പെണ്ണ് അടുക്കളയിലെത്തിയ കഥ


കാട്ടിൽ വേട്ടയാടിയും കാട്ടുകിഴങ്ങുകൾ മാന്തിതിന്നും ജീവിച്ചിരുന്ന പ്രാകൃത മനുഷ്യർ ആദ്യമായി 'കാട്ടുതീ' എന്തെന്നറിഞ്ഞു. കാട്ടുതീയിൽ വെന്ത മാംസത്തിനും കിഴങ്ങുകൾക്കും അപാര രുചി! ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനും 'തീ' ഉപകരിക്കുമെന്നവർ ക്രമേണ തിരിച്ചറിഞ്ഞു. അങ്ങനെ 'തീ' യുടെ മഹത്വമറിഞ്ഞ പൂർവ്വികർ അഗ്നിയെ കെടാതെ സൂക്ഷിക്കാൻ പഠിച്ചു.

ഭക്ഷണം തേടിയുള്ള അലച്ചിലിനിടയിൽ മഴയിലും മഞ്ഞിലും അഗ്നികെടാതെയും വേനലിൽ പടരാതെയും സൂക്ഷിക്കണാമെന്ന് വന്നപ്പോൾ അഗ്നിക്ക് കാവൽനിൽക്കാൻ ചിലർ വേണമെന്നായി. ഗോത്രങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്ന ആ കാലത്ത് ഗർഭിണികളേയും മുലയൂട്ടുന്ന അമ്മമാരേയും അതിനായി നിയോഗിച്ചു. പിന്നീടതു സ്ത്രീകളുടെ പണിയായി.

അങ്ങനെയാണത്രേ നമ്മുടെ സ്ത്രീകൾ അടുക്കളയിൽ തളക്കപ്പെട്ടത്!

ഇന്നു തീ സൂക്ഷിക്കേണ്ടതുണ്ടോ?
അന്നത്തെപ്പോലെ സ്ത്രീകൾ ഇനിയും അഗ്നിക്ക് കാവലിരിക്കണമോ?
ഇന്ന് തീച്ചൂടിൽ നിന്നു പ്രകാശത്തിലേക്കിറങ്ങുന്ന സ്ത്രീകൾ ഭോഗാർത്തി മൂത്ത് ഭ്രാന്തുപിടിച്ച ചില വേട്ടനായ്ക്കളുടെ കൂർമ്പൻ പല്ലുകൾക്കിടയിൽ അമരുമ്പോൾ നോവുന്നത് ആർക്കൊക്കെയാണ്?

അച്ചന്, അമ്മക്ക്, സഹോദരന്, സഹോദരിക്ക്, കൂട്ടുകാരന്, കൂട്ടുകാരിക്ക്, ഭർത്താവിന്, കുട്ടികൾക്ക്...

എവിടെയാണ് നമുക്ക് വഴിതെറ്റുന്നത്?

0 comments:

Post a Comment