നടക്കാന്‍ മടിക്കരുത് നടക്കും മുമ്പ് ചിന്തിക്കാനും



നടക്കാന്‍ ഇന്ന് മിക്കവര്‍ക്കും മടിയാണ്. തൊട്ടടുത്ത കടയില്‍  പോകാന്‍ പോലും ബൈക്ക് ഇല്ലാതെ വയ്യ. അങ്ങാടിയില്‍ ബസ്സിറങ്ങിയാല്‍ അര കിലോമീറ്റര്‍ അപ്പുറമുള്ള ജില്ലാശുപത്രിയിലേക്ക് ഓട്ടോ പിടിക്കാതെ പറ്റില്ല. പഠിക്കാന്‍ വേണ്ടി നാട് വിട്ടപ്പോഴാണ് ഈ ശീലങ്ങളില്‍ കുറച്ചൊക്കെ മാറ്റം വന്നത്. മുറ്റത്ത് ഇഷ്ടത്തിനുപയോഗിക്കാന്‍ വാഹനമില്ലാത്തപ്പോള്‍ നടത്തം അനിവാര്യമായി, പിന്നെ അത് ശീലമായി. വീട്ടിലൊരിക്കല്‍ എന്നോട് കടയില്‍ പോകാന്‍ പറഞ്ഞപ്പോള്‍ വണ്ടിയില്ലാതെ പോകാന്‍ മടിച്ചു നിന്നതും ആ സമയത്ത് കോലായില്‍ ഇരുന്നിരുന്ന നാടന്‍ വേലായുധേട്ടന്‍ ഒരു ചിരിയും പാസാക്കി നടന്നു പോയി സാധനങ്ങള്‍ വാങ്ങി വന്നതും ഓര്മരയുണ്ട്. ഇപ്പോള്‍ ആ ഒരു മാനസികാവസ്ഥയിലേക്ക് ഞാനും എത്തി. ചെറിയൊരു ദൂരത്തിലേക്ക് നടന്നു പോകുന്നതാണ് ഏറ്റവും ഉത്തമം എന്ന് ബോധ്യം വന്നു. കാലുകള്‍ ഇപ്പൊ നടക്കാന്‍ മടിക്കാറില്ല.
പൈസ ഉണ്ടെങ്കില്‍ പിന്നെന്തിനു നടക്കണം എന്നായിരിക്കും അധികം പേരും ചിന്തിക്കുക. ഇക്കാര്യത്തില്‍ മാത്രമല്ല പൊതുവേ എന്ത് ചെയ്യുമ്പോഴും പണമാണ് നമ്മുടെ മാനദണ്ഡം. കരണ്ട് ചിലവാക്കുമ്പോള്‍, ഭഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുമ്പോള്‍, പുതിയ വസ്ത്രം വാങ്ങുമ്പോള്‍ ഒക്കെ. നമ്മള്‍ ചെയ്യുന്ന ചെറിയ പ്രവര്‍ത്തി കളുടെ സാമൂഹ്യ പ്രാധാന്യം നാം മനസിലാക്കാറില്ല. ഇന്നലെ വരെ നമ്മള്‍ പച്ചക്കറി വാങ്ങിയിരുന്ന അങ്ങാടി ചന്തയെക്കള്‍ വില കുറവാണു കഴിഞ്ഞാഴ്ച ഉദ്ഘാടനം കഴിഞ്ഞ ഹൈപ്പര്‍ മാര്ക്കിറ്റില്‍ എന്ന് കേട്ടാല്‍ പിന്നെ നമ്മള്‍ അവിടന്നെ പച്ചക്കറി വാങ്ങൂ. കുറഞ്ഞ വിലക്ക് എ.സി. മാര്‍ക്കറ്റ് ഉണ്ടാകുമ്പോള്‍ എന്തിനു 'വൃത്തി'യില്ലാത്ത ചന്തയില്‍ പോയി വിയര്‍ക്കുണം.? എന്നതാണ് സ്വാഭാവികമായി മനസ്സില്‍ ഉയരുന്ന ചോദ്യം. ആ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയും അങ്ങാടി ചന്തയിലെ തെരുവ് കച്ചവടക്കാരനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം നമ്മള്‍ ആലോചിക്കാറില്ല. നമ്മുടെ സൗകര്യങ്ങള്‍ക്ക് മാത്രമാണ് പലപ്പോഴും പരിഗണന. അത് നാം ജീവിക്കുന്ന സമൂഹത്തിലും നമ്മുടെ സഹജീവികളിലും എന്ത് സ്വാധീനമാണ് ചെലുത്തുക എന്നതിനെ കുറിച്ച് നമ്മള്‍ വ്യാകുലപ്പെടാറില്ല. ഈ 'നമ്മള്‍' എന്നാ ഗണത്തില്‍ സമൂഹത്തിലെ എല്ലാ തരക്കാരും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അംഗങ്ങളാണ്.
