അവർ നമ്മെ പഠിപ്പിക്കുന്നത്...


   ശാസ്ത്രത്തിന്റെ വളർച്ച ദ്രുതഗതിയിലാണ്. ഒരു പക്ഷേ ഇന്നു നാം കാണുന്ന ലോകത്തിലായിരിക്കില്ല നാളെ നാം ജീവിക്കുന്നത്. ഇന്നുപയോഗിച്ചുവരുന്ന സാങ്കേതികതയ്ക്കു പിന്നിലെല്ലാം ശാസ്ത്രമാണ്. സൗകര്യങ്ങൾ വർദ്ധിക്കുന്നതിനോടൊപ്പം ജീവിതം എത്ര ലളിതവും ഹ്രസവുമായി മാറുന്നു.ഇതുവരെയുണ്ടായ മുന്നേറ്റങ്ങൾകെല്ലാം ഒരു പിന്നാമ്പുറമുണ്ട്. അനേകം പേരുടെ മസ്തിഷ്കവും അധ്വാനവും വിയർപ്പുമുണ്ട്. ഓരോ കണ്ടുപിടുത്തങ്ങളും ഓരോരുത്തരുടെ ജീവിതങ്ങളാണ്.

      ഔപചാരിക വിദ്യാഭാസത്തിന്റെ നാളുകളിൽ 'മണ്ടെനെന്നു' മുദ്രകുത്തപ്പെടുകയും തുടർന്ന് മഹാനെന്ന പദവിയിലേക്കുയരുകയും ചെയ്ത എഡിസണിൽ നിന്നാരംഭിക്കാം. പഠനത്തിൽ പുരകിലായിരുന്ന എഡിസ്ന്റെ വിദ്യാഭാസ ജീവിതം വെറും 3 മാസം ദൈർഘ്യമുള്ളതാണ്. തുടർ വിദ്യാഭ്യാസം മാതാവിന്റെ ശിക്ഷണത്തിലായിരുന്നു. 'കണ്ടുപിടുത്തങ്ങളുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന എഡിസൺ, ഇലക്ട്രിക് ബൾബ്, ടെലഗ്രാഫ് ഉപകരണങ്ങൾ, ചലച്ചിത്ര ക്യാമറ, പ്രൊജക്ടറുകൾ, നവീൻ ടെലഫോൺ, ഫോണോഗ്രാഫ് തുടങ്ങി 1093-ഓളം കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.

    ഐൻസ്റ്റീന്റെ ഗവേഷണശാല സ്വന്തം മനസ്സായിരുന്നു. ഏകാകിയായ ഒരു ഗവേഷകനായിരുന്ന അദ്ദേഹം, പ്രകൃതിയെ അത്യതികം നിരീക്ഷണത്തിനു വിധേയമാക്കുകയും പ്രതിഭാസങ്ങളെല്ലാം ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ശാസ്ത്ര വിദ്യാർത്ഥിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പ്രധാനപ്പെട്ടവയാണിവ രണ്ടും.

          തളർന്നിട്ടും തളരാത്ത മനസ്സിനുടമയാണ് സ്റ്റീഫൻ ഹോക്കിങ്ങ്. ഒരു വീൽ ചെയറിലിരുന്ന് ശാസ്ത്ര ലോകത്തിനു മഹത്തായ സംഭാവനകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന അസാമാന്യ പ്രതിഭ Amyotrophic Lateral Sclerosis എന്ന അപൂർവ്വ രോഗം ബാധിച്ച് ശരീരം ഒട്ടാകെ തളർന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സും മസ്തിഷ്കവും തീർന്നില്ല. ഉറച്ച ഇച്ഛാശക്തിയും തളർച്ചയിൽ പതറാത്ത മനസ്സും സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ഹോക്കിങ്ങിനെ ശാസ്ത്രത്തിന്റെ ഉന്നതികളിത്തിച്ചു. ഐൻസ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിംഗ്.

        മനോധൈര്യമാണ് ജീവിത വിജയത്തിന്റെ ചവിട്ടുപടി എന്ന പാഠം നമ്മെളിലെത്തിക്കുകയാണ് ഇരട്ട നൊബേലിനർഹമായ മേരീക്യൂറി. ദാരിദ്ര്യത്തിന്റെ കയ്പുനീര് ചെറു പ്രായത്തിൽ തന്നെ കുടിച്ചിറക്കേണ്ടിവന്ന് മേരി സ്വന്തം ജീവിതം ശാസ്ത്രത്തിനു സമർപ്പിക്കുകയായിരുന്നു. ഭർത്താവും ശാസ്ത്രജ്ഞനുമായ പിയറിക്യൂറി മേരിക്ക് താങ്ങായി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നെങ്കിലും ശുദ്ധമായ റേഡിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ അതിന്റെ ഉടമസ്ഥാവകാശമ്പോലും നേടിയെടുക്കാതെ സൗജന്യമായി ലോകത്തിനു സമർപ്പിക്കുകയായിരുന്നു ഈ ദമ്പതികൾ.

   ശാസ്ത്രലോകം ഇവരിലൊതുങ്ങുന്നില്ല. അത് വിശാലവും എഴുതി തീരാത്തതുമാണ്. ഇവരെപ്പോലെ ഒരുപാട് ജീവിതങ്ങൾ ഇനിയുമുണ്ട്. അവരിലേക്കഴ്ന്നിറങ്ങുക. വിജയത്തിന്റെ വേരുകൾ തേടുക. ഒരുത്തമ ശാസ്ത്ര വിദ്യാർത്ഥിയാവുക.

   -നീരജ. കെ.എം
     2nd Sem. Zoology

0 comments:

Post a Comment