റു യന്ത്രവത്‌കൃത രീതിയോ ഉപയോഗിക്കാന്‍ പാടില്ല.

ഉപ്പുവെള്ളം നദീജലത്തില്‍ കലരുവാന്‍ സാധ്യതയുള്ളിടത്ത്‌ മണല്‍ വാരല്‍ നടത്തുവാന്‍ പാടില്ല. അടിത്തട്ടില്‍ നിന്ന്‌ മാത്രമേ വാരാന്‍ പാടുള്ളൂ. നദീതീരത്തു നിന്നും 10 മീറ്ററിനുള്ളില്‍ യാതൊരു മണല്‍ വാരല്‍ പ്രവര്‍ത്തനവും പാടില്ല.

ചാലിയാർ സംരക്ഷണ പത്രിക -

നിളാ നദിപോലെ ഈ നദിയും ഇല്ലാതാകും എന്ന്‌ ഞങ്ങളറിയുന്നു. ഈ വേനല്‍ മൂര്‍ദ്ധന്യത്തില്‍ എന്റെ മകന്‍ കുളിക്കുന്നത്‌ ഈ നദിയിലാണ്‌ ഇന്ന്‌ നാടിന്‌ വേണ്ട നെല്‍വയലുകളുകളെ ഊട്ടുന്നത്‌ ഈ നദിയാണ്‌. നെല്ലും വാഴയും പച്ചക്കറിയും നമുക്കു തരുന്നത്‌. പക്ഷെ എത്രകാലം നിളാനദിയുടെ ഗതി ചാലിയാറില്‍ വന്ന്‌ പോയാല്‍ വാഴക്കാടിന്റെ ജൈവപാരമ്പര്യം തകര്‍ന്നുപോകും. നിളയുടെ അത്ര വീതിയുള്ള നദിയല്ല ചാലിയാര്‍. ഇതിന്റെ വിസ്‌താരം കുറവായതിനാല്‍ കരകളിലെ ജൈവസാന്നിദ്ധ്യം അപരമാണ്‌. ഇതിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒട്ടും വൈകിയിട്ടില്ല. മണലെടുപ്പിന്റെ ആരംഭവും അറവ്‌ പ്ലാസ്റ്റിക്ക്‌ അറവ്‌ മാലിന്യങ്ങളം ദുരന്തരങ്ങള്‍ ഒരുപക്ഷേ ഗ്വോളിയോറിലെ വിഷത്തേക്കാള്‍ ഭീകരമായി നാളെ ഈ നദിയെ നശിപ്പിച്ചേക്കാം. കഴിഞ്ഞ 13 വര്‍ഷമായി ചാലിയാറിന്റെ കരയില്‍ വസിക്കാന്‍ ഭാഗ്യം സിദ്ധിച്ച എനിക്ക്‌ ഈ നദി രക്തമാണ്‌. അത്‌ ദുഷിക്കരുത്‌, നശിക്കരുത്‌. അതാണ്‌ പ്രവര്‍ത്തനം. അതാണ്‌ പ്രതിരോധം.                                                                          എം.എ റഹ്‌മാന്‍ 

ചോലയാര്‍
പശ്ചിമ ഘട്ടത്തിലെ പുല്‍മേടുകള്‍ ഉയിര്‍കൊടുത്ത അനേകം ചോലകളാണ്‌ ചോലയാര്‍ എന്ന മലബാറിന്റെ നദിയെ സൃഷ്‌ടിച്ചത്‌. നീലഗിരിയിലെ ഇലവഞ്ചേരി മല നിരകളില്‍ നിന്നു രൂപം പ്രാപിച്ചു വരുന്ന ചോലയാര്‍ 169 കി.മീ ദൂരം പടിഞ്ഞാറോട്ടൊഴുകി ബേപ്പൂര്‍ ചാലയിത്തു വെച്ച്‌ കടലുണ്ടിപ്പുഴയോടൊപ്പം അറബിക്കടലില്‍ ലയിക്കുന്നു. ചോലയാറത്രേ പിന്നീട്‌ ചാലിയാറായത്‌. കേരളത്തിലെ 44 നദികളില്‍ നലുപ്പത്തില്‍ 4-ാം സ്ഥാനമാണ്‌ ചോലയാറിയനുള്ളത്‌. ബേപ്പൂര്‍ പുഴയെന്നും ചുളികപുഴയെന്നും കടലോര പ്രദേശവാസികള്‍ വിളിക്കാറുണ്ട്‌. നിലമ്പൂര്‍, എടവണ്ണ, അരീക്കോട്‌, കീഴുപറമ്പ്‌, ചെറുവാടി, മാവൂര്‍, പെരുവയല്‍, ഫറോക്ക്‌, ബേപ്പൂര്‍ എന്നിവയെല്ലാം ചോലയാറിന്റെ തീരത്തുള്ള പട്ടണങ്ങളാണ്‌. ബേപ്പൂരിലെ ചാലിയത്തുവെച്ച്‌ കടലിനോട്‌ ചേരുന്നതു കൊണ്ടാണ്‌ ചാലിയാര്‍ എന്ന പേരു ലഭിച്ചത്‌ എന്നും പറയുന്നുണ്ട്‌.
വേനലില്‍ വറ്റാത്ത കേരളത്തിലെ ചുരുക്കം പുഴകളില്‍ ഒന്നായിരുന്നു ചാലിയാറും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ (1960 കള്‍ക്ക്‌ മുമ്പ്‌) വര്‍ഷം മുഴുവന്‍ ചരക്കു വള്ളങ്ങളും ചങ്ങാടങ്ങളും ബോട്ടുകളും ചാലിയാറിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നു. ഉരു നിര്‍മ്മാണത്തിനും, കയറ്റിയയ്‌ക്കാനും വേണ്ട നിലമ്പൂര്‍ തേക്കുകളും മരുതും, ഈട്ടിയുമൊക്കെ പുഴിയലൂടെയാണ്‌ ബേപ്പൂരെത്തിയിരുന്നത്‌. നിലമ്പൂര്‍ ചന്തക്കുന്നിലെ ചാലിയാര്‍മുക്ക്‌ ബംഗ്ലാവിന്റെ മുമ്പില്‍ തുരുമ്പെടുത്തു നശിച്ചു തീരാറായ ഒരു ബോട്ടുണ്ട്‌. ആ കടവില്‍ പണ്ട്‌ ബോട്ടസര്‍വ്വീസുണ്ടായിരന്നു എന്നതിന്റെ അവശിഷ്‌ടമാണത്‌.

വഞ്ചി നിര്‍മ്മാണവും കൃഷിയും മീന്‍പിടുത്തവും വനവിഭവങ്ങള്‍ കൊണ്ടുള്ള ഉപകരണ നിര്‍മ്മാണങ്ങളുമാക്കൊയായിരുന്നു ചാലിയാര്‍ തീരത്തെ ഗ്രാമങ്ങളുടേയും പട്ടണങ്ങളുടേയും പ്രധാന ഉപജീവന മാര്‍ഗ്ഗം. അവരുടെ ജീവിതത്തിലും ചോരയിലും ശ്വാസത്തിലും ചാലിയാര്‍ എന്ന പുണ്യനദിയുണ്ടായിരുന്നു. നൂറായിരം തരം മീനുകള്‍ പുഴ നല്‍കിയിരുന്നു. കാടുകളില്‍ സസ്യങ്ങളും മൃഗങ്ങളും സമ്പല്‍ സമൃദ്ധിയിലായിരുന്നു.

നിലമ്പൂര്‍
മലബാര്‍ സംസ്‌കാരത്തില്‍, പ്രത്യേകിച്ച്‌ മലപ്പുറത്തിന്റെ സംസ്‌കാരത്തില്‍ നിലമ്പൂരിനുള്ള പങ്ക്‌ ഇന്നും സുപ്രധാനമാണ്‌. നിലമ്പൂരിന്റെ പ്രാചീന നാമം ബപൂരി എന്നാണെന്നും നിലംബം എന്ന പദത്തിന്‌ മുള എന്ന അര്‍ത്ഥമുണ്ടെന്നും അങ്ങനെയെങ്കില്‍ മുളകളുടെ ഊര്‌ - എന്ന അര്‍ത്ഥത്തിലാണ്‌ നിലംബപുരി നിലമ്പൂരായത്‌ എന്നൊരു ചരിത്രമുണ്ട്‌. എന്നാല്‍ ചാലിയാറിന്റെ തീരങ്ങളില്‍ സ്വര്‍ണ്ണാംശം കാണപ്പെട്ടിരുന്നതുകൊണ്ട്‌ ആ പ്രദേശങ്ങളെ നിലംപൊന്നൂര്‌ എന്നു വിളിച്ചിരുന്നെന്നും അതാണ്‌ പിന്നീട്‌ നിലമ്പൂര്‍ ആയതെന്നും മറ്റൊരു വാദമുണ്ട്‌. ഇതില്‍ ഏതായാലും നിലമ്പൂരിന്റെ ജൈവസമ്പത്തിനെത്തനെയാണ്‌ ഈ പേരുകള്‍ സൂചിപ്പിക്കുന്നത്‌ വാസ്‌തവാണ്‌. കാടുകളും പുഴകളും സസ്യജന്തുജാലങ്ങളും നലിമാകെ നിറഞ്ഞു തിങ്ങിയ പ്രദേശങ്ങളായിരുന്നു നിലമ്പൂര്‍. ചാലിയാറിന്റെ പ്രധാന കൈവഴികള്‍ നിലമ്പൂരിന്റെ നാലുഭാഗത്തുകൂടിയും ഒഴുകി നിലമ്പൂരിനെ ആര്‍ദ്രമാകുകയാണ്‌.

ചാലിയാര്‍ കൈവഴികള്‍

ഈങ്ങാപ്പുഴ, ഇരുതുള്ളിപ്പുഴ, കടുങ്ങമ്പുഴ എന്നിവ ചെറുപുഴയില്‍ ചേരുന്നു. പുളിങ്ങമ്പുഴ, ചാലിപ്പുഴ, മുത്തപ്പന്‍പുഴ എന്നിവ ഇരുവഴിഞ്ഞിപുഴയില്‍ ചേരുന്നു. ഇവയില്‍ പലതും കോഴിക്കോട്ടു ജില്ലയുടെ ഭാഗമാണ്‌.കുതിരപ്പുഴ, കോട്ടപ്പുഴ, കുറുവന്‍പുഴ, കാഞ്ഞിരപുഴ, കരിമ്പുഴ, കലക്കന്‍പുഴ, കാരക്കോടന്‍പുഴ, പാണ്ടിപ്പുഴ, നീര്‍പുഴ എന്നിവയെല്ലാം ചാലിയാര്‍ മുക്കിലും പരിസര പ്രദേശങ്ങളിലും വെച്ച്‌ ചാലിയാറില്‍ ലയിക്കുന്നു. ഇതുകൂടാതെ നീലിത്തോട്‌, പൂങ്കുടിഴത്തോട്‌, വടശ്ശേരി പുഴ, കുണ്ടുതോട്‌ എനനിവയും ചാലിയിറിനോടു ചേരുന്നുണ്ട്‌.

വേനല്‍പുഴ പഠനം കൈവഴികള്‍ തേടി ചാലിയാറിന്റെ പ്രധാന കൈവഴികളാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌ കോട്ടപ്പുഴ, കാരക്കോടന്‍പുഴ, കാഞ്ഞിരപ്പുഴ, പുന്നപ്പുഴ എന്നിവയാണവ.

കാഞ്ഞിരപ്പുഴ
മലപ്പുറത്തിനും കോഴിക്കോടിനും ഇടയിലുള്ള മലനിരകളില്‍ നിന്നാണ്‌ കാഞ്ഞിരപ്പുഴയുടെ ഉത്ഭവം. വയനാടന്‍ മലനിരകളിലെ പുല്‍മേടുകള്‍ക്കും കാഞ്ഞിരപ്പുഴയുടെ ഉത്ഭവത്തില്‍ പങ്കുണ്ട്‌. കാഞ്ഞിരപ്പുഴയടെ ഉത്ഭവം തേടി കാട്ടിലൂടെ നടന്നാല്‍ കല്‍പ്പറ്റയിലെത്തുമത്രേ! കേരളത്തിലെ അതിപ്രശസ്‌തമായ
ആഡ്യന്‍പാറ വെള്ളച്ചാട്ടം കാഞ്ഞിരപ്പുഴയിലാണ്‌. അകമ്പാടത്തു നിന്നും അഞ്ചോ ആറോ കി.മീ ദുരമുണ്ടാകും, ആഡ്യന്‍ പാറയില്‍നിന്ന്‌ ഇക്കോടൂറിസം വകുപ്പിന്റെ ചെറിയൊരു ഓഫീസുണ്ട്‌. അവിടെ സന്ദര്‍ശകര്‍ക്ക്‌ വെള്ളച്ചാട്ടത്തിനടുത്തേക്കു പോകാന്‍ സ്റ്റെപ്പുകളും മുളകൈവരികളുമുണ്ട്‌. കുടുംബശ്രീയുടെ ഹോട്ടലും ചെറിയൊരു ശീതളപാനീയകടയും സമീപത്തായുണ്ട്‌. വേനല്‍ക്കാലത്ത്‌ ഒഴുക്കും വെള്ളം കുറവായതിനാല്‍ വെള്ളച്ചാട്ടം പൊതുവെ നീര്‍ജീവമാണ്‌. എന്നാല്‍ മഴക്കാലത്ത്‌ വെള്ളപ്പത പരത്തി നിറഞ്ഞ്‌ പതഞ്ഞൊഴുകും. കാഞ്ഞിരപ്പുഴ വെള്ളച്ചാട്ടത്തിലെ കയത്തില്‍ മഴക്കാലത്ത്‌ സഞ്ചാരികള്‍ ഒരുപാടു വിദ്യാര്‍ത്ഥികളും സഞ്ചാരികളും ആഡ്യന്‍ പാറയിലെ ചുഴിയില്‍പെട്ടു മരിച്ചിട്ടുണ്ട്‌. കരിമ്പാറക്കെട്ടുകള്‍ മലര്‍ന്നും ചരിഞ്ഞും കിടക്കുന്നതിനിടയിലൂടെയാണ്‌ പുഴയൊഴുകുന്നത്‌. പുഴയുടെ മറുവശം ആര്‍ദ്ര ഇലപൊഴിയും കാടുകളാണ്‌. മരുത്‌, ചന്ദനം, വീട്ടി തുടങ്ങിയ മരങ്ങളും കാണാം.

