അതിഥിദേവോ ഭവ:


വെളുത്ത തൂവലുവീശിയെന്നരികിൽ
ഒരു പക്ഷി വന്നെത്തി.
അവനുഞാനാതിഥേയത്വമരുളി,
അവൻ വൃന്ദാവനത്തിലെ കൃഷണനായി
നാടെങ്ങും സഖികളായി.'
സന്തതികൾ പെരുകി.

ഗോപുരമുകളിൽ നിന്നും
പെടുന്നനെയവ വേട്ടയാടാനിറാങ്ങി.
പൊഴിയുന്ന തൂവലുകളെന്റെ
നടത്തം മന്ദഗതിയിലാക്കി.
രക്ഷക്കു ഞങ്ങൾ തൂവലുകൾ കത്തിച്ചു.
ആ പുക ഞങ്ങളെ ശ്വാസം മുട്ടിച്ചു.

യുഗങ്ങൾക്കൊടുവിലൊരു
പേടകം ഒഴുകിയിറങ്ങി
പുറത്തിറങ്ങിയവർ മൂക്കു പൊത്തി
ഞൊടിയിടയിൽ അവർ തിരിച്ചു പറന്നു.

   -പ്രസീത

2 comments:

nalla kavitha. ithil emerging keralayekkurichaanoo parayunnath

Post a Comment