ഡൽഹിയിൽ നിന്നും തുടങ്ങേണ്ടത്


ഏതുവിധത്തിൽ പ്രതികരിക്കണം എന്നുപോലും ചിന്തിക്കാൻ കഴിയാത്തവിധം മനസിനെ മരവിപ്പിച്ച ഒരു ദാരുണ സംഭവം. ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് അവഗണിക്കാൻ സാധിക്കാത്ത വിധം വീണ്ടും വീണ്ടും നമുക്കിടയിലേക്ക് കടന്നുവരുന്ന സമാന സംഭവങ്ങൾ ! ഒരേ മനസ്സുമായി പ്രതിഷേധമുയർത്തുന്ന ഒരു വലിയ ജനക്കൂട്ടത്തിനെതിരായി നിയമജ്ഞരുടെയും തണുപ്പൻ പ്രതികരണങ്ങൾ... സ്വന്തം അമ്മയേയും അനുജത്തിയേയും, ഭാര്യയേയും, മകളേയും സംരക്ഷിക്കാൻ വൈകാരികമായും ശാരീരികമായും പാടുപെടുകയാണ് ഇന്ന് സമൂഹം. മനുഷ്യ കുലത്തിൽ നിന്നു തന്നെ കടിച്ചുകുടഞ്ഞുകളെയേണ്ട ചില ജന്മങ്ങൾ നമുക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്നു...

യഥാർത്ഥകാരണം കണ്ടെത്താതെ മുന്നോട്ടുപോകുന്തോറും നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിഷം നമ്മുടെയോരോരുത്തരുടേയും കുടുംബങ്ങളിലേക്ക് അടുക്കുകയാണ് ഈ പ്രശ്നങ്ങൾ. നമ്മുടെ പെൺകുട്ടികൾ ഭീതിയുടെ ചിറകിൻകീഴിൽ ഒതുങ്ങി ഒതുങ്ങി എത്രകാലം ജീവിക്കും? സ്വന്തം കുടുംബത്തില്പോലും സ്ത്രീ സുരക്ഷിതയല്ലാതാവുകയാണ്. ഒരു ദുരന്തമുണ്ടാവുമ്പോൾ മാത്രം ഉണരുന്ന പ്രതിഷേധപ്രകടങ്ങളല്ല നമുക്ക് വേണ്ടത്.

ഞാനുൾപ്പെടുന്ന യുവജങ്ങളോട് ചില ആഹ്വാനങ്ങൾ മാത്രമാണ് എനിക്ക് പങ്കുവെക്കാനുള്ളത്. കാരണം നമ്മളാണ് ഭാവി നിർണയിക്കാൻ നിയോഗിക്കപ്പെട്ടവർ. ഓരോ പുരുഷനും സ്ത്രീക്കും സ്വയം തിരിച്ചറിവുണ്ടാവുക മാത്രമാണ് ആദ്യപടി. 'തിരിച്ചറിവ്' എന്നത് ഒരു ശിശുവിന്റെ ജനനം മുതൽ സ്വന്തം അമ്മയുടേയും തുടർന്ന് അവർ വളരുന്ന സമൂഹത്തിന്റേയും സഹായത്തോടെ രൂപം കൊള്ളേണ്ട ഒന്നാണ്. സാമൂഹിക നിയന്ത്രണ ഏജൻസികളുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാവുകയും, ലഹരിമുക്തമായൊരു ഭാവിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ 'പരസ്പരം ജീവിതമൂല്യങ്ങൾ ഉൾകൊണ്ട് ജീവിക്കലാണ് ജന്മോപദേശം' എന്ന സത്യത്തെ നമുക്ക് അംഗീകരിക്കാൻ സാധിക്കൂ.

--ഡിവിൻ മുരുകേഷ്

0 comments:

Post a Comment