പുഴയോരസസ്യങ്ങള്‍
പ്രധാന മരങ്ങള്‍- ചേര്‌, അത്തി, താന്നി, കണിക്കൊന്ന, പുളിവാക (Albizia odoratissima), പൂപ്പാതിരി, മാവ്‌ , വാക ,മരുത്‌, തേക്ക്‌, റബ്ബര്‍, പുഴഞാവല്‍

സസ്യങ്ങള്‍- കുറ്റിച്ചെടികള്‍, പുല്ലുകള്‍
കുടകപ്പാല - Holarrnena antidysentrica, സര്‍പ്പഗന്ധി - Rauvolfia seepentina, തെച്ചി- Ixora cocainia
തൊട്ടാവാടി - Mimosa pudica,മുള , വെള്ളില - Mussaenda feondosa, മഞ്ചി, പുല്ലാനി Calyeopteris floribunda,പുഴ മുല്ല, കൂനമ്പാല - Tabernaomontana hyneana, ഒരുകാല്‍മുടന്തി- Rbinacanthus communis, ഉപ്പ്‌താളി- Ruellia peosteata, പന്നല്‍, ബ്രയോഫൈറ്റ്‌

ചിത്രശലഭങ്ങള്‍
ബുദ്ധമയൂരി, പാറത്തുള്ളി, കരിയില ശലഭം, ചുവന്ന വാലന്‍തുമ്പി, പൊട്ടുവെള്ളാടി, കോല്‍തുമ്പി
ചക്കര ശലഭം
തുമ്പികള്‍- മത്സ്യങ്ങള്‍,
ഉരഗങ്ങള്‍
കടന്ന (2) ഓന്ത്‌- പാറഓന്ത്‌
കല്ലങ്കാരി അരണ - Mabuya carinata
കല്ലാമുട്ടി (2) Mabuya maelaria

മറ്റു ഷഡ്‌പദങ്ങള്‍
ചീവീട്‌
ഈച്ചാകള്‍ (അത്തി ഈച്ച)
പുല്‍ച്ചാടി Grassbopper

ചെക്ക്‌ ഡാം
നിലമ്പൂര്‍ റയിഞ്ചിനു കീഴില്‍ കാഞ്ഞിരപ്പുഴ സ്റ്റേഷനില്‍ ഇരൂള്‍ക്കുന്ന്‌ ഭാഗത്ത്‌ ചെക്ക്‌ ഡാം നിര്‍മ്മാണം നടക്കുന്നുണ്ട്‌. ഉദ്ദേശ അടങ്കല്‍തുക 5,00,000 വരുന്ന ചെക്ക്‌ ഡാമിന്റെ നിര്‍മ്മാണം നടന്നു വരുന്നു. ഇരൂള്‍ക്കുന്ന്‌ പൊട്ടിച്ച്‌ കരിങ്കല്ലുകളെടുത്തും പാറപ്പൊടിയെടുത്തുമാണ്‌ നിര്‍മ്മാണം നടത്തുന്നത്‌. ഡാമില്‍ നിന്ന്‌ മല തുരന്ന്‌ പെന്‍സ്റ്റോക്ക്‌ കുഴല്‍വഴി ജലമെത്തിച്ച്‌ വൈദ്യുതി നിര്‍മ്മാണത്തിനുള്ള ശ്രമവുമുണ്ട്‌. കാടിനുള്ളില്‍ റോഡുണ്ടാക്കിയിട്ടുണ്ട്‌.

പുഴമലിനീകരണം

പഴു മലിനീകരണം കുറവാണ്‌. ചെക്ക്‌ഡാം നിര്‍മ്മാണത്തൊഴിലാളികള്‍ക്കുള്ള അഞ്ചോ ആറോ കക്കൂസുകള്‍ പുഴയുടെ (ജലനിരപ്പിനു) മുകളിലായി നിര്‍മ്മിച്ചിട്ടുണ്ട്‌. പ്ലാസ്റ്റ്‌ മാലിന്യങ്ങള്‍ ഇല്ല. മീന്‍ പിടുത്തമുണ്ടെങ്കിലും ചുണ്ടയിടലും കൊട്ടവെയ്‌ക്കലുമായതിനാല്‍ മലനീകരണമില്ല. പക്ഷേ ചെക്ക്‌ ഡാം നിര്‍മ്മാണത്തിനുവേണ്ട അസംസ്‌കൃത വസ്‌തുക്കള്‍

Potholes

പാറകള്‍ക്ക മുകളില്‍ കാല്‍പ്പാടുകള്‍ പോലെയോ ഉരല്‍ക്കുഴികള്‍ പോലെയോ കാണപ്പെടുന്ന കുഴികളെയാണ്‌ പോട്ട്‌ ഹോള്‍ഡ്‌ എന്നു പറയുന്നത്‌. ആഡ്യന്‍ പാറയിലും ഉരുള്‍ക്കുന്നിനുമിടയില്‍ പാറകളില്‍ ഇത്തരം നിരവധി കുഴികള്‍ കാണാം. ഇഞ്ചുകള്‍ വലിപ്പമുള്ളവയും അഞ്ചോ ആറോ അടി താഴ്‌ചയും അരമീറ്റര്‍ വ്യാസവുമുള്ള കുഴികള്‍ കാണാം. മൃദുല പാറകളില്‍ (Soft rock) ഉണ്ടാകുന്ന ചെറിയ മര്‍ദ്ദങ്‌ഹളിലൂടെ ജലമൊഴുകുമ്പോള്‍ പാറക്കഷ്‌ണങ്ങളോ കല്ലോ ഒക്കെ ചെറിയ ഡിപ്രഷനുകളില്‍ വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങും. ഇങ്ങനെ മൃദുല പാറകള്‍ ഗ്രൈന്‍ഡ്‌ ചെയ്യപ്പെട്ടാണ്‌ പോട്ട്‌ ഹോള്‍ഡ്‌ ഉണ്ടാകുന്നത്‌. രാമന്റെ കാല്‍പാട്‌, ഹനുമാന്റെ കാല്‍പ്പാട്‌ എന്നു തുടങ്ങുന്ന അന്ധവിശ്വാസങ്ങള്‍ പോട്ട്‌ ഹോളുകളെ ചുറ്റിപ്പറ്റി ഇന്നും ജനങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌.

മണല്‍രൂപീകരണം
റോക്ക്‌ വെതറിംഗ്‌ അഥവാ പാറപൊടിയലിലൂടെയാണല്ലോ മണല്‍ രൂപപ്പെടുന്നത്‌. ഇത്തരം കൈവഴികളിലൂടെയുള്ള ജലത്തിന്റെ ശക്തിയായ ഒഴുക്കു മുഖേനെ ഓളങ്ങളെടുത്ത്‌ പൊടിഞ്ഞുപൊടിഞ്ഞുണ്ടാകുന്ന അവക്ഷിപ്‌തമാണ്‌ നമ്മുടെ പുഴകളില്‍ ഒഴുകിയെത്തുന്ന മണല്‍. എല്ലാ പുഴകളിലും അതിരൂക്ഷമായ മണലെടുപ്പും അതിവേഗം നടന്നു കൊണ്ടിരിക്കുന്നു. മണലൂണ്ടാവാനെടുക്കുന്ന കാലദൈര്‍ഘ്യം മനസ്സിലാക്കാതെയുള്ള മണല്‍ വാരലാണ്‌ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. കാലങ്ങളായി രൂപപ്പെട്ടു വന്ന മണലും മുഴുവന്‍ നമ്മള്‍ വാരിക്കഴിഞ്ഞു. ഇനി മണലുണ്ടാവണമെങ്കില്‍ കാലങ്ങള്‍ ഇനിയും വേണം. ഈ ക്ഷമയില്ലാത്ത പുഴ മുഴുവന്‍ മണല്‍ വാരി മണ്ണു ചാലാക്കി മാറ്റുന്നതാണ്‌ പുഴയുടെ നാശത്തിന്‌ കാരണമാകുന്നത്‌. ഇനിയും മണല്‍വാരല്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഇതിലും രൂക്ഷമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ നാം നേരിടേണ്ടി വരും.

ചെക്ക്‌ ഡാമുകളുടെ ആവശ്യകതയും ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നവും

കേരളത്തിന്റെ കുത്തനെയുള്ള ഭൂപ്രകൃതി പ്രകാരം വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന മഴ അറബിക്കടലിലെത്താന്‍ കുറഞ്‌ സമയം മതി. വനനശീകരണവും മണ്ണൊലിപ്പും കോണ്‍ക്രീറ്റ്‌ വത്‌ക്കരണവുമെല്ലാം മഴവെള്ളം ഭൂമിയ്‌ക്കടിയിലേക്കു കിനിഞ്ഞിറങ്ങുന്നതിന്‌ തടസ്സമായതിനാല്‍ കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ്‌ വര്‍ഷം തോറും കുറഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പെയ്യുന്ന മഴ മുഴുവന്‍ നിമിഷങ്ങള്‍ക്കകം അറബിക്കടലിലെത്തുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ പുഴകളില്‍ ചെക്ക്‌ ഡാം നിര്‍മ്മാണം ആവശ്യമായി വരുന്നു. മുകളിലേക്കു ഉയര്‍ത്തിയെടുക്കാതെയുള്ള ചെക്കുഡാമുകളാണ്‌ കൂടുതല്‍ നല്ലത്‌. എന്നാല്‍ പലതും പുഴയുടെ മുകളിലാണ്‌ പടുത്തുയര്‍ത്തുന്നത്‌. മാത്രമല്ല, ഇത്തരം കൈവഴികളിലെ ചെക്ക്‌ഡാമുകള്‍ ജലത്തിന്റെ ശക്തിയായ ഒഴുക്കിനെ തടയുമെന്നതിനാല്‍ റോക്ക്‌ വെതറിംഗ്‌ പോലുള്ള സ്വാഭാവിക പ്രവര്‍ത്തനങ്ങളെ അതു ബാധിക്കില്ലേ എന്നൊരു സംശയം ഉയര്‍ന്നു വരുന്നു. അങ്ങനെയെങ്കില്‍ ഒരു ജലസ്രോതസ്സിന്റെ ഏതുവരെ ചെക്ക്‌ഡാം നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച്‌ പഠനം നടത്തിയതിനു ശേഷമാണോ നമ്മുടെ ചെക്ക്‌ ഡാമുകള്‍ നിര്‍മ്മിക്കപ്പെടുന്നത്‌ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. 





 ജലസമൃതിയെ തിരിച്ചുപിടിക്കണം...
കോഴിക്കോട്‌ -മലപ്പുറം ജില്ലകളുടെ കാര്‍ഷിക ഗാര്‍ഹിക- വ്യാവസായിക ജലം ചാലിയാറിന്റെ വകയാണ്‌. മലപ്പുറം ജില്ലയില്‍ മാത്രം പുഴക്കരയില്‍ അഞ്ച്‌ ലക്ഷത്തിലധികം പേര്‍ താമസിക്കുന്നു. വഴിക്കടവ്‌ മുതല്‍ ഫറോക്ക്‌ വരെ ചാലിയാര്‍ തീരദേശത്തെ കുടി വെള്ളത്തിന്റെ മുഖ്യസ്രോതസ്സ്‌ ചാലിയാറാണ്‌. ചന്തക്കുന്ന്‌, വണ്ടൂര്‍, ചുങ്കത്തറ, വഴിക്കടവ്‌, ഉപ്പട, എടക്കര, ചന്തക്കുന്ന്‌, ജവഹര്‍ കോളനി, എടവണ്ണ, അരീക്കോട്‌, കാവന്നൂര്‍, ഉഗ്രപുരം, ഊര്‍ങ്ങാട്ടീരി മമ്പാട്‌, കീഴുപറമ്പ്‌, വാഴക്കാട്‌ എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളിലൂടെ പതിനായിരകണക്കിന്‌ കണഷനുകള്‍, പൊതു ടാപ്പുകള്‍, മഞ്ചേരി മുന്‍സിപ്പാലിറ്റിയടക്കമുള്ള പ്രദേശങ്ങള്‍, കോഴിക്കോട്‌, മഞ്ചേരി, മെഡിക്കല്‍ കോളേജ്‌ എന്നിവയും ചാലിയാറിന്റെ ജീവജലത്തെയാണ്‌ ആശ്രയിക്കുന്നത്‌.
കാക്കഞ്ചേരി കില്‍ഫ്ര പാര്‍ക്കിന്‌ കുടിവെള്ളത്തിനുള്ള മുന്‍ഗണന ശ്രമം തെറ്റിച്ച്‌ കൊണ്ട്‌ വന്‍തോതില്‍ ജലമെടുക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ തന്നെ ചീക്കോട്‌ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാതെ കിടക്കുകയാണ്‌.
ചാലിയാര്‍ ഇല്ലെങ്കില്‍ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ ഭൂരിപക്ഷം ജനങ്ങളഅഞ ഴഎള്ളം കുടിക്കില്ല. എന്നപകൊണ്ട്‌ നഗരങ്ങളുടടെ പഞ്ചായത്തുകളുടെ വര്‍ഷാന്ത ബജറ്റില്‍ ചാലിയാര്‍ സംരക്ഷണത്തിന്‌ തുക നീക്കി വെക്കുന്നില്ല?

യുവസമിതി യാത്രയിലെ പ്രധാന നിരീക്ഷണങ്ങളിലൊന്ന്‌ പുഴയോരവാസികളുടെ പുഴയുമായി വന്നിട്ടുള്ള ബന്ധത്തില്‍ വന്ന മാറ്റമാണ്‌. പുഴ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും അവിഭാധിയഘടകമായിരുന്ന ഒരു ജനതക്ക്‌ അന്ന്‌ സംഭവിച്ച മാറ്റം വലുതാണ്‌. കുടിക്കാനും കുളിക്കാനും അലക്കാനും ഒക്കെ പുഴയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. പുഴ കോഴിമാാലിന്യങ്ങള്‍, അങ്ങാടിമാലിന്യങ്ങള്‍ , വീട്ടു മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായിരിക്കുന്നു. റഗുലേറ്റഡ്‌ കം ബ്രിഡ്‌ജ്‌ വന്നതോടുകൂടി പുഴയുടെ സ്വാഭാവിക ഒഴുക്കു നിലക്കുകയും മാലിന്യങ്‌ള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. പുഴയിലേക്ക്‌ വന്നു ചേരുന്ന ചെറിയ തോടുകള്‍ മഴക്കാലത്ത്‌ നിറഞ്ഞ്‌ പുഴയില്‍ എത്തിക്കുന്നത്‌ ഒരു വര്‍ഷം അടിഞ്ഞുകൂടിസ പ്ലാസ്റ്റിക്‌ മാലിന്യങ്ങളാണ്‌.

കവണക്കല്ല്‌ റഗുലേറ്റര്‍ കംബ്രിഡ്‌ജ്‌
ഓരുവെള്ളം കയറുന്നത്‌ തടഞ്ഞു നിര്‍ത്തി പണ്ട്‌ ഗ്രാസിം ഇന്‍ഡസ്‌ട്രീസ്‌ വ്യവസായികാവശ്യത്തിനും കുടിവെള്ള ജലസേചന പദ്ധതികള്‍, ടൂറിസം വികസനം, മത്സ്യകൃഷി എന്നിവ ലക്ഷ്യം വച്ച്‌ നിര്‍മ്മിച്ച കവണക്കല്ല്‌, റഗുലേറ്റര്‍ കംബ്രിഡ്‌ജ്‌ സൃഷ്‌ടിച്ച പരിസ്ഥിതിയാഗാതം കാര്യമായി പരിഗണനാ വിധേയമായിട്ടില്ല. നദിയുടെ സ്വാഭാവിക നീരൊഴുക്ക്‌ തടസ്സപ്പെടുകയും, പുഴ ചെളി നിറഞ്ഞ ഒഴുക്കു നിലച്ച തടാകമായി മാറി. മത്സ്യബന്ധനത്തിന്‌ വലിയ കുറവ്‌ സംഭവിച്ചു.