ഭൂരിഭാഗം വരുന്ന സമൂഹത്തിന്റെ ഈ സമീപനമാണ് നമ്മുടെ വികലമായ വികസന കാഴ്ചപ്പാടുകളെ രൂപീകരിക്കുന്നത്. പെട്രോള്‍/ഡീസല്‍ എന്നത് ഒരിക്കലും അവസാനിച്ചു പോകാത്ത ഒരു നിക്ഷേപമല്ല എന്നാ സാമാന്യ ധാരണ പൊതു സമൂഹത്തിനു ഉണ്ട്. പക്ഷെ, എന്നിട്ടും നമ്മളിങ്ങനെ ആളോഹരി വാഹനങ്ങള്‍ വാങ്ങി റോഡുകള്‍ നിറച്ച് കത്തിച്ചു കളഞ്ഞാല്‍ അടുത്ത തലമുറക്ക് എവിടുന്നീ ഇന്ധനം ലഭിക്കും എന്ന ചിന്ത നമ്മളെ അലട്ടുന്നതെ ഇല്ല. ഇന്ധന ഉപഭോഗം കുറയ്ക്കാനും അത് കൂടുതല്‍ കാലത്തേക്ക് കരുതി വെക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പൊതു ഗതാഗത സംവിധാനങ്ങളെ വലിയ തോതില്‍ ആശ്രയിക്കുക മാത്രമാണ് എന്നാ ബോധവും നമുക്കുണ്ടാവുന്നില്ല. നമുക്കില്ലാത്തത് കൊണ്ട് തന്നെ ഇത്തരം ചിന്താഗതികളൊന്നും നമ്മെ ഭരിക്കുന്നവര്ക്കു്മില്ല. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ അവയ്ക്ക് ബദലായി പൊതു ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ പ്രായോഗിക വല്ക്ക രിക്കുന്നതിനു പകരം എല്ലാ വാഹനങ്ങളെയും ഉള്‌ക്കൊ ള്ളാന്‍ വേണ്ടി മനുഷ്യന്റെ് മേലെക്കൂടി റോഡിനു വലിപ്പം കൂട്ടാന്‍ വിഫല ശ്രമങ്ങള്‍ നടത്തുന്നത് അതുകൊണ്ടാണല്ലോ.നമ്മുടെ ഓരോരുത്തരുടെയും ഇത്തരം സമീപനങ്ങളെ തങ്ങള്ക്എ ആവശ്യമായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇവിടത്തെ കച്ചവടക്കാര്ക്ക്  കഴിഞ്ഞിട്ടുണ്ട്. നാട്ടിന്‍ പുറത്തെ ഒറ്റമുറി പീടിക നടത്തുന്ന കച്ചവടക്കരെയല്ല, പറയുന്നത് നമ്മുടെ രാജ്യം തന്നെ വിലക്ക് വാങ്ങാന്‍ കെല്പ്പു ള്ള വമ്പന്‍ കച്ചവടക്കാരെ. അവരുടെ ഇഛക്കൊത്ത  വികസനത്തിനു വേണ്ടി ഇചിക്കാന്‍ അവര്‍ നമ്മെളെ തയ്യാറാക്കുന്നു. അതുകൊണ്ടാണ് വമ്പന്‍ ഷോപ്പിംഗ് മാളുകളും വീതിയേറിയ ചുങ്കപാതകളും വികസനമാണെന്ന് നമ്മള്‍ തെറ്റി ധരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അത്തരം വമ്പന്‍ പദ്ധതികള്ക്ക്  വേണ്ടി ആയിരങ്ങള്‍ കിടപ്പാടം ഒഴിഞ്ഞു തെരുവിലിറങ്ങേണ്ടി വരുന്നത് വികസനത്തിന്റെത പോരായ്മയാണ് എന്ന് നമ്മള്‍ മനസിലാക്കാത്തത്.
നമ്മുടെയോരോരുത്തരുടെയും ജീവിതത്തോടും സമൂഹത്തോടും ഉള്ള കാഴ്ചപ്പാടില്‍ അധിഷ്ടിതമാണ് നമ്മുടെ നാടിന്റെര ഭാഗധേയം. മണ്ണ്  വെറുമൊരു കച്ചവടച്ചരക്കാക്കി വിറ്റു കാശുണ്ടാക്കാന്‍ മാത്രമുള്ളതാണ് എന്നാ നമ്മുടെ കാഴ്ചപ്പാട് മാറുമ്പോഴെ അത്തരം കാഴ്ച്ചപ്പാടുകള്ക്ക്ക മേല്‍ കെട്ടിയുണ്ടാക്കുന്ന വികസന സങ്കല്പ്പ്ങ്ങള്‍ മാറുകയുള്ളൂ. നമ്മള്‍ ചിലവഴിക്കുന്ന ഓരോ രൂപയും നമ്മുടെ സാമ്പത്തിക രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നറിഞ്ഞാലെ രൂപയുടെ മൂല്ല്യം ഇടിഞ്ഞു വീഴുന്നത് തടയാനുള്ള പ്രതിവിധി ഇന്ധന ഉപഭോഗം കുറയ്ക്കലും  വിദേശ കമ്പനി ഉല്പ്പുനങ്ങളുടെ ബഹിഷ്‌ക്കരണവും ആണെന്ന ബോധ്യം നമുക്കുണ്ടാക്കാനാവൂ. നമ്മുടെ പണം, സമയം, പ്രവര്ത്തിഴകള്‍, ജീവിതം എന്നിവയൊക്കെ ആര്‌ക്കൊിക്കെ ഉപകാരപ്പെടുന്ന രീതിയില്‍ വേണം ചിലവഴിക്കാന്‍ എന്നതിനെ പറ്റി നമ്മള്‍ തന്നെയായിരിക്കണം തീരുമാനമെടുക്കേണ്ടത്. നമ്മുടെ ഓരോ പ്രവര്ത്തിനയിലും ഈ സമൂഹവും രാജ്യവും എങ്ങനെയാകണം എന്ന നമ്മുടെ ആഗ്രഹത്തിന്റെ പ്രതിഫലനം ഉണ്ടായിരിക്കണം.

- സുര്‍ജിത് സരോവരം

0 comments:

Post a Comment