ചാലിയാറിന്റെ ജൈവതാളമുള്‍പ്പെടെ മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം വരെ കവണക്കല്ല്‌ റഗുലേറ്റഡ്‌ കംബ്രിഡ്‌ജ്‌ കാരണം തടസ്സമായിട്ടുണ്ട്‌. ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടി ചെളി നിറയുന്നതോടെ പുഴയിലെ സ്വാഭാവിക മത്സ്യസമ്പത്ത്‌ നശിച്ചു. കെട്ടിക്കിടക്കുന്ന നദീജലത്തില്‍ പ്ലാസ്റ്റിക്കും, ജൈവമാലിന്യങ്ങളും അടിഞ്ഞുകൂടി വന്‍തോതില്‍ മലിനീകരണം നേരിടുന്നു.

പുഴയോരവാസികളുടെ പുഴയുമാസുള്ള ബന്ധം കുറഞ്ഞുവരുന്നു. പുഴയുമായുള്ള ആത്മബത്തിന്റെ കുടിവെള്ളവും കുളിയും അലക്കലും കളികളുമായി

പഞ്ചായത്തുകള്‍ സബ്‌സിഡിയോടെ വീടുകളില്‍ ബയോഗ്യാസ്‌ പ്ലാന്റുകള്‍ ലഭ്യമാക്കുക. പുഴയെ മാലിന്യ നിക്ഷേപകേന്ദ്രങ്ങളാക്കി കാണുന്ന സമീപനത്തിന്‌ മാറ്റം പ്രതികരണ ശേഷിയുള്ള പുഴയോര വാസികളുടെ ജാഗരൂകമായ പ്രവര്‍ത്തനം ഉണ്ടാവണം.. ജൈവ കൃഷിക്ക്‌്‌ പ്രോത്സാഹനം നല്‍കണം.

ശരീരത്തില്‍ വൃക്ക എന്ന പോലെ മണല്‍ ഭൂമിയുടെ അരിപ്പയാണ്‌...

 
പാറപൊടിഞ്ഞാണല്ലോ മണലുണ്ടാകുന്നത്‌ ഒരു കിലോ മണലുണ്ടാവാന്‍ 100 വര്‍ഷം എടുക്കുമെന്നാണ്‌ കണക്ക്‌. അനേകായിരം വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാവുന്ന മണലാണ്‌. ഈ മണല്‍ ശേഖരം പുഴകളെ സംബന്ധിച്ച്‌ അവയുടെ മജ്ജയും മാംസവുമാണ്‌. മണലൊഴിഞ്ഞ ജലസ്രോതസ്സുകളെ ആരും നദിയെന്നോ പുഴയെന്നോ വിളിക്കാറില്ല. അവ വെറും ക്രമപ്പെടുത്തുന്ന പുഴയുടെ നീരൊഴുക്കു ക്രമപ്പെടുത്തുന്ന സ്വാഭാവിക തടയണയാണ്‌ മണല്‍ തിട്ടകള്‍.
പത്തുമുപ്പതു വര്‍ഷമായി നദിയില്‍ നിന്നുള്ള മണല്‍ കൊള്ളയില്‍ വമ്പിച്ച കുതിച്ചു ചാട്ടമാണ്‌ ഉണ്ടായിട്ടുള്ളത്‌. കേരളത്തില്‍ എല്ലാ പുഴകളിലും തന്നെ പാരിസ്ഥിതികാഘാതം കൂടാതെ വാരാവുന്ന മണലിന്റെ ശേഖരം ഇല്ലാതായിക്കഴിഞ്ഞു.ഗള്‍ഫ്‌ പഠനത്തിന്റെ ഒഴുക്കും അണുകുടുംബത്തിന്റെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കാരണം നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ വളര്‍ച്ചയാണിതിന്‌ മുഖ്യകാരണം. പ്രതിവര്‍ഷം ആയിരംകോടി വിറ്റുവരവുള്ള മണല്‍ മേഖല അബ്‌കാരി മേഖലയോളം തന്നെ വളര്‍ന്നിരിക്കുന്നു. സ്വാഭാവികമായും കുറ്റവാളികളും സാമൂഹ്യ വിരുദ്ധ ശക്തികളും ഈ മേഖലയിലേക്ക്‌ കടന്നുകൂടിയിരിക്കുകയാണ്‌. കേരളത്തിലെ നദികളില്‍ നിന്ന്‌ വാരുന്ന മണലിന്റെ അളവ്‌ വര്‍ഷത്തില്‍ നദികളില്‍ നിന്ന്‌ വാരുന്ന മണലിന്റെ അളവിലും കൂടുതലാണ്‌. അങ്ങനെ വരുമ്പോള്‍ നദികളിലെ മണല്‍ നിര്‍വ്വഹിക്കുന്ന പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ തടസ്സപ്പെടുന്നു. നദീജലത്തിന്റെ ശൂചീകരണവും പരിപാലനവുമാണ്‌ ഇതില്‍ പ്രധാനം. കരയില്‍ മണ്ണുപോലെ പ്രധാനമാണ്‌ നദികളില്‍ മണലിന്റെ സാന്നിദ്ധ്യം. അടിത്തട്ടിലെ മണല്‍ ഒരരിപ്പോലെ ജലത്തെ ശുദ്ധീകരിക്കുകയും ഒഴുക്കിന്റെ വേഗത തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു. ഭൂഗര്‍ഭജലത്തിന്റെ നഷ്‌ടം നികത്തുന്നതിനും ഇത്‌ കാരണമാകുന്നു.

ഇന്ത്യയിലെ ഇതര നദികളെ അപേക്ഷിച്ച്‌ കേരളത്തിലെ നദികള്‍ വളരെ ചെറുതാണ്‌. അതുകൊണ്ടുതന്നെ അതിന്മേല്‍ ഏല്‍ക്കുന്ന ആഘാതം വളരെ വേഗം നദിയുടെ നിലനില്‍പിനെ തകിടം മറിക്കുന്നു.
മണല്‍ വാലരലിലൂടെ ജൈവവൈവിധ്യത്തിനേല്‍ക്കുന്ന കനത്ത്‌ ആഘാതത്തെപ്പറ്റി അര്‍ഹിക്കുന്ന ഗൗരവത്തില്‍ നാമിനിയും മനസ്സിലാക്കിയിട്ടില്ല. ഒരു വലയിലെ കണ്ണികളെപ്പോലലെ സസ്യ-ജന്തു-സൂക്ഷ്‌മജീവികള്‍ പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. ക്രമാതീതമായ മണലെടുപ്പ്‌ മത്സ്യപ്രജനനത്തിന്‌ പ്രതികൂലമായി ബാധിക്കുന്നു. കരയില്‍ ജീവിക്കുന്ന പലതരം പ്രാണികളുടേയും തുമ്പിവര്‍ഗ്ഗങ്ങളുടേയും ജീവചക്രത്തിലെ പ്രധാന ഘട്ടം നദികളിലെ ആഴം കുറഞ്ഞ സ്ഥലങ്ങളിലാണ്‌. അമിത മണല്‍ ഖനനം വഴി നദിയുടെ അടിത്തട്ട്‌ താഴാനിടയാകുന്നത്‌ ഭൂമിക്കടിയിലുള്ള ജലവിതരണത്തെ പ്രതികൂലമായി ബപാധിക്കുകയും നദിയോട്‌ അടുത്തു കിടക്കുന്ന കിണറുകളിലേയും തടാകങ്ങളിലേയും ജലനിരപ്പ്‌ താഴാനിടയാവുകയും ചെയ്യുന്നു.

അനധികൃതമണലെടുപ്പ്‌ കാരണം പുഴ മരണശയ്യയിലാണ്‌. അടിത്തട്ട്‌ താണ്‌ ചെളിക്കുണ്ട്‌ രൂപപ്പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക്‌ അതിഗരുതമായ മണലൂറ്റല്‍ കാരണം പലയിടത്തും വലിയ മണ്‍തിട്ടകളും പുല്‍മേടുകളും രൂപപ്പെട്ടുതുടങ്ങി.അമിത മണല്‍ ഊറ്റലിലൂടെ പുഴയുടെ അടിത്തട്ടില്‍ ചെളിയും കളിമണ്ണും നിക്ഷേപിക്കപ്പെടുകയും ജലം ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നത്‌ തടസ്സപ്പെടുകയും ചെയ്യുന്നു. മണല്‍ വാരല്‍ മൂലം ജലനിരപ്പ്‌ താഴുന്നത്‌ സമുദ്രജലം തള്ളിക്കയറുന്നതിന്‌ ഇടയാക്കുന്നു. അടിത്തട്ടിന്റെ ഘടന മാറിമറിയുകയും അനേകം സൂക്ഷ്‌മജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ മണല്‍ വാരല്‍ പാലങ്ങളുടെ നിലനില്‌പിന്‌ ഭീഷണിയാവുന്നു. കരയിടിച്ചിലിന്‌ കാരണമാകുന്നു.

മണല്‍ തൊഴിലാളികളും പ്രാദേശിക ഭരണകൂടങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെ മണലൂറ്റുകാര്യത്തില്‍ ചില നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ കുടിവെള്ളം മുട്ടും. മണല്‍ മാഫിയയും ഭരണകൂടവും തൊഴില്‍ദാനത്തിന്റെ മറവില്‍ പൊതുമുതല്‍ കൊള്ളയടിക്കുകയാണ്‌. എടക്കര, ചുങ്കത്തറ, നിലമ്പൂര്‍, മമ്പാട്‌, എടവണ്ണ, അരീക്കോട്‌, കീഴുപറമ്പ്‌, വാഴക്കാട്‌, രാമനാട്ടുകര, ഫറോക്ക്‌, പെരുവയല്‍, ചാത്തമംഗലം, ചാലിയാര്‍ ഒഴുകുന്ന അത്രയും പ്രദേശങ്ങളില്‍ സകല നിയന്ത്രണങ്ങളേയും കാറ്റില്‍പറത്തി മണലൂറ്റുന്നു.

വേലിതന്നെ വിളവ്‌ തിന്നുന്ന അവസ്ഥയാണ്‌. ഓരോ അംഗീകൃത കടവില്‍നിന്നും മണല്‍ നീക്കം ചെയ്യുന്ന്‌ പരിശോധിക്കാന്‍ ജനകീയ മോണിറ്ററിംഗ്‌ സമിതികള്‍ രൂപീകരിക്കണം. മണലിന്റെ ഉപയോഗം കുറച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണം ഇതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കണം. (മണലിനു പകരമുള്ള നിര്‍മ്മാണ വസ്‌തുക്കള്‍ക്ക്‌ രൂപം നല്‍കാനുള്ള ഗവേഷണം) ഓരോ കടവിലും ഓരോ കാലത്തും നീക്കം ചെയ്യാവുന്ന മണലിന്റെ കൃത്യമായ അളവ്‌ കണ്ടെത്തി അതാതിടങ്ങളില്‍ ബോര്‍ഡ്‌ സ്ഥാപിക്കണം
സര്‍ക്കാര്‍ അനുവാദത്തോടെ നിയമവിധേയമായി നീങ്ങാവുന്ന ഓരോ ലോഡ്‌ മണലിനും 600 രൂപ അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. ആസന്ന ഭാവിയില്‍ ഒരു ദുര്‍ബല വസ്‌തുവായി മണല്‍ മാറുന്നതോടെ നിര്‍മ്മാണ മേഖലയെ വലിയതോതില്‍ ആശ്രയിച്ചിരിക്കുന്ന അസ്ഥിരമായ നമ്മുടെ വികസന പാത തകരും. അനുബന്ധ വ്യവസായ ഫേസ്‌ വനമേഖലകളിലും അതിന്റെ പ്രതിഫലനമുണ്ടാകും.

സാമാന്യം നല്ല വരുമാനം ലഭിക്കുന്ന മണല്‍ തൊഴിലാളികള്‍ ആസന്നഭാവിയില്‍ തൊഴില്‍ രഹിതര്‍ ആകുമ്പോഴുള്ള സാമൂഹ്യ പ്രതിസന്ധി നാം എങ്ങനെ തരണം ചെയ്യും ? (ചുരുങ്ങിയ സമയം കൊണ്ട്‌ കൂടുതല്‍ പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി ഇത്‌ മാറിയിരിക്കിന്നു.) നമ്മുടെ വികസനത്തെ സംബന്ധിച്ച്‌ ധാരണകള്‍ മാറ്റേണ്ടിയിരിക്കുന്നു. ദുര്‍ഭലമായ വിഭവങ്ങള്‍ നിയന്ത്രിച്ചുപയോഗിക്കലാണ്‌ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യത. ചുവരുണ്ടെങ്കിലെ ചിത്രമെഴുതാന്‍ പറ്റുകയുള്ളൂ. പൊന്‍മുട്ടയിടുന്ന താറാവിനോടുള്ള സമീപനമാണ്‌ പ്രകൃതി വിഭവങ്ങളോട്‌ ഇത്‌ മാറണം. ആര്‍ത്തിയുടേയും പൊങ്ങച്ചത്തിന്റെയും കൊട്ടാര സദൃശ്യമായ മാളുകളും, വീടുകളിലുമല്ല സുസ്ഥിരമായ തുല്യതയുള്ള ഒന്നാകണം വികസം. ബദല്‍ അന്വേഷണങ്ങള്‍ ഉണ്ടാകണം. നിലനില്‍ക്കുന്ന നിലനില്‍പിന്റെ സമ്പദ്‌വ്യവസ്ഥാക്കാവണം
മുന്‍ഗണന.  



പുഴയുടെ അയല്‍ക്കാരാണ്‌ പുഴയുടെ സംരക്ഷകര്‍
സംരക്ഷണ രേഖ നിര്‍ദേശങ്ങള്‍


മണന്‍ക്കൊള്ള തടയാന്‍ ശക്തമായ നിയമസംവിധാനം വേണം. നിയമത്തിന്റെ പഴുതുകള്‍ അടക്കണം. എടുക്കാവുന്ന അളവില്‍ കൂടുതല്‍ മണല്‍ എടുത്താല്‍ പുഴ നശിക്കും എന്ന ശാസ്‌ത്ര സത്യം ജനങ്ങളിലേക്ക്‌ എത്തിക്കണം.

റിവര്‍ മാനേജ്‌മെന്റ്‌ഫണ്ട്‌ ഫലപ്രദമായി നദീസംരക്ഷണത്തിന്‍ ഉപയോഗപ്പെടുത്തുന്ന വിധത്തില്‍ പുനസംവിധാനം ചെയ്യണം.

വികസനപ്രവര്‍ത്തനങ്ങള്‍ നദിയുടെ നിലനില്‍പിനെ ദോശകരമായി ബാധിക്കില്ലെന്നുറപ്പു വരുത്തി നദീതടപദ്ധതി പുനക്രമീകരിക്കണം.

കോഴിക്കോട്‌ കോര്‍പ്പറേഷന്‍ , നിലമ്പൂര്‍, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, കോഴിക്കോട്‌ മലപ്പുറം ജില്ലകളിലെ പതിനേഴ്‌ ചാലിയാര്‍ തീര പഞ്ചായത്തുകള്‍ എന്നിവക്കുള്ള കുടുവെള്ളത്തിനും ജലസേചനത്തിനും വ്യവസായത്തിനും ആശ്രയിക്കുന്ന ചാലിയാറിനെ സംരക്ഷിക്കുന്നതിന്‌ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വലുതാണ്‌.
നദികളെ സംരക്ഷിക്കുന്ന ഏതു പദ്ധതിയായാലും നദിയിലേക്ക്‌ വെള്ളം എത്തിക്കാന്‍ സഹായിക്കുന്ന വിശാലമായ നീര്‍ത്തടങ്ങളഎ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ആസൂത്രണവും പരിപാലനവും വെട്ടുള്ളതാവണം.

്‌ജനകീയപങ്കാളിത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ജലരേഖയായി അവസാനിക്കും.നദികളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങല്‍ , സന്നദ്ധ സംഘടനകള്‍ , പരിസ്ഥിതി സംഘടനകള്‍ , സമിതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ , നദീ സംരക്ഷണ സമിതികള്‍ തുടങ്ങിയ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്‌.

ചാലിയാര്‍ തീരങ്ങളിലെ ഓരോ ഹയര്‍സെക്കണ്ടറിസ്‌കൂളിലും, കോളേജുകളിലും കേന്ദ്രീകരിച്ച്‌ പുഴയംരക്ഷണ സമിതികള്‍ രൂപീകരിക്ക#ാ#ം. വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വന്തം പ്രദേശത്തെ പുഴയെ പഠിക്കനും പുഴയുടെ സമഗ്രതയെ മനസ്സിലാക്കാലും അവസരം ഉണ്ടാവണം. എന്‍.എസ്‌.എസ്‌. ക്യാമ്പുകളുടെ പ്രധാന പ്രവര്‍ത്തനം പുഴസംരക്ഷണവുമായി ബന്ധപ്പെടുത്താം.

ചാലിയാറിനെ കുറിച്ച്‌ അതിന്റെ വിഭവങ്ങളെ കുറിച്ച്‌ കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍, ജൈവവൈവിധ്യ രജിസ്റ്റര്‍ ഉള്‍പ്പെടെ ലഭ്യമാക്കണം. ഏത്‌ സംരക്ഷണ പ്രവര്‍ത്തനവും ശാസ്‌ത്രീയമായി നടപ്പിലാക്കാന്‍ ഇതാവശ്യമാണ്‌. നദീതടത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക്‌ ഇത്തരം സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനായി തുക മാറ്റി വെക്കണം.

ഇപ്പോള്‍ പുഴയുടെ പല ഭാഗങ്ങളിലും നിര്‍മിച്ചിരിക്കുന്ന കരിങ്കല്‍ ഭിത്തികളും കരാറുകാരുടെ ലാഭത്തിനും സൗകര്യത്തിനും വേണ്ടി കെട്ടുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. നദീതീരങ്ങളില്‍ പുഴവഞ്ഞി, കൈതച്ചെടികള്‍ വെച്ചുപിടിപ്പിക്കുക. ഇതിലൂടെ തൊഴിലവസരങ്ങലും സൃഷ്‌ടിക്കാം. മഴവെള്ള സംക്ഷണത്തിനും സംഭറണത്തിനുമായുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കണം. ഭിത്തി ഇടിച്ചിലിന്‌ ഇത്‌ ഫലപ്രദമായ പ്രതിവിധിയാകുന്നില്ല.നദിയുടെ വൃഷ്‌ടി പ്രദേശത്ത്‌ സമഗ്രമായ വനവത്‌കരണം നടപ്പിലാക്കണം. നിലവിലുള്ള ജല സംഭരണികളില്‍ അടിഞ്ഞുകൂടിയ മണ്ണ്‌ നീക്കം ചെയ്യണം. നീരൊഴുക്ക്‌ ഉറപ്പ്‌ വരുത്തണം. താത്‌കാലിക ബണ്ട്‌ നിര്‍മാണം ആവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം.



പുഴതീരത്തുനിന്നും പാവങ്ങള്‍ പാലായനം ചെയ്യുന്നു. മണല്‍്‌മാഫിയകളുടേയും റിയല്‍ എസ്റ്റേറ്റ്‌ ഭീമന്‍മാരുടേയും ഇടപെടലിലൂടെ അനധികൃത മണല്‍ കടത്തും പുഴകയ്യേറ്റവും രൂക്ഷമാകുന്നു. പുഴഭിത്തി ഇടിയുന്നത്‌ ഭിത്തി കെട്ടി തടയാനുള്ള സാമ്പത്തിക ശേഷി സാധാരണക്കാര്‍ക്ക്‌ ഇല്ലാത്തിനാല്‍ ്‌ പിടിച്ചുനില്‍ക്കാന്‍ ആവാതെ അവര്‍ ഭൂമി വുല്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്‌.


ചാലിയാറിലേക്ക്‌ ഉപരിതല ഭൂഗര്‍ഭ ജലം ഒഴുകിയെത്തുന്ന എല്ലാ പ്രദേശങ്ങളെയും ഒരു മൈഗാവാട്ടര്‍ ഷെഡായി കണ്ട്‌്‌ സമഗ്ര നദീതട വികസന സമീപനം ഉണ്ടാകണം. തൊഴിലുറപ്പ്‌ പദ്ധതി ഫണ്ടിന്റെ ലഭ്യത ഒരവസരമായി കണ്ട്‌ വ്യക്തമായ ലക്ഷ്യത്തോടെ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താം.

ചാലിയാര്‍ സംരക്ഷണത്തിന്‌ റിവര്‍ അതോറിറ്റി രൂപീകരിക്കണം.
ഇന്ന്‌ ചാലിയാറിന്‌ ഒരുപാട്‌ അവകാശികളാണ്‌. തദ്ദേശസ്വയംങരണ സ്‌ഫാപനങ്ങള്‍., പോലീസ്‌ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, വനം വകുപ്പ്‌...ഇവക്കെല്ലാം പുഴയെ എങ്ങനെ പരമാവധി ചൂയണം ചെയ്യാം എന്നായിത്തീര്‍ന്നിരിക്കുന്നു ചിന്ത. നദിയെ സംരക്ഷിക്കാന്‍ കേവല ബോധവത്‌കരണത്തിന്‍രെ തലത്തിനപ്പുറം നേരിട്ടുള്ള ഇടപെടലാണാവശ്യം. ഇതിനായി ജില്ലാകളക്‌ടര്‍ ജനകീയ സമിതികളുടെ പ്രതിനിധികള്‍, , തദ്ദേളസ്വംഭറണസ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിവിധ വകുപ്പ്‌ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന റിവര്‍ അതോറിറ്റി രൂപീകരിക്കണം. പുഴസംരക്ഷണവുമായി ബന്ധപ്പെട്ട്‌ പല വകുപ്പുകളുടെ അനുവാദത്തിന്‌ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ മാറ്റണം. 


പെണ്‍തിര വിശേഷങ്ങൾ


മലപ്പുറം യുവസമിതിയുടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന കാമ്പയിന്റെ തുടക്കമായാണ് മാര്ച്ച് 8 നു നടന്നത്
കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പാപ്പിറസ് യുവസമിതി മുഖമാസിക - പെന്തിര പതിപ്പ് മാർച് 8 നു മഞ്ചേരി nss കോളേജിൽ വെച്ച് പ്രകാശനം ചെയ്തു.
പെണ്‍തിര ക്ക് മുന്നോടിയായി ഫെബ്രുവരി 2 നു ജില്ലാതല യുവസമിതി ആലോചന നടന്നു. കെ കെ ജനാർദ്ധനൻ സ്ത്രീ പഠനത്തെ പരിചയപ്പെടുത്തി. രണ്ടാം ഘട്ട സ്ത്രീപദവി സംവാദ സദസ്സ് ഫെബ്രുവരി 9 നു കോഴിക്കോട് സര്വകലാശാല കാമ്പസ്സിൽ വെച്ചു നടന്നു. സ്ത്രീപഠനം ഗ്രൂപ്പ് ചർച്ചയും ലിംഗനീതി ചരിത്രവും വർത്തമാനവും എന്ന വിഷയയം   സി എസ് ശ്രീജിത്ത്‌ അവതരിപ്പിച്ചു . ജില്ലയിലെ വിവിധ കാമ്പസ്സുകളിലെ 50 ഓളം വിദ്യാർത്ഥികൽ പങ്കെടുത്തു.


ഫെബ്രുവരി  26 നും മാർച്ച്‌ 2 ലുമായി module ചർച്ചയും പരിശീലനവും നടന്നു. സിനിമയും റോൾപ്ലേ കളും ഉൾപെട്ട പരിശീലനത്തിൽ മഞ്ചേരി എൻ എസ് എസ് കോളേജ് ,മലയാളം സർവകലാശാല , മമ്പാട് എം ഇ എസ്  കോളേജ് , മലപ്പുറം ഗവ കോളേജ് , എന്നീകലായയങ്ങളിലെ വിദ്യാർത്ഥികൽ പങ്കെടുത്തു.
മാർച് 8 നു വനിതാ ദിനത്തിൽമഞ്ചേരി ഗവ എൽ  പി സ്കൂൾ വായപ്പാറപ്പടിയിൽ പെണ്‍തിര കാംപയിൻ ഉദ്ഘാടനവും സ്ത്രീപഠനത്തിന്റെ ജില്ലാ തല പ്രകാശനവും   പ്രൊഫ പി ഗൌരി നിർവഹിച്ചു.
മലപ്പുറം യുവസമിതിയുദെ നേതൃത്വത്തിൽ എൻ എസ് എസ് കോളേജ് യൂണിയനോടും  മാതൃകം  കമ്മിറ്റിയോടും  ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് യൂനിയാൻ ചെയർപേഴ്സണ്‍ വിശ്വനി അദ്ധ്യക്ഷം വഹിച്ചു. മലപ്പുറം യുവസമിതി ജില്ലാ സെക്രട്ടറി അഞ്ചു പി സജി സ്വാഗതം പറഞ്ഞു.  ജെന്റർ വിഷയ സമിതി കണ്‍വീനർ എൻ ശാന്തകുമാരി വിഷയാവതരണം നടത്തി. കെ കെ ജനാർദ്ധനൻ സംസാരിച്ചു. മാതൃകം സെക്രട്ടറി അഞ്ജന നന്ദി പറഞ്ഞു. തുടർന്ന് വിവിധ വർക്ക് ഷോപ്പുകൽക്ക് ഹേമ , നിലീന , ദീപ്തി , സോഫിയ , റിസ്വാൻ , സൗമ്യ , പ്രജീഷ് , ലിജിഷ , മുഹമ്മദ്‌ , അനസ് , എന്നിവർ നേതൃത്വം നല്കി.
പെണ്‍തിര യുടെ തുടർ  പരിപാടിയായി മലയാളം സർവകലാശാലയിൽ "ഭാഷയും ലിംഗനീതിയും" എന്നാ വിഷയത്തിലും അരീക്കോട് , കൊണ്ടോട്ടി , നിലമ്പൂർ , കാടാമ്പുഴ മേഖലകളിൽ പ്രാദേശിക പെണ്‍തിര പരിശീലന പരിപാടികളും നടക്കും.

വേനല്‍ക്കാല പുഴയറിഞ്ഞ് മലപ്പുറം യുവ സമിതിയുടെ വേനൽപുഴയാത്ര



കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം യുവസമിതിയുടെ നേതൃത്വത്തിൽ  മെയ് 13 , 14, 15 തിയ്യതികൽ മുണ്ടേരി മുതൽ ബേപ്പൂർ വരെ കാട് മുതൽ കടല് വരെ വേനൽ പുഴയാത്ര സംഘടിപ്പിച്ചു. മലപ്പുറം യുവസമിതി കഴിഞ്ഞ വര്ഷം സംഘടിപ്പിച്ച  ചാലിയാർ സംരക്ഷണ കാമ്പയിന്റെ ഭാഗമായാണ് വേനൽ  പുഴയാത്ര സംഘടിപ്പിച്ചത്. വേനൽക്കാലപുഴ പഠനം,ഗൃഹ സന്ദർശനങ്ങൾ, പുഴസംരക്ഷ്ണ സദസ്സുകൾ , സിനിമാ പ്രദർശനം തുടങ്ങീ ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു.
മൂന്നു ഘട്ടങ്ങങ്ങളായാണ് വേനല പ്പുഴപഠനം നടത്തിയത്.

 
വേനല്പുഴപഠനം - ശില്പശാല
മാർച്ച് 29-30 ചാലിയം ഫോറസ്റ്റ് ഡിപ്പയില്‍ വെച്ച് നടന്ന ശില്‍പശാലയില്‍ 30 ഓളം ചങ്ഹാതിമാര്‍ പങ്കെടുത്തു. പശ്ചിമഘട്ടവും പുഴസംരക്ഷണവും എന്ന വിഷയത്തില്‍ പ്രൊഫ. കെ.ശ്രീധരന്‍ ക്ലാസെടുത്തു. മലപ്പുറം ജില്ലാസെക്രട്ടറി കെ.അജിത് കുമാര്‍  കണ്ടല്‍കാടും തീരദേശ പരിസ്ഥിതിയും എന്ന വിഷയത്തില്‍ സംസാരിച്ചു. ഫോട്ടോഗ്രാഫറായ വിജേഷ് വള്ളിക്കുന്നിന്‍റെ നീര്‍പക്ഷികള്‍ - സ്ലൈഢ് പ്രദര്‍ശനവും ഉണ്ടായിരുന്നു.കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് പ്രദേശം ക്യാമ്പംഗങ്ങള്‍ സന്ദര്‍ശിച്ചു. ജലസംരക്ഷണം -പ്രായോഗിക മാര്‍ഗങ്ങള്‍, വേനല്‍പുഴപഠനരീതി റിസ്‍വാന്‍ അവതരിപ്പിച്ചു.

പുഴപഠനം
പുഴയുടെ നീര്‍ത്തട ഭൂപടത്തിന്‍റെ സഹായത്തോടെ20 -25 കി മീ പുഴയോര പ്രദേശം -1-2 ദിവസത്തെ പുഴയോര യാത്രയിലൂടെ പഠനവിധേയമാക്കി. ഇങ്ങനെ 4-5 ഘട്ടങ്ങളിലായി വേനല്‍ക്കാലപുഴ പഠനം പൂർത്തിയാക്കി.ചാലിയാറിന്‍റെ പ്രധാന കൊവഴികളായ പുന്നപ്പുഴ, പാണ്ടിയാര്‍, കാരക്കോടന്‍പുഴ, കോട്ടപ്പുഴ, കുതിരപ്പുഴ, കാഞ്ഞിരപ്പുഴ  എന്നീ കൈവഴികളുടെ ഉദ്ഭവത്തിലേക്ക് ആറ് യാത്രകള്‍ നടത്തി ഏപ്രില്‍മാസത്തില്‍ പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് മുണ്ടേരി മുതല്‍ ബേപ്പൂൂര്‍ വരെയുള്ള 110 കിലോ മീറ്റര്‍  പുഴ യാത്ര-നിലമ്പൂർ, മഞ്ചേരി  ,അരീക്കോട് , കൊണ്ടോട്ടി മേഖലായുവസമിതികളുടെ നേതൃത്ത്വത്തിന്‍ ആണ് നടന്നത്. ഒരു പഠനയാത്രയിൽ6-10 പേർ പങ്കെടുത്തു. പുഴപഠനത്തില്‍ കയ്യേറ്റം, ഭിത്തി ഇടിച്ചിൽ,മണലെടുപ്പ് കടവുകളുടെ സ്ഥിതി,River bed ൽ വന്ന മാറ്റം, ജൈവവൈവിധ്യം-പുല്ലുകൾ -നീര്‍ മരുത് ,ആറ്റുവഞ്ഞി , ഈറ്റ ,മുള,കൈത ,പക്ഷികൾ , മത്സ്യങ്ങള്‍, ചെക്ക് ഡാം, താത്കാലിക തടയണകള്‍ എന്നിവയുടെ ഉപയോഗം, കക്കൂസ് മാലിന്യങ്ങൾ , മാർക്കറ്റ് മാലിന്യങ്ങൾ, സമീപ വീടുകളിലെ കിണര്‍ജല നിരപ്പ്, വേനല്‍ക്കാല പുഴകൃഷി, പുഴ ഉപയോഗത്തിലും ഉപജീവനത്തിലും വന്ന മാറ്റം, പ്രധാന പ്രശ്നമേഖലകളിലം ജലസാന്പില്‍ പരിശോധന എന്നിവ നടന്നു. ജലസാന്പില്‍ പരിശോധന ഐ.ആര്‍.ടി.സി. പരിസ്ഥിതി ലാബുമായി സഹകരിച്ചാണ് നടത്തിയത്. ഇതോടൊപ്പം പുഴയോര സായാഹ്നങ്ങൾ -ജനസംവാദങ്ങൾ, വ്യാപകമായ പുഴയോര ഗൃഹസന്ദര്‍ശങ്ങള്‍ എന്നിവ നടത്തി. പുഴയുടെ ചരിത്രകാലരേഖ ഇതിന്‍റെ ഭാഗമായി വരച്ചു തയ്യാറാക്കി.

വേനല്‍ പുഴയാത്രകൾ
മെയ് 13 ന് എടവണ്ണയില്‍ വെച്ച് വേനല്‍പ്പുഴയാത്രയുടെ ഉദ്ഘാടനം മലപ്പുറം ജില്ലയിലെ മികച്ച ബാല കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച സര്‍ഫാസ് നിര്‍വഹിച്ചു. ജലീല്‍ എടവണ്ണ,യൂണിറ്റ് പ്രസിഡന്‍റ് അറുമുഖന്‍, സെക്രട്ടറി സുന്ദരന്‍, അബ്ദുള്ളക്കുട്ടി എടവണ്ണ, പരിഷത്ത് ‍ില്ലാ സെക്രട്ടറി കെ.അജിത്കുമാര്‍ , സജിന്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ചാലിയാര്‍ സംരക്ഷണം - പ്രാദേശിക ജനതയുടെ പങ്ക് എന്ന വിഷയത്തില്‍ ലിജിഷ എ.ടി. സംസാരിച്ചു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഏടവണ്ണ അങ്ങാടിയിലൂടെ പരിസ്ഥിതി സംരക്ഷണ ജാഥ സംഘടിപ്പിച്ചു. നിലവിളി, മണ്ണ് എന്നീ ഡോക്യമെന്‍ററികള്‍ പ്രദര്‍പ്പിച്ചു.


അറുമുഖേത്താൻ സംസാരിക്കുന്നു
മുണ്ടേരി മുതൽ മമ്പാട് വരെ
മെയ് 14 15 തിയ്യതികളിലായി മുണ്ടേരി മുതല്‍ നിലമ്പൂര്‍ വരെ നടന്ന യാത്രയില്‍ എണ്‍പതോളം വീടുകളില്‍ സന്ദര്‍ശനം നടത്തി. പോത്ത്കല്ല് കുടുംബശ്രീയുമായി സഹകരിച്ച് നടന്ന പരിപാടിയില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. മുണ്ടരി പഞ്ചായത്ത് വാര്‍ഡ് കൌണ്‍സില്ര‍ ഉവൈസ് സ്വാഗതം പറഞ്ഞു. ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം പകര്‍ന്ന പരിപാടിക്ക് വൈഷ്ണവി, വിഷ്ണുലാല്‍, ലിനീഷ് ജാസിം , എന്‍കെ മണി, സോനു എന്നിവര്‍ നേതൃത്വം നല്‍കി. മെയ് 14 നു നിലമ്പൂര്‍ കോവിലകത്തുംമുറിയില്‍ വെച്ച് നടന്ന പുഴയോര സായാഹ്ന സംവാദ സദസ്സ് നടന്നു.

മമ്പാട് മുതൽ അരീക്കോട് വരെ
മമ്പാട് മുതൽ അരീക്കോട് വരെ നടന്ന യാത്രയില്‍ നൂറ്റി ഇരുപതോളം വീടുകളലേക്ക് പുഴസമരക്ഷണ സന്ദേശം എത്തിച്ചു. ഒതായിയില്‍ വെച്ച് നടന്ന പുഴ സംവാദ സദസ്സിന് മേഖലാ സെക്രട്ടറി മേഖലാ സെക്രട്ടറി സുധീര്‍, സൂരജ് , പ്രജീഷ് കാവനൂര്‍, ജാഫര്‍ എം തച്ചണ്ണ, ദീപ്തി എന്നിവര്‍ നോതൃത്വം നല്‍കി. 15 നു ചാത്തല്ലൂരില്‍ നടന്ന കുടുംബ സദസ്സ് നടന്നു. ചാത്തല്ലീര്‍ ക്വാറി സമരം നയിച്ച പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
അരീക്കോട് മുതൽ ബേപ്പൂർ വരെ
അരീക്കോട് മുതൽ ബേപ്പൂർ വരെ നടന്ന യാത്രയില്‍ മണല്‍തൊഴിലാളികള്‍, ഉള്‍നാടന്‍ മത്സ്യബന്ദനം ഉപജീവനമാക്കിയിരുന്നവര്‍,ചാലിയാര്‍ സംരക്ണ സമിതി പ്രവര്‍ത്തകര്‍‍,തോണി കടത്തുകാര്‍ , കര്‍ഷകര്‍ ഒട്ടേറെ പേരുമായുള്ള കൂടിക്കാഴ്ചകള്‍ നടത്തി. . വാഴക്കാട് അബ്ദുള്‍ റഹിമാന്‍ സ്മാരക വായനശാലയില്‍ വെച്ച് നടന്ന പുഴസംരക്ഷണ സദസ്സിന് റിസ്വാന്‍ , ഷിനോ‍‍‍ജ്, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചാലിയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ആയ എം.പി അബ്ദുള്ള, കെ.എ ശൂക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്്‍ നവജേതന സ്വയം സഹായ സംഘത്തിന്‍റെ സഹകരണത്തോടെ നടന്ന സമാപന പരിപാടിയില്‍ ഷൈജു സ്വാദതം പറഞ്ഞു. മല്ലിക അദ്ധ്യക്ഷം വഹിച്ചു. ശോണിമ വേനല്‍പ്പുഴയാത്ര വിശദീകരണം നടത്തി സംസാരിച്ചു.. അനിത സുഹൈല്‍ സുഭി പുഴ സംവാദത്തിന് നേതൃത്വം നല്‍കി.
ചാലിയാര്‍ സംരക്ഷണ സംഗമം
ഒരു വര്‍ഷം നീണ്ട നിന്ന പുഴ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ജൂണ്‍ 7 നു നടക്കുന്ന ചാലിയാര്‍ സംരക്ഷണ സംഗമത്തില്‍ അവതരിപ്പിക്കും. യാത്രയില്‍ വിവിധ ഘട്ടങ്ങളില്‍ സഹകരിച്ച പുഴയോരവാസികളുടെ സംഗമമായാണ് നടക്കുക. സംഗമത്തിന്‍റെ മുന്നോടിയായി അന്താരാഷ്ട്ട്ര കുടുംബകൃഷി വര്‍ഷത്തിന്‍റെ ഭാഗമായി പുറത്തിറക്കുന്ന പാപ്പിറസ് പത്രികയുടെ പ്രകാശനം നടക്കും.




ഞങ്ങള്‍ക്ക് ഔദാര്യമല്ല വേണ്ടത് :കാട്ടുകാര്‍ വരളുന്ന കാടും തളരുന്ന കുട്ടികളും


നഗരത്തിലെ തുണിക്കടയില്‍ നിന്നും ജാഫറും സനലുമൊക്കെ തുണികള്‍ ശേഖരിച്ചിരുന്നു. ഷര്‍ട്ട് , പാന്റ , സാരി , കുഞ്ഞുടുപ്പുകള്‍ ഫെബ്രുവരി 2 നു ആനഭീഷണി വക വെക്കാതെ ഞങ്ങള്‍ ഒമ്പത് യുവസമിതിക്കാര്‍ അളയ്ക്കല്‍ കോളനിയിലേക്ക് പോവാന്‍ തീരുമാനിച്ചു. ഏഷ്യയിലെ തന്നെ ഏക ഗുഹാമനുഷ്യരായ ചോലനായ്ക്കരുടെ കോളനിയാണ് അളയ്ക്കല്‍ കേരളത്തിലെ ബദല്‍ സ്‌കൂളുകള്‍  അടച്ചുപൂട്ടമെന്ന സര്‍ക്കാരിന്റെ ഉത്തരവ് കേട്ടപ്പോള്‍ ഞങ്ങള്‍ക്കാദ്യം ഓര്‍മ്മ വന്നത് നാരായണന്‍ എന്ന മണി മാഷിനെയാണ്. രണ്ടു വര്‍ഷമായി കാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷര വെളിച്ചമേകുന്ന മണിമാഷിന്റെ അതിസാഹസികമായ കാട്ട്‌യാത്രകള്‍ ഞങ്ങളെ അത്രമാത്രം സ്വാധീനിച്ചിരുന്നു.സഹജീവികള്‍ എന്ന നിലയില്‍ കാട്ടുകുട്ടികളുടെ പഠന രീതി, ജീവിതം, വെല്ലുവിളികള്‍ ഇതൊക്കെ ഒന്നറിയണമെന്നു ണ്ടായിരുന്നു.
    വഴിക്കടവ് ടൗണില്‍  നിന്നും ഒരു ഗൂഡ്‌സ് വണ്ടിയില്‍ തുണിപ്പെട്ടികളും കയറ്റി മണിമാഷിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറായ രാംദാസ് സാറിന്റെയും കൂടെ കാട്ടിലേക്ക് പോയി. മുളംകാടുകള്‍ നിറഞ്ഞ വനവീഥി കാട്ടാനകളുടെ വിഹാരകേന്ദ്രമാണത്രേ.  വാസസ്ഥലവും ഭക്ഷണവും കിട്ടാത്ത ഗജ പോക്കിരികള്‍ മുലംകാടുകളില്‍ മറഞ്ഞു നിന്ന്, യാത്രക്കാരെ കൊമ്പില്‍ കോര്‍ക്കാറുള്ള പാതയിലൂടെ യാണ് യാത്ര പത്തു പതിനഞ്ചു പേരെ ഇടക്കാലത്ത് ആന ചവിട്ടി കൊന്നിട്ടുണ്ടത്രേ!
    ഒടുവില്‍ പുഞ്ചക്കൊല്ലിയിലെത്തി. ഇരുമ്പ് പാലത്തിനു താഴെ കരിയുരുളപ്പാറകളെ തഴുകി ഒഴുകുന്ന പുന്നപ്പുഴ. മലബാറിന്റെ ജീവനാഡിയായ ചാലിയാറിന്റെ പ്രധാനപ്പെട്ട പോഷക നദിയാണ് .പശ്ചിമ ഘട്ടത്തിലെ പുല്‍മേടുകളില്‍ ഊറിയിറങ്ങുന്ന ജീവനീരാണ് പുന്നപ്പുഴ യേയും കരിമ്പുഴയേയുമൊക്കെ സൃഷ്ടിക്കുന്നത്. ജൈവ പ്രാധാന്യമുള്ള ഒരു കാടിന്റെയുള്ളിലാണ് അളയ്ക്കല്‍ കോളനി എന്ന് കൂടി ഞങ്ങള്‍ അറിഞ്ഞു. പാലം കടന്നപ്പോള്‍ അളയ്ക്കല്‍ കോളനിയിലെ ഏക ജീപ്പ് െ്രെഡവറായ രമേശന്റെ വണ്ടിയില്‍ തുണിപ്പെട്ടികള്‍ കയറ്റി അയച്ച് ഞങ്ങള്‍ മണി മാഷിന്റെ പിറകെ നടക്കാന്‍ തുടങ്ങി. വരണ്ട കാട് .ക്ഷീണിച്ച മരങ്ങള്‍, 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷരതാ പ്രവര്‍ത്തനത്തിനായി കാട്ടിലെത്തിയ മണിമാഷ് ചോലനായ്ക്കരുടെ തമിഴും മലയാളവും കന്നടയും കലര്‍ന്ന ഭാഷ പഠിക്കുകയും അവിടുത്തെ ബദല്‍ സ്‌കൂള്‍ അധ്യാപകനാവുകയും ചെയ്തു.  വെറും മൂവായിരം രൂപയാണ് കാട്ടാനകളുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയും സ്‌കൂളില്‍ എത്തുന്നതിന് മാഷിന് കിട്ടുന്നത്. അതും ഇപ്പോള്‍ എട്ടുമാസമായി മുടങ്ങി ക്കിടക്കുകയാണത്രേ! പക്ഷെ മാഷിനു പരാതിയില്ല . കുലത്തൊഴിലായ കൊല്ലപ്പണി മതി കുടുംബം പോറ്റാനെന്നാണ് അദ്ദേഹം പറയുന്നത്. അധ്യാപനത്തിനപ്പുറം  സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുക , ഫോമുകള്‍ പൂരിപ്പിച്ച് അതാത് ഓഫീസിലെത്തിക്കുക , കുട്ടികളെ ഫോട്ടോയെടുക്കാന്‍ കൊണ്ടുപോകുക. എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളുമായി മാഷ് കോളനിയില്‍ ഇടപെടുന്നുണ്ട് .ഇപ്പോളും ഏകദേശം ആറു കിലോമീറ്റര്‍ കാട്ടിലൂടെയും പ്ലാന്റേഷനുകളിലൂടെയും കുട്ടികള്‍ നടന്നാണ് അളയ്ക്കലിലെത്തുന്നത്. കണ്ടറിഞ്ഞും പാട്ടുപാടിയും  പരീക്ഷണങ്ങളിലൂടെയും #െല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാകുന്ന വിധത്തില്‍ ഒരു ബദല്‍ അധ്യാപന രീതി തന്നെയാണ് അദ്ദേഹം പിന്‍തുടരുന്നത്. മാഷ് തന്നെ രൂപപ്പെടുത്തി എടുത്ത വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പഠനക്രമീകരണം അടക്കം നിരവധി അധ്യാപന പരീക്ഷണങ്ങള്‍
    പ്ലാന്റേഷന്റെ റബ്ബര്‍  ഉദ്പാതന ഷെഡുകളുടെ ചുവരുകളില്‍ മാവോയിസ്റ്റ് മുന്നറീപ്പ് നോട്ടീസുകള്‍ ഉണ്ടായിരുന്നു.പുന്നപ്പുഴ തീരത്ത് തന്നെയാണ് ബദല്‍ സ്‌കൂളും ചെറിയ കൊണ്‍ഗ്രീറ്റ് കട്ടകള്‍ പോലെ ചോലനായ്ക്കരുടെ വീടുകളും . മുളകള്‍ കൊണ്ടുള്ള രണ്ടോ മൂന്നോ  പരമ്പരാഗത കുടിലുകളും കാണാം. നാടന്മാരുടെ ചൂഷണവും അരി ഭക്ഷ്യ വസ്തു വിതരങ്ങളും അവരെ മടിയരാക്കിയിരിക്കുന്നു.  കൃഷി ചെയ്യാനിപ്പോള്‍ ഭൂമിയില്ല. കാറ്റില്‍ വേണ്ടത്ര വിഭവങ്ങളില്ല. പുഴകളില്‍ മീനുകളില്ല.  ഒഴുകി വരുന്ന കാട്ട്് കുളിര്‍ ജലത്തല്‍ എന്‍ഡോസള്‍ഫാന്റെ പുതു രൂപമായ റൗണ്ട് അപ്പ് ആണ്
    കുഞ്ഞുങ്ങളുടെ മുഖമോഴികെ മറ്റു മുഖങ്ങളിലെല്ലാം ഒരു തരം നിര്‍വികാരാതയും സഹതാപവുമായിരുന്നു. നര്‍വികാരതയായിരുന്നു. വസ്ത്രങ്ങള്‍ ഓരോ കുടുംബങ്ങള്‍ക്കും വീതം വെച്ച് കട്ടന്‍ചായ കുടിച്ചിറങ്ങുമ്പോള്‍ സമയം 2 മണി. നാട്ടിലെത്താന്‍ മൂന്നു മൂന്നരയാവും. ചോറ് പൊതിഞ്ഞുകൊണ്ട് വന്നിരുന്നു. കറി വഴിക്കടവിലെ ഏതെങ്കിലും ഹോട്ടലില്‍ നിന്നും വാങ്ങാമെന്നു വിചാരിച്ചതായിരുന്നു.പക്ഷെ മറന്നു പോയി.  നല്ല വിശപ്പും ദാഹവും ക്ഷീണവും. പോരാത്തതിന് ആനപ്പേ ടിയും.  ഒടുവില്‍  മണി മാഷ് ഒരു സൂത്രം പറഞ്ഞു.  അത് പ്രകാരം കോളനിയില്‍ നിന്നും കുറച്ച് ഉപ്പു വാങ്ങി.  കാറ്റു വഴിയിലെ  ആനപ്പി ണ്ടത്തിന്റെ മണമേറ്റു തളിര്‍ത്തൊരു കാട്ടുകാന്താരിച്ചെടിയില്‍ നിന്ന് ഇത്തിരി മുളകും പറിച്ചെടുത്തു.
പുഞ്ചക്കൊല്ലിയിലെത്തിയപ്പൊള്‍  ഇത്തിരി കരിഞ്ഞ കറുത്ത ഹലുവയില്‍ ഒഴുകുന്ന എണ്ണ പോലെയുള്ള പുന്നപ്പുഴയുടെ തീരത്ത്, മഞ്ചിമര ങ്ങള്‍ക്കിടയിലെ പാറപ്പുറങ്ങളിരുന്ന് ഞങ്ങള്‍ ചോറുണ്ടു. കാ!ന്താരിമുളക ഉപ്പും കൂട്ടി ഞരടി ചോറല്‍ കുഴച്ച് തിന്നു. നല്ല സ്വാദ്. മണിമാഷ് വിളിച്ചു വരുത്തിയ ഗൂഡ്‌സില്‍ ആനയെ പേടിച്ച് വീഥിയിലേക്ക് ചാഞ്ഞ ഇല്ലിക്കൊഞ്ചലുകളെ തഴഞ്ഞ് വീണ്ടും നഗരത്തിലേക്ക് ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു കാടുണ്ട്. പുറത്താക്കപ്പെട്ട ഏദന്‍ തോട്ടത്തെ പോലെ..ഓരോ മനുഷ്യനും ആ കാടിനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുമുണ്ട്. എന്നിട്ടും പശ്ചിമ ഘട്ട സംരക്ഷണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നത് എന്തിനാണാവോ ?


വെളിപാട്

നിന്നെ ജയിക്കുവാന്‍ വേണ്ടി മാത്രമാണ്
മറ്റെല്ലായിടങ്ങളിലും ഞാന്‍ തോറ്റതെന്ന്
ഈ ലോകത്തിനറിയില്ല , അതുകൊണ്ട് തന്നെ
പരാജിതർക്ക് ലോകം ദാനം പോലെ വെച്ചു നീട്ടുന്ന
മൂന്നുതവണ കോഴികൂവിയാ? നേരം കുറിക്കുന്ന
സഹതാപത്തിന്റെ മിച്ചഭൂമി എനിക്കാവശ്യമില്ല


എനിക്കുള്ളില്‍ അനശ്വരങ്ങളായ പര്‍വതങ്ങളുണ്ട്,
ജലാശയങ്ങളുണ്ട് , മരുഭൂമികളും മരുപ്പച്ചകളുമുണ്ട് ,
പെരുമഴയത്ത് മാത്രം സ്ഖലിക്കുന്ന, വെയില്‍
വെയില്‍ സ്പര്‍ശമേല്‍ക്കാത്ത ഉള്‍വനമുണ്ട്


എനിക്കുള്ളില്‍ ഭൂകമ്പങ്ങളുണ്ട് , കഴുത്തില്‍
ദുരിതത്തിന്റെ കുരുക്കിട്ട് , സ്വപ്നങ്ങളുടെ
കുങ്കുമപ്പാടം കയ്യേറുന്ന , വിശന്ന്
വിഷം തിന്ന് കണ്ഠം നീലിച്ച്
തലപെരുത്ത് ഉടലു ചുരുങ്ങിയ മനുഷ്യരുണ്ട്


എനിക്കുള്ളില്‍ അടിയൊഴുക്കുകളുണ്ട്
ഗതാഗതനിയമം മറന്ന് , ഇടം വല മാറി മാറി നടന്ന്
ഒടുവില ഉപയോഗിക്കുന്തോറും നീളം കുറയുന്ന
കുറ്റിച്ചൂലുള്ളില്‍ പേറുന്ന നിസ്സഹായതയുണ്ട്.


'അവനോ''അവളോ' ആകുവാന്‍ സാധിക്കാത്തതിലെ
ഉണ്മയെ അറിയാതെ , 'അത് ' മാത്രമായി
അഭിസംബോധന ചെയ്യപ്പെടുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയുണ്ട്


ചിതല് തിന്നുന്ന ചിന്തകളില്‍ നിന്ന് വാക്കുകള്‍ പെറുക്കുമ്പോള്‍
ഒന്നെനിക്കറിയാം , ഉള്ളിന്നുള്ളിലെ ഞാനാണ് ഞാനെന്നും ,നീയെന്നും
നിന്നെ ജയിക്കുവാന്‍ വേണ്ടി മാത്രമാണ്
മറ്റെല്ലായിടങ്ങളിലും ഞാന്‍ തോറ്റതെന്നും

ലീലാവതിയുടെ പെണ്‍മക്കള്‍

ശാസ്ത്രവും സാങ്കേതികവിദ്യകളും പുരുഷന്റെ മേഖലകള്‍ ആയാണ് പരിഗണിച്ചു വരുന്നത്. ഇത്തരം മുന്‍വിധികള്‍ വേറെയും ഉണ്ടായിരുന്നു എന്നു നമുക്കറിയാം. ബുദ്ധിയും സര്‍ക്ഷശേഷിയുമൊന്നും വംശം, ദേശജാതിഭേദങ്ങള്‍ കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നതല്ലെന്നും മെച്ചപ്പെട്ട സാഹചര്യങ്ങളും ആത്മവിശ്വാസവും ലഭ്യമായാല്‍ എല്ലാ ജനവിഭാഗങ്ങളിലും അതു ദൃശ്യമാകുമെന്നും ഇന്നു ലോകം ബോധ്യ പ്പെടുത്തിക്കഴിഞ്ഞു.
    സ്ത്രീയുടേയും പുരുഷന്റെയും കാര്യത്തിലും കാര്യങ്ങള്‍ ഭിന്നമാകേണ്ടതില്ല എന്ന് സാമാന്യ യുക്തിബോധവും നമ്മോടു പറയുന്നു. പക്ഷേ ഇവിടെ മുന്‍വിധികള്‍ക്ക് വല്ലാത്ത ആഴമാണുള്ളത്. വിശ്വാസ ങ്ങളിലൂടെയും ആചാരങ്ങളിലൂടെയും മതധാര്‍മ്മിക ബോധനങ്ങളി ലൂടെയും കുടുംബസമൂഹഘടനയുടെ സവിശേഷതകളിലൂടെയുമെല്ലാം ആഴ്ന്നിറങ്ങിയ, ഓരോ വ്യക്തിയുടേയും ആത്മബോധത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് പുരുഷന്‍ സ്ത്രീയേക്കാള്‍ ബുദ്ധിശക്തിയിലും സര്‍ഗശേഷിയിലും മുന്നിലാണ് എന്ന വിശ്വാസം. ഇതിനു വിപരീതമായ അനുഭവങ്ങളാണ് ഇന്ദിരാഗാന്ധിയും മാര്‍ഗരറ്റ് താച്ചറും, ശാസ്ത്രരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച മേരിഐറീന്‍ ക്യൂറികളും ബാര്‍ബറാ മക്ലിന്റോക്കും ആനി ഹെംപുമെല്ലാം.
    ഏതു വിപരീതസാഹചര്യങ്ങളേയും വെല്ലുവിളിച്ചു മുന്നേറാന്‍ തയ്യാറുള്ള സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തുമുണ്ട്. ശാസ്ത്രരംഗത്ത് അങ്ങനെ മുന്നേറാന്‍ ധൈര്യം കാണിച്ച കുറേയധികം ഇന്ത്യന്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ സമാഹരിച്ച ഒരു ഗ്രന്ഥമാണ് ലീലാവതിയുടെ പെണ്‍മക്കള്‍. ഭാര്യയും അമ്മയും ഒക്കെ ആയിരിക്കെത്തന്നെ ശാസ്ത്രജ്ഞയും ആകാമെന്നു തെളിയിച്ചവരാണധികവും. മലയാളിയും ഇന്ത്യയിലെ ആദ്യത്തെ വനിതാസസ്യശാസ്ത്രജ്ഞയുമായ ഇ.കെ.ജാനകിയമ്മാള്‍, മദ്രാസിലെ ഭൗതികശാസ്ത്രജ്ഞയും അര്‍ബു ദരോഗിയുമായിരുന്ന ബി.വിജയലക്ഷ്മി, കൊല്‍ക്കത്തയിലെ അസിമ ചാറ്റര്‍ജി തുടങ്ങി 98 ഓളം വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടു ത്തുകയാണ് ഈ ശാസ്ത്രഗ്രന്ഥം.
    ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കെ.രമയാണ്. പൊതുവെ ശാസ്ത്രഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ മടിയുള്ള മലയാളികള്‍ക്ക് ഒരു മാതൃകയാണ് ഈ എഴുത്തുകാരി.ഇന്ത്യയിലെ തൊണ്ണൂറ്റെട്ടോളം വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റങ്ങളെ കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്.


പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വിവര്‍ത്തനം കെ രമ
വില 300 രൂപ


സൈബറിടത്തിലെ സ്ത്രീ വിരുദ്ധത

സൈബര്‍ ലോകം തുറന്നിട്ടുതന്ന പൊതുഇടമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍. ആധുനിക പൊതു ഇടങ്ങളില്‍ ഒന്ന്.  ഒരു സ്ത്രീക്ക് (സ്ത്രീ പ്രശനത്തിലൂന്നിയ ഒരു ലേഖനമായതുകൊണ്ടാണ് സ്ത്രീയെ മാത്രം പരാമര്‍ശിക്കുന്നത്) സദാചാരാക്കാരന്റെയോ മത-മൗലിക വാദികളുടെയോ നോട്ടങ്ങളെ ഒരു  ബ്ലോക്ക് കൊണ്ട് ഇടിച്ചു തെറിപ്പിച്ചു മുന്നേറാന്‍ സാധിക്കുന്ന സ്ഥലം. പെണ്‍-ആണ്‍ വേര്‍തിരിവില്ലാതെ സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പറ്റുന്നിടം. തന്റെ സ്വപ്‌നങ്ങള്‍ ലോകത്തോട് വിളിച്ചുപറയാന്‍ പറ്റുന്നിടം. തന്റെ ആവിഷ്‌കാരങ്ങളെ കെട്ടഴിച്ചുവിടാന്‍ പറ്റുന്നിടം. ഇത്തരത്തിലുള്ള നിരവധി  സാധ്യതകളുടെ മാധ്യമമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലെ സ്ത്രീകളുടെ അസ്വാതന്ത്ര്യത്തെ വിലക്കുന്ന പൊതുബോധത്തെ സ്ത്രീ പദവി പ്രശ്‌നത്തെ പഠിക്കുമ്പോള്‍ നാം കണ്ടില്ലെന്നു നടിക്കരുത്. സ്ത്രീകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലും ഉപയോഗിക്കുന്ന സ്ത്രീകളിലെ സ്വന്തം ഫോട്ടോ ഇടാന്‍ സാധിക്കാത്തതിലേയും അസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് ഫേസ്ബുക്ക്, ഗൂഗിള്‍+, മൈസ്‌പേസ് തുടങ്ങിയ പ്രസിദ്ധ സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോ ഇടാന്‍ ഇപ്പോഴും പേടിയാണ്. ഒട്ടുമിക്ക സ്ത്രീകളുടെയും  പ്രൊഫൈല്‍  ഫോട്ടോ ഒരു  പൂവോ, അല്ലങ്കില്‍ ഒരു കൊച്ചുകുട്ടിയോ, അതുമല്ലങ്കില്‍ തന്റെ പുറം തിരിഞ്ഞു നില്‍കുന്നതോ മുഖം പാതി മറച്ചതോ ആയിരിക്കും. ഢശൃൗേമഹശ്വലൃ െകിറശമ-യുടെ 2013 ഓഗസ്റ്റ് മാസത്തിലെ കണക്കു പ്രകാരം വനിതാ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ 78%-വും സ്വന്തം ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കാത്തവരാണ്.  ‘ഫോട്ടോ പ്രദര്‍ശിപ്പിച്ചാല്‍ ചിലരത് ദുരുപയോഗം ചെയ്യും. അതായത്, ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നയായിട്ടുള്ള ഫോട്ടോ ഉണ്ടാക്കി വിലപേശുകയോ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയോ ചെയ്യു’മെന്നാണ്  പല സ്ത്രീകളും കാരണമായി പറയുന്നത്. അങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട്, സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കാം. ഉപയോഗിക്കല്‍ നിര്‍ബന്ധമാണെങ്കില്‍  ഫോട്ടോ ഇടാതിരിക്കാം. അതായത്, ലൈംഗികാതിക്രമങ്ങള്‍ ഒഴിവാക്കാനായി വീട്ടില്‍ ഒതുങ്ങി ജീവിക്കാം. ഇനി പുറത്തിറങ്ങല്‍ നിര്‍ബന്ധമാണെങ്കില്‍ പര്‍ദ്ദയിട്ടു നടക്കാം എന്നു പറയുന്നതു പോലെ. ഇന്റര്‍നെറ്റിനെ ഇപ്പോഴും പൊതുസമൂഹം നോക്കിക്കാണുന്ന രീതിയെക്കൂടി ഈ പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ പരിശോധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണിന്റെയും വ്യാപനത്തോടൊപ്പം തഴച്ചു വളര്‍ന്ന  പോര്‍ണോഗ്രാഫി കാരണം ഇന്റര്‍നെറ്റിനെക്കുറിച്ച് സമൂഹത്തിലൊരു മോശം അഭിപ്രായമുണ്ട്. തീര്‍ച്ചയായും ചരിത്രത്തിന്റെ ഘടികാരത്തില്‍ മുമ്പില്ലാത്ത വിധം പോര്‍ണോഗ്രാഫിയുടെ വ്യാപനത്തിന് ഇന്റര്‍നെറ്റും മൊബൈല്‍ ടെക്‌നോളജികളും വഴിയൊരുക്കിയിട്ടുണ്ടാവാം. പക്ഷേ അതിനര്‍ത്ഥം സൈബര്‍ ഇടമാണ് പോര്‍ണോഗ്രാഫിയുടെ കാരണമെന്നല്ല. ഒരു പോര്‍ണ്‍ വീഡിയോയുടെ സൈബറിടത്തിലെ വ്യാപനത്തിന് മുമ്പുള്ള അതിന്റെ ഉല്‍പ്പാദനവും അത്തരമൊരു ഉല്‍പ്പാദനത്തിലേക്ക് നയിക്കുന്ന സാമൂഹിക ഭൗതിക സാഹചര്യങ്ങളെയുമാണ് നാം തിരിച്ചറിയേണ്ടത്. അല്ലാത്ത പക്ഷം ടെക്‌നോളജിയുടെ സാധ്യതകളെ അയക്കുന്ന യാദാസ്ഥിക, അല്‍പത്ത വീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കലായിരിക്കുമത്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ഭീഷണികളെപ്പറ്റിയുള്ള ജനപ്രിയ സിനിമകളും (ദൃശ്യം എന്ന സിനിമ ഒടുവിലത്തെ ഉദാഹരണം) മറ്റും ഇത്തരം യാഥാസ്ഥിക ബോധത്തിന്റെ തെളിവുകളാണ്. പറഞ്ഞു വന്നത്, സമൂഹത്തിന്റെ ഈ പൊതുബോധവും സ്ത്രീയെ പൊതുഇടങ്ങളില്‍ നിന്നൊക്കെ വിലക്കുന്ന മത-മൗലിക വാദികളുടെയുമൊക്കെ മനപ്പൂര്‍വ്വവുമായ  ചില കരുനീക്കങ്ങളുമാണ്  സോഷ്യല്‍ മീഡിയകളിലെ സ്ത്രീയുടെ അസ്വാതന്ത്ര്യത്തിന് കാരണം. ഏതെങ്കിലും തരത്തില്‍ ആരെങ്കിലും ശല്യപ്പെടുത്താനോ ഉപദ്രവിക്കാനോ ശ്രമിച്ചാല്‍ തീര്‍ച്ചയായും കുറ്റവാളികളെ പിടിക്കാന്‍ സാധിക്കും സൈബര്‍ ഇടത്തില്‍. ഈ യാഥാര്‍ത്ഥ്യത്തെ അധികനാള്‍ മറച്ചുവെക്കാന്‍ സമ്മതിക്കരുത്. സ്വാതന്ത്ര്യത്തിന്റെ പെണ്‍തിര ആഞ്ഞുവീശേണ്ടത് ഇവിടംകൂടിയാണ്.


ആണിനെ പഠിപ്പിക്കുന്നത്...

ഒരാണ്‍കുട്ടിയെ  പുരുഷ നായി വളര്‍ത്തുന്നത് എപ്രകാരമ ാണ് മനസ്സി ലാക്കി യാല്‍ നിലനില്‍ക്കുന്ന സ്ത്രീ പ്രശ് നങ്ങളെ തിരിച്ചറിയാന്‍  പുരുഷന് സാധി ക്കും. ആണ്‍കുട്ടിയുടെ സ്ത്രീ കളുമാ യുള്ള സാമൂഹ്യവത്ക രണം സ്ത്രീകളുമായുള്ള സാമൂഹ്യവത്കരണം സ്ത്രീയെ അമ്മ, സഹോദരി എന്നീ നിലകളില്‍ കാണുന്നത് കൊണ്ട് മാത്രം ഉണ്ടാകു ന്നതല്ല. സ്ത്രീയെ കുറിച്ചുള്ള മുന്‍ധാരണക്കനുസൃതമായി ആണ്‍കുട്ടി അംഗീകരിക്കേണ്ടതും പ്രകടിപ്പിക്കേണ്ടതുമായ സ്വഭാവവിശേഷങ്ങളിലധി ്ഠിതമായാണ് അവന്റെ സാമൂഹ്യവത്കരണം പൂര്‍ണ്ണമാകുന്നത്.
    പ്രാദേശികവും പരിമിതവുമായ വിവരങ്ങളാണ് താഴെ വിവരിക്കുന്നത് എങ്കിലും പരമ്പരാഗതരീതിയില്‍ നിന്ന് വ്യത്യസ്ഥമായി നമ്മുടെ രാജ്യത്തെ പുരുഷപ്രകൃതത്തിന്റെ കാരണങ്ങള്‍ മനസ്സിലാക്കു ന്നതിന് ഇത് സഹായിക്കുമെന്ന് കരുതുന്നു..ഈ വിവരങ്ങള്‍ മധ്യപ്രദേ ശിലെ ഒരു ഒരു ചെറു ഗ്രാമത്തില്‍ നിന്നുള്ള അനുഭവമാണ്. ഇത്തര ത്തിലുള്ള നൂറുകണക്കിനു പുരുഷന്‍മാരുടെ അനുഭവങ്ങള്‍ സമാഹരി ക്കുന്നതിലൂടെ പുരുഷസാമൂഹ്യവത്കരണത്തിന്റെ  വലിയ ചിത്രം ലഭിക്കുന്നതാണ്.
    എന്റെ ചിന്തയില്‍ സ്ത്രീക്കും-പുരുഷനും പ്രത്യേകസ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച സംഭവം നടക്കുന്നത് പ്രൈമറിസ്‌കൂളിന്് ശേഷം സെക്കന്ററിപഠനത്തിനായി ബോയ്‌സ് സ്‌കൂളില്‍ ചേരുമ്പോളാണ്. അക്കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന പ്രൈമറി സ്‌കൂളുകള്‍ പോലും കുറവായിരുന്നു. ഞാന്‍ പഠിച്ച പ്രൈമറി സ്‌കൂളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചി രുത്താന്‍ സഹായിച്ചത് ‘ബേസിക് എഡ്യുക്കേഷന്‍‘സംസ്‌കാരത്തിന്റെ  സ്വാധീനമാണ്. (ബേസിക് എഡ്യുക്കേഷന്‍ സംസ്‌കാരം എന്നുമാത്രമാണ് പറയുന്നത്. ഇതൊരു നയത്തിന്റെ ഭാഗമായിരുന്നില്ല. ഗാന്ധിജിയും ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്). ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും കൈത്തൊഴിലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളിലും (ബുക് ബൈന്റിംഗ് , നെയ്ത്ത് , എംബ്രോയ്ഡറി , പാചകം , പൂന്തോട്ട പ്രവര്‍ത്തനം ) ഒരുമിച്ച് പങ്കെടുത്തിരുന്നു.  പെണ്‍കുട്ടികളെ സാധാരണകുട്ടികളായി കണ്ടിരുന്ന എനിക്ക് പുരുഷ അധ്യാപകരും ആണ്‍കുട്ടികളും മാത്രമുള്ള സ്‌കൂളിലെത്തിയത് ആകെ അങ്കലാപ്പുണ്ടാക്കി. പെണ്‍കുട്ടികളില്‍ നിന്നും പെട്ടെന്നുള്ള  വേര്‍ത്തിരിക്കലിന് ആദ്യം പ്രത്യേക അര്‍ത്ഥമൊന്നും ഉള്ളതായി ആദ്യം  തോന്നിയില്ല.  പിന്നീട് പെണ്‍കുട്ടികള്‍ വലിയൊരു പ്രഹേളികയും നിഗൂഢതയുമായി മാറി. ഒരു പ്രത്യേക തയ്യാറെടുപ്പില്ലാതെ സ്ത്രീകളുമായി ഇടപഴകുന്നതിലെ അപകടം ഒഴിവാക്കാനുള്ള ഒരു സംരക്ഷണമാണ് സമൂഹം നല്‍കിയിരു ന്നതെന്ന് ഇതിലൂടെ മനസ്സിലായി. ഈ യുക്തിയിലേക്ക് ഞങ്ങളെ നയിച്ചത് വര്‍ഷങ്ങളോളം നീണ്ടുനിന്ന വിരസമായ പ്രവര്‍ത്തനമായിരുന്നു. തീക്ഷണമായ മാനസിക ഊര്‍ജ്ജം ഇതിന് വേണ്ടി വന്നു. പെണ്‍കുട്ടികളെ ഞങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിലെ വലിയ രഹസ്യത്തെ കുറിച്ച് മുതിര്‍ന്നവരോട് ചോദിക്കാനുള്ള അനുവാദംപോലും ഞങ്ങള്‍ക്കു ണ്ടായിരുന്നില്ല!
    ആണ്‍കുട്ടികളുടെ സ്‌കൂളില്‍ നിന്നും വ്യത്യസ്ഥമായി രൂപകല്‍പന ചെയ്ത സ്‌കൂളുകളിലേക്കായിരുന്നു പെണ്‍കുട്ടികള്‍ പോയിരുന്നത്. പുറം ലോകത്തു നിന്നും അകറ്റി നിര്‍ത്തുന്നതും സംരക്ഷിക്കുന്നതുമായ തരത്തിലുള്ള സ്‌കൂള്‍ നടുമുറ്റത്താണ് അവര്‍ കളിച്ചിരുന്നത്. ഈ അവസരത്തിലെല്ലാം തന്നെ പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്ന ബഹളങ്ങള്‍  മതില്‍ വിള്ളലുകളിലൂടെ കേള്‍ക്കാമായിരുന്നു. പലപ്പോളും മതിലില്‍ കയറണമെന്ന് തോന്നിയിരുന്നു). പെണ്‍കു ട്ടികള്‍ക്കായി ദിവസത്തില്‍ രണ്ടുതവണമാത്രം  (സ്‌കൂളില്‍ വരുന്നതിനും പോവുന്നതിനും) തുറക്കപ്പെടുന്ന ഇരുപതടിയോളം  ഉയരത്തിലുള്ള ഇരുമ്പ് ഗെയ്റ്റിലൂടെയാണ് മതിലും അശോകമരവും ക്ലാസ് മുറികളുമുള്ളിടത്തേക്ക് നിയമപരമായി പ്രവേശനം അനുവദിച്ചിരുന്നത്. ആണ്‍കുട്ടികളുടെ സ്‌കൂളിന് അത്തരത്തിലുള്ള നടുമുറ്റമോ കവാടമോ ഉണ്ടായിരുന്നില്ല. സ്‌കൂളിനോട് ചേര്‍ന്ന ഒരു സ്ഥലമായിരുന്നു ഞങ്ങളുടെ കളിസ്ഥലം. പ്രത്യേക സൂചനകളോ , നിയന്ത്രണങ്ങളോ അതിനുണ്ടാ യിരുന്നില്ല. രൂപഘടനയില്‍ സ്‌കൂളുകള്‍ക്കുണ്ടായിരുന്ന  ആണ്‍-പെണ്‍ വ്യത്യാസം  നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരത്തില്‍ ഇന്നും കാണാവുന്ന താണ്. സായാഹ്നങ്ങളില്‍ നൂറോളം പെണ്‍കുട്ടികട്ടികള്‍ നീലയുടുപ്പുകള്‍ ധരിച്ച്  ചെറുകൂട്ടങ്ങളായി അച്ചടക്കത്തോടെ പോകുന്നത് ഞങ്ങള്‍ കണ്ടു നില്‍ക്കാറുണ്ട്. ബുദ്ധിമുട്ടുള്ള ഒരു കൃത്യനിഷ്ഠത അവരുടെ നടത്തത്തില്‍ പ്രകടമായിരുന്നു. ആണ്‍കുട്ടികള്‍ തെരുവുകളെ വിവിധ തരത്തില്‍ ഉപയോഗിച്ചിരുന്നു. തരുവില്‍ കൂട്ടം കൂടി ഇരിക്കുക , ഓടിക്കളിക്കുക, സൈക്കിള്‍ പ്രകടനം നടത്തുക എന്നത് ആണ്‍കുട്ടികളുടെ ശീലമാ യിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ആയിരുന്നില്ല: ഞങ്ങളുടെ കാഴ്ച്ചയില്‍ തെരുവുകള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും വീട്ടിലേക്കും തിരിച്ചുമുള്ള വഴികള്‍  മാത്രമായിരുന്നു. ഈ പരിമിതമായ ഉപയോഗം നിലനില്‍ക്കുമ്പോള്‍ തന്നെ കൂട്ടമായി പോകാന്‍ അവരെ നിര്‍ബന്ധിച്ചിരുന്നത് ഉപദ്രവത്തെ കുറിച്ചുള്ള ഭയമായിരിക്കാം. ഈ നടത്തം വര്‍ഷങ്ങളായി കാണുക വഴി എല്ലാ മനുഷ്യജീവികള്‍ക്കും സ്വാഭാവികമായി ലഭിക്കുന്നതാണ് അവരുടെ വ്യക്തിത്വം എന്ന ആശയം എന്നില്‍ നിന്ന് പതുക്കെ മാഞ്ഞു പോയി. സ്ത്രീകള്‍ എന്നെ പോലുള്ള വ്യക്തികള്‍ അല്ലെന്ന് ഞാന്‍ വിശ്വസിച്ചു.
    പ്രായപൂര്‍ത്തിക്കു ശേഷമുണ്ടായ  ഈ വര്‍ഗീകരണം ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ടുനിന്നു. ഇത് ശാരീരികവും, മാനസികവും, സാംസ്‌കാരികവുമായ എല്ലാ യുക്തികളേയും ധിക്കരിക്കുന്ന ഒരു സാമൂഹിക സംവിധാനമായി രൂപപ്പെട്ടു. ഇത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിതെറ്റലായിരിക്കാം. ഒരിക്കല്‍ ദിനേഷ് മോഹന്‍ എന്ന സുഹൃത്ത് ‘കലാലയത്തിലെ വൈറസ് ‘എന്ന സെമിനാര്‍ പേപ്പര്‍ അവതരിപ്പിച്ചപ്പോള്‍ അതൊരു തമാശയായത് ഞാന്‍ ഓര്‍ക്കുന്നു.  ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരത്തേയും നേട്ടങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു റഫറന്‍സും ഞാന്‍ കണ്ടിട്ടില്ല. കലാലയരാഷ്ട്രീയവും സര്‍വകലാശാല സ്വയംഭരണവും ഒന്നിച്ച് പരിഗണിക്കുകയാണെങ്കിലും ഈ ലിംഗവിവേച നത്തിന്റെ സ്വാധീനത്തോളം ഉണ്ടാവില്ലെന്ന് എന്റെ മനസ്സ് പറയുന്നു.
    ആണ്‍പെണ്‍ വേര്‍തിരിവില്ലാത്ത വിദ്യാഭ്യാസത്തെ കുറിച്ച് സര്‍ക്കാറിന് പ്രത്യേക നയങ്ങളില്ല. സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്റെ പേരില്‍ സെക്കണ്ടറിതലത്തിലും കോളേജ് തലത്തിലും  വ്യത്യസ്ഥ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നു. ‘പര്‍ദ‘ പോലുള്ള സംവിധാനങ്ങളെ ന്യായീകരിക്കുന്നതിന്നപ്പുറത്ത് ഈ സ്ഥാപനങ്ങള്‍ അപകടകരമായ ഒരു സാമൂഹ്യവത്കരണ പ്രക്രിയ ശക്തമാക്കുന്നു. പുരുഷന്മാരെ അമാനവീകരിക്കുന്നതിനാലാണ്  (മനുഷ്യത്ത്വമില്ലാത്തവരാക്കുക )
    അപകടകരമാണെന്ന് ഞാന്‍ പറയുന്നത്. സ്ത്രീയെ വസ്തുവായി കാണിക്കുക  വഴി ഒരാണിന് പെണ്‍സൗഹൃദം നഷ്ടമാവുകയും, തന്റെ ജീവിതം സമ്പുഷ്ടമാക്കാനുള്ള അവസരം ഇല്ലാതാക്കുകയും  ചെയ്യുന്നു. ആണുങ്ങള്‍ തന്റെ തന്നെ സ്വഭാവത്തിന് ഇരയാവുകയും  ലൈംഗികപരമായ തന്റെ ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താനുള്ള ബോധമായി മാറുന്നു. നമ്മുടെ കോളേജുകളിലും സരവകലാശാലകളിലും ഇത്തരത്തിലുള്ള ധാരാളം ആണ്‍കുട്ടികളെ കാണാവുന്നതാണ്.
    ആണ്‍-പെണ്‍ വേര്‍തിരിവില്ലാത്ത സ്‌കൂളുകളാണ് പ്രശ്‌നത്തിന്റെ പരിഹാരമെന്ന് നമുക്ക് തോന്നാം. ഒരു പക്ഷെ ഈ പ്രശ്‌നങ്ങള്‍ ക്കുള്ള ഉത്തരവും അതാകാം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.  ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തുന്നതിലൂടെ അധ്യാപകരുടെയും ആണ്‍കുട്ടികളുടെയും  നിലവിലുള്ള പെണ്‍ധാരണകള്‍ മാറുകയില്ല. ഭാരതി റോയ് ചൗധരിയുടെ ഡല്‍ഹിയിലെ പുരുഷ അധ്യാപകരെ കുറിച്ചുള്ള പഠനം കാണിക്കുന്നത് അവര്‍ പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ പരിഗണനയും പ്രോല്‍സാഹനവുമാണ് നല്‍കുന്നുവെന്നാണ്.മിക്‌സഡ് സ്‌കൂളുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രധാനമായും ചെയ്യേണ്ടത്, കൃത്യമായ പരിശീലനത്തിലൂടെ അധ്യാപകര്‍ക്ക് ഇതേകുറിച്ചുള്ള അവബോധവുമു ണ്ടാക്കുകയാണ്. ഇല്ലെങ്കില്‍ അത് പെണ്‍കുട്ടികളെ പ്രതികൂലമായി ബാധിക്കും. ലിംഗപരമായ തെറ്റിദ്ധാരണകള്‍ സമൂഹത്തിലെ മറ്റുള്ളവര്‍ ക്കുള്ളതു പോലെ അധ്യാപകരിലുമുണ്ട്.
    പെണ്‍കുട്ടികളെ കുറിച്ചുള്ള ഭയത്തില്‍ നിന്നും രൂപപ്പെടുന്ന അക്രമസ്വഭാവവും,  ‘ആണത്തം’പ്രകടിപ്പിക്കാനുള്ള അതിയായ ആഗ്ര ഹവും സെക്കന്ററി സ്‌കൂള്‍ അവസാന വര്‍ഷത്തിലെ ആണ്‍ കുട്ടികള്‍ക്കുണ്ടായിരുന്നു. കല്യാണം സാഹസികവും അപകടകരവുമായ ഏര്‍പ്പാടായിട്ടാണ്് മുതിര്‍ന്ന ആണ്‍കുട്ടികള്‍ പറഞ്ഞിരുന്നത്. ഭക്തികാലഘട്ടത്തിലെ  കവികളുടെ ജീവിതത്തെ കുറിച്ചുള്ള പാഠങ്ങളി ലൂടെയും പാട്ടുകളിലൂടെയും നാടകങ്ങളിലൂടെയും സ്ത്രീകളില്‍ നിന്നുള്ള മോചനം വളരെ പ്രധാനപ്പെട്ട ഒന്നായിക്കരുതിയിരുന്നു.  സ്ത്രീ ശരീരത്തെക്കുറിച്ചുള്ള  ചില പാഠഭാഗങ്ങള്‍ ഉറക്കെ വായിക്കുന്നത് അധ്യാപകരില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
    സ്ത്രീകളുമായി അടുത്തിടപഴകാനുള്ള ഒരേ ഒരു അവസരം കല്യാണമാണെന്ന് ഞങ്ങള്‍ക്ക് പിടികിട്ടി. ഇതിനായി അനുഭവിക്കേണ്ട പ്രശ്‌നങ്ങളും ഒളിച്ചിരിക്കുന്ന വലിയ അപകടവും ആലോചിച്ചപ്പോള്‍ വളരെ ക്രൂരമായ  പരിപാടിയാണെന്ന് തോന്നിയിരുന്നു. എന്താണ് ഇതിലെ അപകടം എന്ന് ആര്‍ക്കും കൃത്യതയുണ്ടായിരുന്നില്ല. പെണ്ണിന്റെ അടുത്ത് തോല്‍ക്കാതിരിക്കണമെങ്കില്‍ ‘ആധിപത്യം‘ സ്ഥാപിക്കുകയാണ് വേണ്ടതെന്ന് ഉറപ്പായിരുന്നു. സ്വന്തം കഴിവിനെക്കുറിച്ച് വീമ്പ് പറയുക എന്നത് സര്‍വ്വ സാധാരണമായിരുന്നു. കൂട്ടത്തലില്‍ മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഹനുമാന്റെയും ശിവന്റെയും ആരാധകരായി മാറി ഈ ദൈവളെല്ലാം ആണുങ്ങള്‍ക്ക് വേണ്ടിയാണെന്ന് അവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഹിന്ദി കവി ഹരിവംശറായ് ബച്ചന്റെ ആത്മകഥയിലെ (ഗ്യമ യവീഹീീാ സ്യമ ്യമൃറ സമൃീീാ) ആദ്യഭാഗത്ത് കല്യാണം കഴിഞ്ഞ് ആദ്യമാസങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന അതിയായ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ അസ്വസ്ഥതയെ മനുഷ്യ പ്രകൃതമെന്ന് വളരെ ലളിതമായി അവതരിപ്പിക്കുന്നതും തള്ളിക്കളയുന്നതും തെറ്റായിരിക്കും. കല്യാണത്തിനുശേഷം തന്റെ ലൈംഗിക ജീവിതത്തില്‍ വിജയം നേടുക എന്ന അതിയായ ആഗ്രഹം ഒരു തെറ്റായ സാസ്‌കാരിക ബോധമാണെന്ന് കരുതണം. ഈ ചിന്തയുടെ തായ്‌വേരുകള്‍ നമ്മുടെ വിദ്യാലയ സര്‍വ്വകലാശാല സംസ്‌കാരങ്ങളില്‍ കാണാന്‍ സാധിക്കും.
    ലൈംഗിക പരമായ തരംതിരിവുകള്‍ക്കപ്പുറം ഈ സംസ്‌കാരം ലൈംഗിക സ്വഭാവത്തെ നിശബ്ദമാക്കുകയും സൂക്ഷ്മ തലത്തില്‍ ബ്രഹ്മചര്യത്തെ പുണ്യമാക്കുകയും ചെയ്യുന്നു. ആണ്‍പെണ്‍ സ്വഭാവത്തെ തെറ്റിദ്ധരിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സംസ്‌കാരത്തിന്റെ ഒരു ഘടകം മാത്രമാണ്. ഈ തെറ്റിദ്ധാരണകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായപ്പോള്‍ കൃതൃമ കഥാപാത്രങ്ങളുപയോഗിച്ച് ചഇഋഞഠ യിലെ വിദഗ്ധര്‍ പ്രശ്‌നം പരിഹരിച്ചെന്ന് പറയാം. എങ്കിലും പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും അമാനവീകരിക്കുന്ന(മനുഷ്യത്വരഹിതരാക്കുന്ന) പരിപാടി വ്യത്യസ്ഥരീതിയില്‍
പ്രവര്‍ത്തിക്കും.
    ആണുങ്ങളെ വളര്‍ത്തുന്നതിലെ പ്രധാന ഘട്ടം സ്ത്രീകളെ വസ്തുവായി കാണാന്‍ പഠിപ്പിക്കുന്നതാണ്. ‘പഠിപ്പിക്കുക’ എന്നത് ഞാന്‍ ഊന്നിപ്പറയാന്‍ കാരണം സ്ത്രീകളെ വസ്തുവായി കണ്ടിരുന്നതിനുമുമ്പും പിന്നീടുമുള്ള സ്ത്രീ സങ്കല്‍പങ്ങള്‍ ഞാനിന്നും ഓര്‍ക്കുന്നതുകൊണ്ടാണ്. ഈ അവബോധം  പഠിക്കുന്നതിനുളള കാരണങ്ങള്‍ പലതാണ്. എന്നാല്‍ പ്രധാനമായത് മറ്റൊരു ആണ്‍കുട്ടിയാവുകയാണ്. ബന്ധുക്കളല്ലാതെ ഒരു പെണ്‍കുട്ടിയുമായും ഞാന്‍ സംസാരിക്കാറില്ല. സഹോദരിയെയാണെങ്കില്‍ ഒരു ‘പെണ്‍കുട്ടി’യായി കണക്കാക്കുന്നുമില്ല. സംസാരിക്കാനാകുമെന്ന്് കരുതാന്‍ പോലും സാധിക്കാത്ത നൂറുകണക്കിന് പെണ്‍കുട്ടികളെ കാണുന്നുമുണ്ട്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട സിനിമാ കഥാപാത്രങ്ങളും പോസ്റ്ററുകളുമായിരുന്നു സ്ത്രീകളെക്കുറിച്ചറിയാനുള്ള ഒരുവഴി. നീലച്ചിത്രങ്ങളോട് സാമ്യമുള്ള ചില പുസ്തകങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതിലെ സ്ത്രീകളാവട്ടെ സഹിക്കുവാനോ സന്തോഷിക്കുവാനോ കഴിയാത്ത ജീവനില്ലാത്ത വസ്തുക്കളായിരുന്നു. ഞങ്ങള്‍ക്കു പുറത്തുള്ള സംഭാഷണങ്ങളിലും സ്ത്രീകള്‍ പ്രശ്‌നക്കാരായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. പ്രായമായ സ്ത്രീകളില്‍ ചിലര്‍ പെണ്‍കുട്ടികള്‍ താല്ക്കാലിക സ്വത്തുക്കളാണെന്ന് പറയുകയുണ്ടായിരുന്നു.
    വളരെ തീവ്രമായ മറ്റൊരു സംഗതി അശ്ലീല വാക്കുകളുടെ ഉപയോഗമായിരുന്നു. മുതിര്‍ന്നവരുടേയും അധ്യാപകരുടേയും സാമീപ്യത്തിലും ഈ വാക്കുകള്‍ ഉപയോഗിക്കപ്പട്ടിരുന്നു.ഈ വാക്കുകളെല്ലാം തന്നെ ലൈംഗിക വേഴ്ച ബന്ധപ്പെട്ടതായിരുന്നു. വ്യത്യാസം തലത്തിലുള്ള ലൈംഗിക ബന്ധങ്ങളിലെ പൗരുഷവും അക്രമവാസനയും അര്‍ത്ഥമാക്കുന്നതായിരുന്നു ഈ പദങ്ങള്‍.ശക്തമായ വ്യവഹാരത്തിന്റെ (ഉശരെീൗൃലെ) ഭാഗമായ ആണ്‍കുട്ടി പെണ്‍കുട്ടികളെ ആഗ്രഹങ്ങളോ വികാരങ്ങളോ ഇല്ലാത്ത ലൈംഗിക വസ്തുവായാണ് മനസ്സിലാക്കിയത്. ഈ ചര്‍ച്ചകളെല്ലാം തന്നെ സാമൂഹ്യവല്‍ക്കരണം അടഞ്ഞ പ്രവര്‍ത്തനമാണോ എന്ന അതിശയോക്തിക്ക് കാരണമാകും. വിദ്യാലയവും സമൂഹവും യുവാക്കളെ സാമൂഹ്യവത്ക്കരിക്കുന്നതില്‍ തോളോട്‌തോള്‍ ചേര്‍ന്ന സമീപനമാണ്  സ്വീകരിക്കുന്നത് എന്ന് നിസംശയം പറയാം. ഇത് പിന്‍തുടരുകയാണെങ്കില്‍  സാംസ്‌കാരിക പുനരുത്പാദനത്തിലൂടെ (ടീരശമഹ ൃലുൃീറൗരശേീി) ലൈംഗികമായ വിഭജനത്തിന് കാരണമാകുന്ന സങ്കല്‍പങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ ശക്തി പ്രാപിക്കുന്നത്  ് തടയാന്‍ ഒരിക്കലും സാധിക്കുകയില്ല.
    വിദ്യാഭ്യാസം മാറ്റത്തിനു വേണ്ടിയാണെന്ന് നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ വൈരുദ്ധ്യങ്ങളില്‍ എങ്ങനെയാണ് പുറത്തുകടക്കേണ്ടത് ? നിലനില്‍ക്കുന്ന സാമൂഹ്യവല്‍ക്കരണ പ്രക്രിയക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ബദല്‍ രൂപീകരിക്കുകയുമാണ് വിദ്യാലയങ്ങള്‍ ചെയ്യേണ്ടത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗബോധനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക സ്ഥാപനമായി വിദ്യാലയങ്ങള്‍ മാറണം. വിദ്യാലയങ്ങളില്‍ ലിംഗബോധം സൃഷ്ടിക്കപ്പെടുന്നത് എപ്രകാരമാണെന്ന്  മനസ്സിലാക്കണം. കൗമാര കാലഘട്ടത്തില്‍ സമൂഹം ലിംഗപരമായ വേര്‍തിരിവ്് സൃഷ്ടിക്കുമ്പോള്‍ വിദ്യാലയങ്ങള്‍ അടില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. സമൂഹം തെറ്റിദ്ധരിക്കപ്പെട്ട സ്ത്രീപുരുഷ കര്‍ത്തവ്യങ്ങള്‍ നല്‍കുമ്പോള്‍  മുതിര്‍ന്നവര്‍ ഈ കര്‍ത്തവ്യ ബോധത്തിലല്ല ജീവിക്കുന്നതെന്ന് കാണിക്കാന്‍ സാധിക്കണം. സ്വന്തം കഴിവിലൂടെയും പരിശ്രമത്തിലൂടേയുമാണ് മനുഷ്യര്‍ വ്യക്തിത്വം സ്വന്തമാക്കുന്നത്. കൃത്രിമമായി നിര്‍മ്മിക്കുന്ന സങ്കല്‍പങ്ങളിലൂടെയല്ല അതുണ്ടാകുന്നതെന്നും പാഠപുസ്തകങ്ങളും വിദ്യാലയ സംവിധാനങ്ങളും ആവര്‍ത്തിച്ചു പറയണം.നിലനില്‍ക്കുന്ന സംവിധാനമാണ്  സമൂഹം ആവശ്യപ്പെടുന്നതെങ്കില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സജ്ജരാകണം. ഇതെല്ലാം ആദര്‍ശവാദമായി ആരെങ്കിലും കുരുതുന്നുണ്ടെങ്കില്‍ അവര്‍ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനവും കര്‍ത്തവ്യവും മാറാന്‍ അഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം.